Widgets Magazine
07
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൊലീസ് ഉദ്യോഗസ്ഥന്‍ യുവാവിന്റെ മുഖത്തടിച്ച സംഭവം..രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് കമാല്‍ പാഷ. ഉദ്യോഗസ്ഥന്റെ നടപടിയെ കടുത്ത ഭാഷയില്‍ വിമർശിച്ചു..നടപടിയെയും പരിഹസിച്ചു...


രാജ്യസഭാ എംപിയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റുമായ സി സദാനന്ദന്‍ മാസ്റ്ററുടെ കാല്‍വെട്ടിയ കേസ്.. കേസില്‍ 30 വര്‍ഷത്തിന് ജയിലില്‍ പോകുന്ന പ്രതികള്‍ക്ക് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും നൽകിയ യാത്രയയപ്പിൽ മുൻമന്ത്രി കെ.കെ ഷൈലജ..


'വീട്ടിലേയ്ക്ക് വാ, കളനാശിനി മിക്സ് ചെയ്ത് അഥീന കാത്തിരുന്നു'..പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ റെഡ്ബുള്ളിന്റെ കാനുകള്‍ കണ്ടെത്തി.. നിരവധി തവണ അന്‍സിലിനെ ഫോണില്‍ വിളിച്ചു..


ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക താരിഫ് .... റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്


പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ചൈനയിലേക്ക്...ചൈനയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുത്തേക്കും

ഹമാസിനെ ഭൂമുഖത്തുനിന്നും തൂത്തെറിയുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു.. പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രായേല്‍ പോരാട്ടം അതിശക്തമാക്കി.ഇന്നലെയും ഇന്നുമായി 120 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്...

06 AUGUST 2025 05:04 PM IST
മലയാളി വാര്‍ത്ത

More Stories...

മുട്ട് മടക്കാതെ ഇന്ത്യ ; ട്രംപിന് മുന്നറിയിപ്പുമായി ശശി തരൂർ, ആളുകൾക്ക് ഞങ്ങളുടെ ഉൽപ്പന്നങ്ങൾ താങ്ങാനാവാത്തതാക്കും; അമേരിക്കയിൽ വാഴപ്പഴം നിർമ്മിക്കാനാവില്ല

ഇന്ത്യക്ക് മേല്‍ 25 ശതമാനം അധിക താരിഫ് .... റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ കടുത്ത നടപടിയുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം ചൈനയിലേക്ക്...ചൈനയില്‍ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ നരേന്ദ്ര മോദി പങ്കെടുത്തേക്കും

തെക്കൻ ഗാസ മുനമ്പിൽ സ്ഥിതി ചെയ്യുന്ന രണ്ട് കിലോമീറ്റർ നീളമുള്ള ഹമാസ് തുരങ്കം ഇസ്രായേൽ പ്രതിരോധ സേന പൊളിച്ചുമാറ്റി..ഇതെല്ലാം ജനസാന്ദ്രതയുള്ള സിവിലിയൻ പ്രദേശങ്ങൾക്ക് കീഴിലാണ്..

തെക്കന്‍ ഗാസയില്‍ ഹമാസ് തുരങ്കം തകര്‍ത്ത് ഇസ്രായേല്‍

ഗാസ പൂര്‍ണമായി പിടിച്ചടക്കുമെന്നും ഹമാസിനെ  ഭൂമുഖത്തുനിന്നും  തൂത്തെറിയുമെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രായേല്‍ പോരാട്ടം അതിശക്തമാക്കി. ഇന്നലെയും  ഇന്നുമായി 120 പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇസ്രായേല്‍ പ്രതിരോധ സേനയ്ക്കുള്ളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ അവഗണിച്ചാണ് അമേരിക്കയുടെ പിന്‍തുണയോടെ നെതന്യാഹുവിന്റെ നീക്കം.

 

ഞങ്ങള്‍ ഗാസ മുനമ്പിന്റെ സമ്പൂര്‍ണ്ണ അധിനിവേശത്തിലേക്ക് നീങ്ങുകയാണെന്ന് നെതന്യാഹു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് യുദ്ധം അതിശക്തിമാക്കിയിരിക്കുന്നത്.ഇസ്രായേലി ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളില്‍ കരസേനാ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിരിക്കുന്നത്.  ബന്ദികളില്‍ രണ്ടു പേര്‍ അസ്ഥിപഞ്ചരം പോലെ ക്ഷീണിച്ചിരിക്കുന്നതും അതിലൊരാള്‍ സ്വന്തം ശവക്കുഴി നിര്‍മിക്കുന്നതുമായ ചിത്രങ്ങള്‍ പുറത്തുവന്നശേഷമാണ് ഹമാസ് തീവ്രവാദികളെ ഒന്നടങ്കം കൊന്നൊടുക്കാനും ഗാസ പിടിച്ചെടുക്കാനും നെതന്യാഹു നിശ്ചയിച്ചിരിക്കുന്നത്.

ഗാസ വിട്ടുകൊടുത്തതാണ് ഹമാസിന്റെ വളര്‍ച്ചയ്ക്ക് കാരണമായതെന്ന് ഇസ്രായേലില്‍ ഒരു വിഭാഗം  പറയുന്നു. ഇന്നലെ മാത്രം ഗാസയില്‍  പട്ടിണി മൂലം നാല് കുഞ്ഞുങ്ങള്‍ മരണമടഞ്ഞു. അയ്യായിരം കുഞ്ഞുങ്ങള്‍ ഈ മാസം ം ഗാസയില്‍ മരിക്കുമെന്നാണ് വിദേശമാധ്യമങ്ങള്‍ പറയുന്നത്. ഭക്ഷണവും മരുന്നുമില്ലാതെ രണ്ടു ലക്ഷം ജനങ്ങളാണ് ഗാസയില്‍ മുറവിളി കൂട്ടുന്നത്. ഇസ്രായേല്‍ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ ഗാസയിലെ ജലവിതരണ ശൃംഖലയുടെ 80 ശതമാനത്തിലധികവും തകരാറിലാക്കിയിരിക്കുകയാണ്.  

 

യുദ്ധം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഗാസയില്‍ ജലക്ഷാമം രൂക്ഷമായിരുന്നു.  22 മാസത്തെ ഇസ്രായേല്‍ ബോംബാക്രമണത്തില്‍  വെള്ളം എത്തിക്കുന്നുണ്ടെങ്കിലും  ഇത് പര്യാപ്തമല്ല. സംഘര്‍ഷത്തിന്റെ തുടക്കത്തില്‍ ഇസ്രായേല്‍ ഗാസയിലേക്കുള്ള ജലവിതരണം തടസപ്പെടുത്തിയിരുന്നു. കുടിവെള്ളം കിട്ടാനില്ലാതെ കടല്‍ വെള്ളം തിളപ്പിച്ചാറ്റി കുടിക്കുന്നവര്‍ ഏറെപ്പേരാണ്.

 

യുദ്ധം  തുടങ്ങുന്നതിനു മുമ്പ് ധാരാളം കിണറുകള്‍ ഈ കടലോര  മേഖലയിലുണ്ടായിരുന്നു.  കിണറുകളെല്ലാം ബോംബാക്രമണങ്ങള്‍ക്കു ശേഷം മലിനജലം കലര്‍ന്ന് ഉപയോഗശൂന്യമായിരിക്കുന്നു.   പല കിണറുകളും സൈനിക മേഖലയിലായതിനാല്‍ ജനങ്ങള്‍ക്ക് അവിടെയെത്താന്‍ സാധിക്കുകയുമില്ല.  കിണറുകളില്‍നിന്ന് വെള്ളമെടുക്കാനുള്ള  മോട്ടര്‍  പ്രവര്‍ത്തിപ്പിക്കാന്‍  വൈദ്യുതി ലഭ്യമല്ല. ഇസ്രായേല്‍ സൈന്യം  ഗാസയിലെ വൈദ്യുതി പൂര്‍ണമായി  വിച്ഛേദിച്ചിരിക്കുകയാണ്.

അതേസമയം യുഎഇ ഈജിപ്തില്‍ നിന്ന് ഗാസയിലേക്ക് ശുദ്ധീകരിച്ച വെള്ളം കൊണ്ടുപോകുന്ന പൈപ്പ് ലൈന്‍ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. ഇതിനെ ഇസ്രായേല്‍ എതിര്‍ക്കുമെന്നാണ് സൂചനകള്‍.അതേസമയം എല്ലാ ബന്ദികളേയും തിരിച്ചെത്തിക്കണമെന്നും യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗിദിയോന്‍ സര്‍ പറയുന്നുബലപ്രയോഗത്തിലൂടെ സാധിക്കുമായിരുന്ന രണ്ട് യുദ്ധ ലക്ഷ്യങ്ങളും ഇസ്രയേല്‍ സൈന്യം കൈവരിച്ചുവെന്നും ഹമാസിന്റെ സൈനികശേഷി ഉന്മൂലനം ചെയ്യുകയും ഭരണസംവിധാനം തകര്‍ക്കുകയും ചെയ്തുവെന്നും നെതന്യാഹുവിനെ വിമര്‍ശിക്കുന്ന പ്രധാനികള്‍ പറയുന്നു.

 

2005 ലാണു ഗാസയില്‍നിന്ന് ഇസ്രയേല്‍ സൈന്യവും കുടിയേറ്റക്കാരും പിന്‍വാങ്ങിയത്. ഈ തീരുമാനമാണു ഹമാസിനെ വളര്‍ത്തിയതെന്നാണു തീവ്രവലതുപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനം. വീണ്ടും ഗാസ പിടിച്ചെടുത്താല്‍ വെസ്റ്റ്ബാങ്കിനു പുറമേ ഗാസയിലേക്കും കുടിയേറ്റം വ്യാപിപ്പിക്കാമെന്നും അവര്‍ കണക്കുകൂട്ടുന്നു. 22 മാസങ്ങളായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇസ്രയേലും ഹമാസും നടത്തിയ സമാധാന ചര്‍ച്ച ഏറെക്കുറെ നിലച്ച സാഹചര്യത്തിലാണ് ഇസ്രായേല്‍ പോരാട്ടം ശക്തമാക്കിയിരിക്കുന്നത്.

 

ഗാസയില്‍ നടക്കുന്നത് വംശഹത്യയല്ലെന്ന പ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തുവന്നിട്ടുണ്ട്.  ഗാസയില്‍ 56 പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ തിങ്കളാഴ്ച മാത്രം കൊല്ലപ്പെട്ടത്. ഇവരില്‍  സഹായകേന്ദ്രങ്ങളില്‍ ഭക്ഷണത്തിനായി കാത്തുനിന്ന 27 പേരുമുണ്ട്.
ഗാസയില്‍  43 ശതമാനം ഗര്‍ഭിണികളും മുലയൂട്ടുന്ന സ്ത്രീകളും കടുത്ത പോഷകാഹാരക്കുറവ് നേരിടുന്നെന്ന സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഹമാസ് പുറത്തുവിട്ട വീഡിയോയില്‍ പട്ടണിയില്‍ എല്ലുംതോലുമായ യുവാവിന്റെ ചിത്രം പ്രചരിച്ചതോടെ ഇസ്രയേലില്‍ സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

 

ഗാസയിലേക്കുള്ള കടന്നാക്രമണം ഉടന്‍ നിര്‍ത്താന്‍ ഇസ്രയേലിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് അഭ്യര്‍ഥിച്ച് ഇസ്രയേലിന്റെ മുന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍. ഇന്റലിജന്‍സ് മേധാവികളടക്കം വിരമിച്ച അറുന്നൂറില്‍പ്പരം ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരാണ് ട്രംപിന് കത്തെഴുതിയത്.  ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിലെ 1000 സാംസ്‌കാരിക പ്രവര്‍ത്തകള്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് കത്തയച്ചതായും റിപ്പോര്‍ട്ട്.ഇസ്രയേല്‍ ബന്ദികളില്‍ 20 പേരെങ്കിലും ജീവനോടെയുണ്ടെന്നാണ് ഇസ്രയേല്‍ സേനയുടെ നിഗമനം.  നിലവില്‍ ഗാസയുടെ 75 ശതമാനവും ഇസ്രയേല്‍ നിയന്ത്രണത്തിലാണ്. 2023 ഒക്ടോബര്‍ ഏഴിനുശേഷം ഗാസയില്‍ അറുപത്തോരായിരത്തിലേറെ  പേര്‍ കൊല്ലപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി മെട്രോ ട്രാക്കില്‍ നിന്നും റോഡിലേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു  (27 minutes ago)

ശ്വേതയ്ക്ക് എതിരെ വന്ന പരാതിയില്‍ തുടര്‍നടപടികള്‍ സ്‌റ്റേ ചെയ്ത് കേരള ഹൈക്കോടതി  (50 minutes ago)

ബിന്ദുവിന്റെ തിരോധാനത്തില്‍ സെബാസ്റ്റ്യന് പങ്കുണ്ടെന്നത് ഉറപ്പാണെന്ന് സഹോദരന്‍ പ്രവീണിന്റെ മൊഴി  (1 hour ago)

യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ 50% തീരുവ ഏര്‍പ്പെടുത്തണമെന്ന് ശശി തരൂര്‍  (2 hours ago)

17-ാം വയസിൽ കൂട്ട കൊലപാതകം നടത്താൻ ഇറങ്ങിയ സെബാസ്റ്റ്യൻ.. 54 വയസിൽ അച്ഛനായി...!പിന്നാലെ 4 കൊലപാതകങ്ങൾ,ജീവിതം ഇങ്ങനെ  (3 hours ago)

തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ  (3 hours ago)

ലൊക്കേഷൻ പരിശോധിച്ചു പോലീസ്  (4 hours ago)

ജി പ്രിയങ്ക ഐഎഎസ് ഇന്ന് ചുമതലയേല്‍ക്കും....  (4 hours ago)

ജലനിരപ്പ് 206 മീറ്ററിലെത്തിയാല്‍  (4 hours ago)

റദ്ദാക്കാൻ തെളിവില്ല  (4 hours ago)

വാഹനം അപകടത്തില്‍പ്പെട്ട് മൂന്ന് സൈനികര്‍ മരിച്ചു  (4 hours ago)

സോംഗ് പുറത്തു വിട്ടു  (4 hours ago)

സപ്ലൈകോ വില്പന ശാലകളില്‍ നിന്ന് ഒക്ടോബര്‍ 31 വരെ  (5 hours ago)

ഭരണഘടനാ സാധുതയും ശരിവച്ചു  (5 hours ago)

കതിർമണ്ഡപത്തിൽ ഭ്രാന്തിളകി വരൻ വധുവിനെ തൂക്കി നിലത്തടിച്ചു ദൃശ്യങ്ങൾ പുറത്ത്..!  (5 hours ago)

Malayali Vartha Recommends