Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഹമാസ് നേതാക്കൾ ഒളിച്ചോടാൻ ഒരുങ്ങുന്നു; ഗാസ പൂർണമായും പിടിക്കുമെന്ന് ഇസ്രയേൽ; 62,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു: യുദ്ധം തീർക്കാതെ പിന്നോട്ടില്ലെന്ന് നെതന്യാഹു...

20 AUGUST 2025 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

  വൈവിധ്യമാർന്ന സിനിമകളിലൂടെ പലസ്തീൻ സ്വത്വത്തെയും സംസ്കാരത്തെയും പലസ്തീൻ ജനതയുടെ ദുരന്തത്തെയും അവതരിപ്പിച്ച സംവിധായകൻ... പ്രശസ്ത പലസ്തീൻ സംവിധായകനും നടനുമായ മുഹമ്മദ് ബക്രി അന്തരിച്ചു...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

ഹമാസില്‍ അവശേഷിക്കുന്ന നേതാക്കള്‍ ഇറാനിലേക്കോ സിറിയയിലേക്കോ ഒളിച്ചോടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പലസ്തീനികള്‍ക്ക് രക്ഷ കൊടുക്കാനാകുന്നില്ലെന്നു മാത്രമല്ല എണ്‍പതിനായിരം പേരുടെ മരണത്തിന് വഴിയൊരുക്കിയത് ഹമാസിന്റെ വിവരം കെട്ട പ്രവര്‍ത്തിയാണെന്ന കുറ്റപ്പെടുത്തല്‍ കൂടി വരുന്നതോടെ ഹമാസ് നേതാക്കള്‍ നാടുവിട്ടോടാന്‍ നിര്‍ബന്ധിതരാവുകയാണ്. ശേഷിക്കുന്ന ഇസ്രായേലി ബന്ദികളെ വധിച്ചിട്ട് രാജ്യം വിടാനാണ് ഹമാസിന്റെ തീരുമാനമെങ്കില്‍ അവശേഷിക്കുന്ന പലസ്തീനികളെ ഇസ്രായേല്‍ പൂര്‍ണമായി തുടച്ചു നീക്കും. പശ്ചിമേഷ്യ ഇന്നേ വരെ കണ്ടിട്ടില്ലാത്ത യുദ്ധത്തിലേക്കും ആള്‍നാശത്തിലേക്കും കാര്യങ്ങള്‍ നീളും.യുദ്ധക്കെടുതിയില്‍ നിന്ന് ഇനി പാലസ്തീന്‍ കര കയറുകയില്ലെന്നു മാത്രമല്ല പന്ത്രണ്ടു ലക്ഷം ജനങ്ങള്‍ വഴിയാധാരമാവുകയും ചെയ്തിരിക്കുന്നു.

ഇസ്രായേലിലേക്ക് കടന്നു കയറി ആയിരത്തോളം പേരെ വധിക്കുകയും മൂന്നൂറിലേറെപ്പേരെ ബന്ധികളാക്കുകയും ചെയ്ത ഹമാസിന് ഇസ്രായേല്‍ കൊടുത്ത ശിക്ഷ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഒരിക്കല്‍പോലും ശക്തമായി തിരിച്ചടിക്കാനോ ഇസ്രായേലിന് ആഘാതമുണ്ടാക്കാനോ ഹമാസിന് സാധിച്ചില്ല. ഹമാസിനെ സഹായിക്കും എന്ന പ്രതീക്ഷിച്ച സിറിയയും ഇറാനും പിന്‍വലയുകയും ചെയ്തു. ഇസ്രായേല്‍ നടത്തിയ പേജര്‍ സ്‌ഫോടനവും തുരങ്കം തകര്‍ക്കലും പലസ്തീനിലെ ആനേകായിരങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തി. മാത്രമല്ല ഹമാസിന്റെ ഇരുപത് മുന്‍നിര നേതാക്കള്‍ ഇസ്രായിലിന്റെ ഒളിയാക്രമണത്തോടെ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഹമാസ് നേതാക്കള്‍ അണികളെ ചാവേറുകളായി വിട്ടുകൊടുത്ത ശേഷം ഇറാനിലേക്കോ സിറിയയിലേക്കോ ഒളിച്ചോടാന്‍ നീക്കം നടത്തുന്നത്. ഇസ്രായേലിന്റെ നവീന ആയുധങ്ങളെ ചെറുക്കാനുള്ള ആയുധശേഷി ഹമാസിന് ഇല്ലെന്നതാണ് പ്രധാന പരിമിതി.


ഗാസയില്‍ ഹമാസിനെ എതിരിട്ട് നശിപ്പിച്ചാല്‍ മാത്രമേ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ സാധിക്കൂ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹമാസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത് ഇസ്രായേലിനെ പിന്‍തുണയ്ക്കുന്നതിന് തുല്യമാണ്. ഗാസയിലെ വെടിനിര്‍ത്തലിന് ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഹമാസ് കടുത്ത സമ്മര്‍ദത്തിലാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ പ്രസ്താവനയിറിക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കാലയളവില്‍ 200 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഗാസയിലുള്ള മുഴുവന്‍ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.

അതല്ലെങ്കില്‍ ഹമാസിനെ തീര്‍ക്കുകയും ഗാസ പൂര്‍ണമായി പിടിച്ചെടുക്കുകയും ചെയ്യുന്ന അതിഭീകര യുദ്ധത്തിലേക്ക് നീങ്ങുമെന്ന് നെതന്യാഹു പ്രസ്താവിച്ചിട്ടിട്ടുണ്ട്. അതേസമയം, ഗാസയില്‍ ഒന്നേ മുക്കാല്‍ വര്‍ഷമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 62,000 കവിഞ്ഞിക്കുന്നു. 2023 ഒക്ടോബറില്‍ സംഘര്‍ഷം തുടങ്ങിയതിനുശേഷം 62,004 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം സ്ഥരീകരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തി അന്‍പത്തിയാറായിരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടു വര്‍ഷത്തോളമായി തുടരുന്ന ആക്രമണത്തില്‍ നേരിട്ടല്ലാതെയുള്ള ചര്‍ച്ചകളുടെ ഫലമായി രണ്ട് താത്കാലിക വെടിനിര്‍ത്തലുകള്‍ നടപ്പിലായി. ഈ സമയത്ത് പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചിരുന്നു. ഗാസ സിറ്റിയില്‍ ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് ഇസ്രായേല്‍ സര്‍ക്കാരും സൈന്യവുമെന്ന് നെതന്യാഹു പറഞ്ഞത് വ്യക്തമായ ബോധ്യത്തോടെയാണ്. ഹമാസിനെ ഇല്ലായ്മപ്പെടുത്തുന്നതിനൊപ്പം ഗാസ പൂര്‍ണമായി പിടിച്ചെടുക്കാതെ പിന്നോട്ടില്ലെന്ന് ഇസ്രായേല്‍ തീരുമാനിച്ചിരിക്കുന്നു.

ഗാസയില്‍ ഹമാസിന്റെ പക്കലുള്ള ബന്ദികളുടെ പകുതി പേരെ വിട്ടയക്കുന്നതിനും ചില പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുന്നതും ഉള്‍പ്പെടുന്നതാണ് നിലവില്‍ ആലോചനയിലുള്ള കരാര്‍. മധ്യസ്ഥര്‍ അവതരിപ്പിച്ച പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി ഹമാസ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. വെടിനിര്‍ത്തല്‍ പുതിയ ശുപാര്‍ശകള്‍ ഹമാസ് അംഗീകരിച്ചെങ്കിലും ഗാസ സിറ്റി പിടിക്കാനുള്ള ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേല്‍ ഇന്നലെ നടത്തിയ വെടിവയ്പുകളിലും ബോംബിങ്ങിലും 60 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതില്‍ 31 പേരും ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ വെടിവയ്പുകളിലാണു കൊല്ലപ്പെട്ടത്. ഗാസ സിറ്റിയുടെ കിഴക്കന്‍ മേഖലയായ സെയ്തന്‍ വളഞ്ഞ ഇസ്രയേല്‍ ടാങ്കുകള്‍, പ്രദേശത്തെ 450 വീടുകള്‍ ബോംബിംഗില്‍ തകര്‍ത്തു. സബ്ര മേഖലയിലേക്ക് ഇസ്രയേല്‍ സൈന്യം നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


പട്ടിണിമൂലം ഇന്നലെ മൂന്നു പലസ്തീന്‍കാര്‍ കൂടി മരിച്ചു. ആസന്നമായ ഇസ്രായേലി കരാക്രമണം ഭയന്ന് ഗാസ നഗരത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ ആയിരക്കണക്കിന് പലസ്തീനികള്‍ വീടുകള്‍ വിട്ട് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഗാസ നഗരത്തെ ഹമാസിന്റെ അവസാനത്തെ വലിയ നഗര കോട്ടയായിട്ടാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഗാസയുടെ 75 ശതമാനവും ഇസ്രായേല്‍ ഇതിനകം കൈവശം വച്ചിരിക്കുന്നതിനാല്‍, ആക്രമണം വിപുലീകരിക്കുന്നത് ബന്ദികളുടെ ജീവന് ഭീഷണിയാണെന്നും ഇസ്രായേലിന് ആശങ്കയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (2 hours ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (4 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (4 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (5 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (6 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (6 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (6 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (7 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (7 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (8 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (8 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (9 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (9 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (10 hours ago)

Malayali Vartha Recommends