Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്


'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്, കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് എട്ട് പ്രതികൾ ജാമ്യ ഹർജിയുമായി കോടതിയെ സമീപിച്ചത്


ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം

ഹമാസിനെ ഭൂമുഖത്തുനിന്നും തൂത്തെറിയുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു.. പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രായേല്‍ പോരാട്ടം അതിശക്തമാക്കി.ഇന്നലെയും ഇന്നുമായി 120 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്...

06 AUGUST 2025 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഗാസ പൂര്‍ണമായി പിടിച്ചടക്കുമെന്നും ഹമാസിനെ  ഭൂമുഖത്തുനിന്നും  തൂത്തെറിയുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രായേല്‍ പോരാട്ടം അതിശക്തമാക്കി. ഇന്നലെയും  ഇന്നുമായി 120 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇസ്രായേല്‍ പ്രതിരോധ സേനയ്ക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ അവഗണിച്ചാണ് അമേരിക്കയുടെ പിന്‍തുണയോടെ നെതന്യാഹുവിന്റെ നീക്കം.

 

ഞങ്ങള്‍ ഗാസ മുനമ്പിന്റെ സമ്പൂര്‍ണ്ണ അധിനിവേശത്തിലേക്ക് നീങ്ങുകയാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുദ്ധം അതിശക്തിമാക്കിയിരിക്കുന്നത്.ഇസ്രായേലി ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളില്‍ കരസേനാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നത്.  ബന്ദികളില്‍ രണ്ടു പേര്‍ അസ്ഥിപഞ്ചരം പോലെ ക്ഷീണിച്ചിരിക്കുന്നതും അതിലൊരാള്‍ സ്വന്തം ശവക്കുഴി നിര്‍മിക്കുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നശേഷമാണ് ഹമാസ് തീവ്രവാദികളെ ഒന്നടങ്കം കൊന്നൊടുക്കാനും ഗാസ പിടിച്ചെടുക്കാനും നെതന്യാഹു നിശ്ചയിച്ചിരിക്കുന്നത്.

ഗാസ വിട്ടുകൊടുത്തതാണ് ഹമാസിന്റെ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് ഇസ്രായേലില്‍ ഒരു വിഭാഗം  പറയുന്നു. ഇന്നലെ മാത്രം ഗാസയില്‍  പട്ടിണി മൂലം നാല് കുഞ്ഞുങ്ങള്‍ മരണമടഞ്ഞു. അയ്യായിരം കുഞ്ഞുങ്ങള്‍ ഈ മാസം ം ഗാസയില്‍ മരിക്കുമെന്നാണ് വിദേശമാധ്യമങ്ങള്‍ പറയുന്നത്. ഭക്ഷണവും മരുന്നുമില്ലാതെ രണ്ടു ലക്ഷം ജനങ്ങളാണ് ഗാസയില്‍ മുറവിളി കൂട്ടുന്നത്. ഇസ്രായേല്‍ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ ഗാസയിലെ ജലവിതരണ ശൃംഖലയുടെ 80 ശതമാനത്തിലധികവും തകരാറിലാക്കിയിരിക്കുകയാണ്.  

 

യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഗാസയില്‍ ജലക്ഷാമം രൂക്ഷമായിരുന്നു.  22 മാസത്തെ ഇസ്രായേല്‍ ബോംബാക്രമണത്തില്‍  വെള്ളം എത്തിക്കുന്നുണ്ടെങ്കിലും  ഇത് പര്യാപ്തമല്ല. സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ ഇസ്രായേല്‍ ഗാസയിലേക്കുള്ള ജലവിതരണം തടസപ്പെടുത്തിയിരുന്നു. കുടിവെള്ളം കിട്ടാനില്ലാതെ കടല്‍ വെള്ളം തിളപ്പിച്ചാറ്റി കുടിക്കുന്നവര്‍ ഏറെപ്പേരാണ്.

 

യുദ്ധം  തുടങ്ങുന്നതിനു മുമ്പ് ധാരാളം കിണറുകള്‍ ഈ കടലോര  മേഖലയിലുണ്ടായിരുന്നു.  കിണറുകളെല്ലാം ബോംബാക്രമണങ്ങള്‍ക്കു ശേഷം മലിനജലം കലര്‍ന്ന് ഉപയോഗശൂന്യമായിരിക്കുന്നു.   പല കിണറുകളും സൈനിക മേഖലയിലായതിനാല്‍ ജനങ്ങള്‍ക്ക് അവിടെയെത്താന്‍ സാധിക്കുകയുമില്ല.  കിണറുകളില്‍നിന്ന് വെള്ളമെടുക്കാനുള്ള  മോട്ടര്‍  പ്രവര്‍ത്തിപ്പിക്കാന്‍  വൈദ്യുതി ലഭ്യമല്ല. ഇസ്രായേല്‍ സൈന്യം  ഗാസയിലെ വൈദ്യുതി പൂര്‍ണമായി  വിച്ഛേദിച്ചിരിക്കുകയാണ്.

അതേസമയം യുഎഇ ഈജിപ്തില്‍ നിന്ന് ഗാസയിലേക്ക് ശുദ്ധീകരിച്ച വെള്ളം കൊണ്ടുപോകുന്ന പൈപ്പ് ലൈന്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഇതിനെ ഇസ്രായേല്‍ എതിര്‍ക്കുമെന്നാണ് സൂചനകള്‍.അതേസമയം എല്ലാ ബന്ദികളേയും തിരിച്ചെത്തിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സര്‍ പറയുന്നുബലപ്രയോഗത്തിലൂടെ സാധിക്കുമായിരുന്ന രണ്ട് യുദ്ധ ലക്ഷ്യങ്ങളും ഇസ്രയേല്‍ സൈന്യം കൈവരിച്ചുവെന്നും ഹമാസിന്റെ സൈനികശേഷി ഉന്മൂലനം ചെയ്യുകയും ഭരണസംവിധാനം തകര്‍ക്കുകയും ചെയ്തുവെന്നും നെതന്യാഹുവിനെ വിമര്‍ശിക്കുന്ന പ്രധാനികള്‍ പറയുന്നു.

 

2005 ലാണു ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യവും കുടിയേറ്റക്കാരും പിന്‍വാങ്ങിയത്. ഈ തീരുമാനമാണു ഹമാസിനെ വളര്‍ത്തിയതെന്നാണു തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. വീണ്ടും ഗാസ പിടിച്ചെടുത്താല്‍ വെസ്റ്റ്ബാങ്കിനു പുറമേ ഗാസയിലേക്കും കുടിയേറ്റം വ്യാപിപ്പിക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു. 22 മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇസ്രയേലും ഹമാസും നടത്തിയ സമാധാന ചര്‍ച്ച ഏറെക്കുറെ നിലച്ച സാഹചര്യത്തിലാണ് ഇസ്രായേല്‍ പോരാട്ടം ശക്തമാക്കിയിരിക്കുന്നത്.

 

ഗാസയില്‍ നടക്കുന്നത് വംശഹത്യയല്ലെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തുവന്നിട്ടുണ്ട്.  ഗാസയില്‍ 56 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ തിങ്കളാഴ്ച മാത്രം കൊല്ലപ്പെട്ടത്. ഇവരില്‍  സഹായകേന്ദ്രങ്ങളില്‍ ഭക്ഷണത്തിനായി കാത്തുനിന്ന 27 പേരുമുണ്ട്.
ഗാസയില്‍  43 ശതമാനം ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നെന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഹമാസ് പുറത്തുവിട്ട വീഡിയോയില്‍ പട്ടണിയില്‍ എല്ലുംതോലുമായ യുവാവിന്റെ ചിത്രം പ്രചരിച്ചതോടെ ഇസ്രയേലില്‍ സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

 

ഗാസയിലേക്കുള്ള കടന്നാക്രമണം ഉടന്‍ നിര്‍ത്താന്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് അഭ്യര്‍ഥിച്ച് ഇസ്രയേലിന്റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇന്റലിജന്‍സ് മേധാവികളടക്കം വിരമിച്ച അറുന്നൂറില്‍പ്പരം ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരാണ് ട്രംപിന് കത്തെഴുതിയത്.  ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിലെ 1000 സാംസ്‌കാരിക പ്രവര്‍ത്തകള്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് കത്തയച്ചതായും റിപ്പോര്‍ട്ട്.ഇസ്രയേല്‍ ബന്ദികളില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് ഇസ്രയേല്‍ സേനയുടെ നിഗമനം.  നിലവില്‍ ഗാസയുടെ 75 ശതമാനവും ഇസ്രയേല്‍ നിയന്ത്രണത്തിലാണ്. 2023 ഒക്ടോബര്‍ ഏഴിനുശേഷം ഗാസയില്‍ അറുപത്തോരായിരത്തിലേറെ  പേര്‍ കൊല്ലപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാഗ്രത! ജൂലൈ 5 മുതൽ 11 വരെ നിയമപ്രശ്നങ്ങളും കുടുംബ കലഹങ്ങളും സൂക്ഷിക്കേണ്ട രാശികൾ.  (22 minutes ago)

ബംഗളൂരു വഴി സർവീസ് നടത്തുന്ന ഹുബ്ളി- കൊല്ലം, കൊച്ചുവേളി- ബംഗളൂരു സ്പെഷ്യൽ ട്രെയിനുകൾ ആഗസ്റ്റ് വരെ നീട്ടി...  (28 minutes ago)

ഹോൺ മുഴക്കിയിട്ടും.... ഹെഡ് ഫോണുമായി യുവാവ് ട്രാക്കിൽ... ട്രെയിൻ തട്ടി യുവാവിന് ​ഗുരുതര പരിക്ക്  (34 minutes ago)

'ഓണം ടൂറിസം വാരാഘോഷം';  കലാകാരന്‍മാര്‍ക്ക് അപേക്ഷിക്കാം  (38 minutes ago)

തൊഴിൽ വിജയം, സാമ്പത്തിക നേട്ടം: ഞായറാഴ്ച ഭാഗ്യം ആർക്കൊപ്പം?  (47 minutes ago)

ഫിഫ ലോകകപ്പിലെ ആവേശകരമായ പ്രീ-ക്വാർട്ടർ പോരാട്ടം... പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്  (1 hour ago)

പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായി... സംസ്ഥാനത്ത് 3,59,890 വിദ്യാർത്ഥികൾ പ്രവേശനം നേടി. ക്ലാസുകൾ നാളെ ആരംഭിക്കും  (1 hour ago)

തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ ജാമ്യാപേക്ഷ തള്ളി...  (1 hour ago)

ഇന്ത്യൻ ബഹിരാകാശ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴി തുറന്നു കൊണ്ട് സ്വകാര്യ കമ്പനി വികസിപ്പിച്ച ആദ്യ ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങുന്നു  (2 hours ago)

ചക്കയിടാൻ കയറുന്നതിനിടെ ഏണിയിൽ നിന്ന് വീണ ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (2 hours ago)

ഗുജറാത്ത് മുതൽ മംഗളൂരു വരെയുള്ള ഭാഗത്ത് കടലിൽ ശക്തമായ ന്യൂനമർദ്ദ പാത്തി രൂപപ്പെട്ടു....അടുത്ത ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കാലാവസ്ഥാകേന്ദ്രം  (2 hours ago)

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (10 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (13 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (13 hours ago)

Malayali Vartha Recommends