Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...


പേരൂർക്കടയിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ഹൈക്കോടതി നിർദ്ദേശപ്രകാരം രാഹുൽ മാങ്കൂട്ടത്തിൽ ഹാജരായി: തലകുനിക്കാതെ ചോദ്യം ചെയ്യൽ മുറിയിൽ നിന്ന് പുറത്തേക്ക്...


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന

ഹമാസ് നേതാക്കൾ ഒളിച്ചോടാൻ ഒരുങ്ങുന്നു; ഗാസ പൂർണമായും പിടിക്കുമെന്ന് ഇസ്രയേൽ; 62,000-ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു: യുദ്ധം തീർക്കാതെ പിന്നോട്ടില്ലെന്ന് നെതന്യാഹു...

20 AUGUST 2025 04:59 PM IST
മലയാളി വാര്‍ത്ത

More Stories...

തോറ്റ പാക്കികളെ ഇന്ത്യയിൽ കുഴിച്ച് മൂടിക്കോ..! ഒറ്റയൊരണം പാകിസ്താനിലേക്ക് വരണ്ട , ഹാലിളകി ജനം തല തല്ലി ചാവുന്നു

2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും

പാക് വെടിവെപ്പിനുള്ള സാധ്യത മുന്നിൽ കണ്ട് അന്താരാഷ്ട്ര അതിർത്തിയുടെ അഞ്ച് കിലോമീറ്റർ പരിധിയിൽ രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം നടത്തിയതെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം

ഹമാസില്‍ അവശേഷിക്കുന്ന നേതാക്കള്‍ ഇറാനിലേക്കോ സിറിയയിലേക്കോ ഒളിച്ചോടിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പലസ്തീനികള്‍ക്ക് രക്ഷ കൊടുക്കാനാകുന്നില്ലെന്നു മാത്രമല്ല എണ്‍പതിനായിരം പേരുടെ മരണത്തിന് വഴിയൊരുക്കിയത് ഹമാസിന്റെ വിവരം കെട്ട പ്രവര്‍ത്തിയാണെന്ന കുറ്റപ്പെടുത്തല്‍ കൂടി വരുന്നതോടെ ഹമാസ് നേതാക്കള്‍ നാടുവിട്ടോടാന്‍ നിര്‍ബന്ധിതരാവുകയാണ്. ശേഷിക്കുന്ന ഇസ്രായേലി ബന്ദികളെ വധിച്ചിട്ട് രാജ്യം വിടാനാണ് ഹമാസിന്റെ തീരുമാനമെങ്കില്‍ അവശേഷിക്കുന്ന പലസ്തീനികളെ ഇസ്രായേല്‍ പൂര്‍ണമായി തുടച്ചു നീക്കും. പശ്ചിമേഷ്യ ഇന്നേ വരെ കണ്ടിട്ടില്ലാത്ത യുദ്ധത്തിലേക്കും ആള്‍നാശത്തിലേക്കും കാര്യങ്ങള്‍ നീളും.യുദ്ധക്കെടുതിയില്‍ നിന്ന് ഇനി പാലസ്തീന്‍ കര കയറുകയില്ലെന്നു മാത്രമല്ല പന്ത്രണ്ടു ലക്ഷം ജനങ്ങള്‍ വഴിയാധാരമാവുകയും ചെയ്തിരിക്കുന്നു.

ഇസ്രായേലിലേക്ക് കടന്നു കയറി ആയിരത്തോളം പേരെ വധിക്കുകയും മൂന്നൂറിലേറെപ്പേരെ ബന്ധികളാക്കുകയും ചെയ്ത ഹമാസിന് ഇസ്രായേല്‍ കൊടുത്ത ശിക്ഷ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഒരിക്കല്‍പോലും ശക്തമായി തിരിച്ചടിക്കാനോ ഇസ്രായേലിന് ആഘാതമുണ്ടാക്കാനോ ഹമാസിന് സാധിച്ചില്ല. ഹമാസിനെ സഹായിക്കും എന്ന പ്രതീക്ഷിച്ച സിറിയയും ഇറാനും പിന്‍വലയുകയും ചെയ്തു. ഇസ്രായേല്‍ നടത്തിയ പേജര്‍ സ്‌ഫോടനവും തുരങ്കം തകര്‍ക്കലും പലസ്തീനിലെ ആനേകായിരങ്ങളുടെ ജീവന്‍ നഷ്ടപ്പെടുത്തി. മാത്രമല്ല ഹമാസിന്റെ ഇരുപത് മുന്‍നിര നേതാക്കള്‍ ഇസ്രായിലിന്റെ ഒളിയാക്രമണത്തോടെ കൊല്ലപ്പെടുകയും ചെയ്തിരിക്കുന്നു. ഈ സാഹചര്യത്തിലാണ് ഹമാസ് നേതാക്കള്‍ അണികളെ ചാവേറുകളായി വിട്ടുകൊടുത്ത ശേഷം ഇറാനിലേക്കോ സിറിയയിലേക്കോ ഒളിച്ചോടാന്‍ നീക്കം നടത്തുന്നത്. ഇസ്രായേലിന്റെ നവീന ആയുധങ്ങളെ ചെറുക്കാനുള്ള ആയുധശേഷി ഹമാസിന് ഇല്ലെന്നതാണ് പ്രധാന പരിമിതി.


ഗാസയില്‍ ഹമാസിനെ എതിരിട്ട് നശിപ്പിച്ചാല്‍ മാത്രമേ ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കാന്‍ സാധിക്കൂ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹമാസിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തത് ഇസ്രായേലിനെ പിന്‍തുണയ്ക്കുന്നതിന് തുല്യമാണ്. ഗാസയിലെ വെടിനിര്‍ത്തലിന് ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഹമാസ് കടുത്ത സമ്മര്‍ദത്തിലാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ പ്രസ്താവനയിറിക്കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കാലയളവില്‍ 200 പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഗാസയിലുള്ള മുഴുവന്‍ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെട്ടു.

അതല്ലെങ്കില്‍ ഹമാസിനെ തീര്‍ക്കുകയും ഗാസ പൂര്‍ണമായി പിടിച്ചെടുക്കുകയും ചെയ്യുന്ന അതിഭീകര യുദ്ധത്തിലേക്ക് നീങ്ങുമെന്ന് നെതന്യാഹു പ്രസ്താവിച്ചിട്ടിട്ടുണ്ട്. അതേസമയം, ഗാസയില്‍ ഒന്നേ മുക്കാല്‍ വര്‍ഷമായി തുടരുന്ന ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 62,000 കവിഞ്ഞിക്കുന്നു. 2023 ഒക്ടോബറില്‍ സംഘര്‍ഷം തുടങ്ങിയതിനുശേഷം 62,004 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ മന്ത്രാലയം സ്ഥരീകരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തി അന്‍പത്തിയാറായിരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുതിര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു. രണ്ടു വര്‍ഷത്തോളമായി തുടരുന്ന ആക്രമണത്തില്‍ നേരിട്ടല്ലാതെയുള്ള ചര്‍ച്ചകളുടെ ഫലമായി രണ്ട് താത്കാലിക വെടിനിര്‍ത്തലുകള്‍ നടപ്പിലായി. ഈ സമയത്ത് പലസ്തീന്‍ തടവുകാര്‍ക്ക് പകരമായി ഇസ്രയേലി ബന്ദികളെ മോചിപ്പിച്ചിരുന്നു. ഗാസ സിറ്റിയില്‍ ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് ഇസ്രായേല്‍ സര്‍ക്കാരും സൈന്യവുമെന്ന് നെതന്യാഹു പറഞ്ഞത് വ്യക്തമായ ബോധ്യത്തോടെയാണ്. ഹമാസിനെ ഇല്ലായ്മപ്പെടുത്തുന്നതിനൊപ്പം ഗാസ പൂര്‍ണമായി പിടിച്ചെടുക്കാതെ പിന്നോട്ടില്ലെന്ന് ഇസ്രായേല്‍ തീരുമാനിച്ചിരിക്കുന്നു.

ഗാസയില്‍ ഹമാസിന്റെ പക്കലുള്ള ബന്ദികളുടെ പകുതി പേരെ വിട്ടയക്കുന്നതിനും ചില പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുന്നതും ഉള്‍പ്പെടുന്നതാണ് നിലവില്‍ ആലോചനയിലുള്ള കരാര്‍. മധ്യസ്ഥര്‍ അവതരിപ്പിച്ച പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി ഹമാസ് വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. വെടിനിര്‍ത്തല്‍ പുതിയ ശുപാര്‍ശകള്‍ ഹമാസ് അംഗീകരിച്ചെങ്കിലും ഗാസ സിറ്റി പിടിക്കാനുള്ള ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രയേല്‍ ഇന്നലെ നടത്തിയ വെടിവയ്പുകളിലും ബോംബിങ്ങിലും 60 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ഇതില്‍ 31 പേരും ഭക്ഷണവിതരണ കേന്ദ്രങ്ങളിലെ വെടിവയ്പുകളിലാണു കൊല്ലപ്പെട്ടത്. ഗാസ സിറ്റിയുടെ കിഴക്കന്‍ മേഖലയായ സെയ്തന്‍ വളഞ്ഞ ഇസ്രയേല്‍ ടാങ്കുകള്‍, പ്രദേശത്തെ 450 വീടുകള്‍ ബോംബിംഗില്‍ തകര്‍ത്തു. സബ്ര മേഖലയിലേക്ക് ഇസ്രയേല്‍ സൈന്യം നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


പട്ടിണിമൂലം ഇന്നലെ മൂന്നു പലസ്തീന്‍കാര്‍ കൂടി മരിച്ചു. ആസന്നമായ ഇസ്രായേലി കരാക്രമണം ഭയന്ന് ഗാസ നഗരത്തിലെ കിഴക്കന്‍ പ്രദേശങ്ങളിലെ ആയിരക്കണക്കിന് പലസ്തീനികള്‍ വീടുകള്‍ വിട്ട് പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ഗാസ നഗരത്തെ ഹമാസിന്റെ അവസാനത്തെ വലിയ നഗര കോട്ടയായിട്ടാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വിശേഷിപ്പിക്കുന്നത്. എന്നാല്‍, ഗാസയുടെ 75 ശതമാനവും ഇസ്രായേല്‍ ഇതിനകം കൈവശം വച്ചിരിക്കുന്നതിനാല്‍, ആക്രമണം വിപുലീകരിക്കുന്നത് ബന്ദികളുടെ ജീവന് ഭീഷണിയാണെന്നും ഇസ്രായേലിന് ആശങ്കയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോളിവുഡ് ഇതിഹാസം റോബര്‍ട്ട് ഡുവാള്‍ അന്തരിച്ചു  (1 hour ago)

വയനാട് മെഡിക്കല്‍ കോളേജ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്  (1 hour ago)

ബിജെപിയുടെ പുരുഷാധിപത്യ രാഷ്ട്രീയത്തിന് മറുപടി നല്‍കാന്‍ മമത ബാനര്‍ജിക്ക് കഴിയുമെന്ന് സഞ്ജയ് ബാരു  (1 hour ago)

മദ്യബ്രാന്‍ഡിന് പേരുകള്‍ ക്ഷണിച്ചതുകൊണ്ടുള്ള വിവാദം; പരസ്യം നിയമവിരുദ്ധമല്ലെന്ന് എക്‌സൈസ് ഹൈക്കോടതിയില്‍  (1 hour ago)

നടി ആക്രമിക്കപ്പെട്ടിട്ട് 9 വര്‍ഷം; അതിജീവിതയ്ക്ക് പിന്തുണയുമായി 'അവള്‍ക്കൊപ്പം' ക്യാമ്പയിനുമായി ഡബ്ല്യുസിസി  (1 hour ago)

പ്രധാനമന്ത്രി ഈ മാസം 25, 26 തീയതികളില്‍ ഇസ്രായേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തും  (1 hour ago)

കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു  (1 hour ago)

ബാങ്ക് ജീവനക്കാര്‍ക്ക് മറ്റ് കമ്പനികളുടെ ക്രെഡിറ്റ് കാര്‍ഡ്, മ്യൂച്വല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് പോളിസി എന്നിവ വില്‍ക്കുന്നതിലൂടെ കിട്ടുന്ന ആനുകൂല്യം ഇനിയില്ല  (2 hours ago)

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോ  (2 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകവേ പന്തളത്ത് സംഘര്‍ഷം  (2 hours ago)

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരം ലൈംഗികാതിക്രമം നടത്തിയ യുവാവിനെതിരെ കേസ്  (2 hours ago)

വിജയ് രശ്മിക മന്ദാന വിവാഹ ക്ഷണക്കത്ത് പുറത്ത്  (2 hours ago)

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസലിയാര്‍  (2 hours ago)

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷനുകളുടെ വിതരണം ഫെബ്രുവരി 25ന് ആരംഭിക്കും  (3 hours ago)

സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ആലിന്‍ ഷെറിന്റെ പേരുനല്‍കുമെന്ന് മുഖ്യമന്ത്രി  (3 hours ago)

Malayali Vartha Recommends