Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

യേശുക്രിസ്തു നടന്നു കയറിയ ഗലീലി കടല്‍ ചുവന്ന് പിളർന്നു തൃശൂരിലും ചുവന്ന തിരമാല..! ബൈബിളിലെ വാക്ക് അച്ചട്ടാവുന്നോ..!

09 AUGUST 2025 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

തോറ്റ പാക്കികളെ ഇന്ത്യയിൽ കുഴിച്ച് മൂടിക്കോ..! ഒറ്റയൊരണം പാകിസ്താനിലേക്ക് വരണ്ട , ഹാലിളകി ജനം തല തല്ലി ചാവുന്നു

2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും

പാക് വെടിവെപ്പിനുള്ള സാധ്യത മുന്നിൽ കണ്ട് അന്താരാഷ്ട്ര അതിർത്തിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം

യേശുക്രിസ്തു വെള്ളത്തിനു മുകളിലൂടെ നടന്നുവെന്ന് വിശേഷിപ്പിക്കുന്ന ഗലീലി കടല്‍ ഇസ്രയേലിലെ വലിയൊരു തടാകമാണ്. ഈ കടല്‍ പൊടുന്നനെ രക്തനിറമായത് നാട്ടുകാരെ പരിഭ്രാന്തരാക്കി. ഇതൊരു അശുഭലക്ഷണമെന്നാണ് പലരും മുന്നറിയിപ്പ് നല്‍കിയത്. തീരത്തേക്ക് അലയടിച്ചെത്തിയ കടുംചുവപ്പാര്‍ന്ന തിരമാലകള്‍ സന്ദര്‍ശകരെയും അമ്പരിപ്പിച്ചു.

ഈ അസാധാരണ ദൃശ്യത്തെ, ബൈബിളിലെ പുറപ്പാട് പുസ്തകത്തില്‍ വിവരിക്കുന്ന ഈജിപ്റ്റുകാരുടെ മേലുളള ദൈവശിക്ഷയുടെ ഭാഗമായ പത്ത് മഹാമാരികളോട് ചിലര്‍ താരതമ്യം ചെയ്തു. മോശയുടെ വടികൊണ്ട് നൈല്‍ നദിയിലെ ജലം രക്തമായി മാറിയെന്ന ബൈബിള്‍ വിവരണങ്ങളുമായി ഈ പ്രതിഭാസത്തെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചു. ഇത് യുഗാന്ത്യത്തിന്റെ ലക്ഷണമാണെന്ന് വരെ ചിലര്‍ വാദിച്ചു. എന്നാല്‍, ഈ അസാധാരണ കാഴ്ചയ്ക്ക് പിന്നില്‍ തികച്ചും സാധുവായ വിശദീകരണമുണ്ടെന്ന് ശാസ്ത്രലോകം വ്യക്തമാക്കുന്നു.

 



ശുദ്ധജല തടാകത്തില്‍ പച്ച ആല്‍ഗകള്‍ പൂത്തതിന്റെ ഫലമാണ് ഈ മാറ്റമെന്ന് ഇസ്രയേല്‍ പരിസഥിതി മന്ത്രാലയം സ്ഥിരീകരിച്ചു. തീവ്രമായ സൂര്യപ്രകാശത്തില്‍ ഒരു പിഗ്മെന്റ് ഉത്പാദിപ്പിക്കപ്പെടുമ്പോഴാണ് പച്ച ആല്‍ഗ ചുവപ്പാകുന്നത്. ഈ രാസപ്രക്രിയയാണ് ജലാശയത്തിന് ഭീതിപ്പെടുത്തുന്ന നിറം നല്‍കിയത്.

കിന്നറെറ്റ് ഗവേഷണ ലബോറട്ടറി നടത്തിയ വിശദമായ പരിശോധനകളില്‍, ഈ ആല്‍ഗകള്‍ മനുഷ്യര്‍ക്ക് യാതൊരുവിധത്തിലും ഹാനികരമല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ജലത്തിന്റെ നിറം കണ്ട് പേടിക്കേണ്ട ആവശ്യമില്ലെന്നും, നീന്തുന്നതിനോ മറ്റ് ആവശ്യങ്ങള്‍ക്കോ പൂര്‍ണ്ണമായും സുരക്ഷിതമാണെന്നും അധികൃതര്‍ അറിയിച്ചു. ലോകമെമ്പാടുമുള്ള ശുദ്ധജല, ലവണാംശമുള്ള ജലാശയങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന ഈ ആല്‍ഗകള്‍ക്ക് വ ഇന്ധന നിര്‍മ്മാണത്തിന് ആവശ്യമായ ഹൈഡ്രോകാര്‍ബണുകള്‍ ഉത്പാദിപ്പിക്കാനുള്ള അപൂര്‍വ്വമായ കഴിവുണ്ട് എന്നതും ശ്രദ്ധേയമാണ്. അതിനാല്‍, ഭയപ്പാടുകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഇതൊരു പാരിസ്ഥിതിക പ്രതിഭാസം മാത്രമാണെന്നും അധികൃതര്‍ അറിയിച്ചു.


 രാത്രി കേരളത്തിന്റെ പല ഭാഗത്ത് ഉള്ളവർ കടലിന്റെ മറ്റൊരു രൂപം കണ്ട് ആകെ വിറങ്ങലിച്ചു. കടൽ കാണാനെത്തിയവരുടെ കണ്ണിൽ അസാധാരണ വെളിച്ചം തട്ടി. ആ അത്ഭുത പ്രതിഭാസം നേരിൽ കണ്ടവർ പരിഭ്രാന്തിയിലായി. കേരളത്തിന്‍റെ പല തീരപ്രദേശത്തും കടലില്‍ ചുവപ്പ് നിറം കാണുകയായിരുന്നു. എന്നാൽ, ആശങ്കവേണ്ടെന്ന് കേരള ഫിഷറീസ് ആന്‍റ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല (കുഫോസ്) വ്യക്തമാക്കി.





കടലിന്‍റെ ചുവപ്പ് നിറം ഒരു പ്രകൃതിദത്ത പ്രതിഭാസമാണെന്നും കുഫോസ് വ്യക്തമാക്കി. തൃശൂർ ജില്ലയിലെ എടക്കഴിയൂർ ബീച്ച് മുതല്‍ എറണാകുളം ജില്ലയിലെ പുതുവൈപ്പ് (വളപ്പ്) ബീച്ചു വരെ കഴിഞ്ഞ ദിവസങ്ങളിൽ കടലിന്‍റെ നിറത്തില്‍ വലിയ തോതില്‍ നിറ വ്യത്യാസം കണ്ടതായി നാട്ടുകാർ അറിയിച്ചു. പ്രത്യേകിച്ചും പുതുവൈപ്പ് ബീച്ചിൽ കടൽ തീരത്തോട് ചേർന്ന് തിരമാലകൾ ചുവന്ന നിറത്തിൽ പ്രത്യക്ഷപ്പെട്ടത് നാട്ടുകാർക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴി വെയ്ക്കുകയും ചെയ്തിരുന്നു.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കുഫോസ് കടൽ ജല സാമ്പിള്‍ ശേഖരിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ഈ പരിശോധനയില്‍ കടല്‍ ജലത്തില്‍ നോക്ടിലൂക്ക (Noctiluca) എന്ന ഡിനോഫ്ലജിലാറ്റേ (dinoflagellate) വിഭാഗത്തിൽപെടുന്ന സൂക്ഷ്മ ജീവിയുടെ കൂടിയ സാന്നിധ്യം കണ്ടെത്തി. ഇത് സാധാരണയായി 'റെഡ് ടൈഡ്‌' (Red Tide) എന്ന് അറിയപ്പെടുന്ന പ്രകൃതിദത്തമായ സംഭവമാണെന്നും കുഫോസ് അറിയിച്ചു. പ്രകാശം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ഒരുതരം പ്ലവഗമാണ് നോക്ടിലൂക്ക. ഇവ ഉത്പാദിപ്പിക്കുന്ന വെളിച്ചം രാത്രി കാലങ്ങളിലാണ് കുടുതല്‍ വ്യക്തമായി കാണാൻ സാധിക്കുക.

നോക്ടിലൂക്ക സാധാരണയായി സമുദ്രജലത്തിൽ ഉണ്ടാകാറുള്ള ഒരു സൂക്ഷ്മജീവി ആണ്. ചില സാഹചര്യങ്ങളിൽ അതിന്‍റെ എണ്ണം ക്രമാധീതമായി വർധിക്കുകയും ഇതിനെ തുടര്‍ന്ന് കടലിന്‍റെ നിറം ചുവപ്പായി കാണപ്പെടാറുമുണ്ട്. പ്രദേശിക മത്സ്യത്തൊഴിലാളികളുമായി നടത്തിയ അന്വേഷണത്തില്‍ നോക്ടിലൂക പ്ലവഗങ്ങളുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിൽ മത്സ്യ ലഭ്യത കുറഞ്ഞിരുന്നതായി തിരിച്ചറിയുകയും ചെയ്തു.

പ്രാദേശികമായി ഈ പ്ലവഗങ്ങളെ 'പോള' എന്നാണ് വിളിക്കുന്നത്. ഇത്തരം പ്ലവഗങ്ങളുടെ അമിത വളര്‍ച്ചയ്ക്ക് പിന്നിലെ കാരണങ്ങൾ കണ്ടെത്താനായി വിശദമായ പരിശോധന നടക്കുകയാണ്. ഇന്ത്യന്‍ നാഷണല്‍ സെന്‍റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫോര്‍മേഷന്‍ സർവ്വീസുമായി (INCOIS) കൂടുതല്‍ ഡാറ്റയ്ക്ക് ബന്ധപ്പെട്ടെങ്കിലും മേഘാവൃതമായ കാലാവസ്ഥയാൽ ഉപഗ്രഹസഹായം ഉപയോഗിച്ചുള്ള ഡാറ്റ ശേഖരണം കഠിനമാണെന്ന് അറിയിച്ചെന്നും കുഫോസ് വ്യക്തമാക്കി.

അതേസമയം, കണ്ടെയ്നറുകൾ കടലിൽ വീണതും ഇടയ്ക്ക് വലിയ ആശങ്കകൾക്ക് വഴി വെച്ചിരുന്നു. അന്ന് കണ്ടെയ്‌നറുകൾ കരയിലെത്തിക്കാൻ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്‌ രണ്ട് ദ്രുതപ്രതികരണ സംഘങ്ങളെ തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ ജില്ലകളിൽ വിന്യസിക്കും. വടക്കൻ ജില്ലകളിൽ ഓരോ ടീമുകളെ വിന്യസിക്കും. തീരത്തെത്തുന്ന എണ്ണപ്പാട നീക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ്‌ പ്രത്യേക സംഘങ്ങളെ തീരദേശ ജില്ലകളിൽ സജ്ജമാക്കി.

 



കപ്പലിലെ എണ്ണ കടലിന്റെ താഴെത്തട്ടിലേക്ക്‌ പോകുന്നത്‌ തടയാൻ വിവിധ വകുപ്പുകൾ ചേർന്ന്‌ പദ്ധതി തയ്യാറാക്കും. കൂടുതൽ ബൂം സ്കിമ്മേഴ്സ് (എണ്ണപ്പാടയെ കെട്ടിനിർത്തി തടയാനുള്ള സംവിധാനം) വാങ്ങാൻ തീരസംരക്ഷണ സേനയ്‌ക്കും തുറമുഖവകുപ്പിനും നാവികസേനയ്‌ക്കും നിർദേശം നൽകിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (3 hours ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (3 hours ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (3 hours ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (3 hours ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (3 hours ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (3 hours ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (3 hours ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (4 hours ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (4 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (4 hours ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (4 hours ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (4 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (4 hours ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (4 hours ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends