നേപ്പാളിലെ റോൽപ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് മരണം.... മലയോര പാതയിൽ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്

നേപ്പാളിലെ റോൽപ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിനേഴ് പേർ മരിച്ചു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മലയോര പാതയിൽ നിന്ന് നിയന്ത്രണം വിട്ട ജീപ്പ് 700 മീറ്റർ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. തവാങ് റൂറലിലെ ജൽജാല മേഖലയിലാണ് അപകടമുണ്ടായത്.
കനത്ത മഴയെ തുടർന്ന് റോഡിൽ നിന്ന് ജീപ്പ് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. വൈശാഖ പൂർണിമ ഉത്സവത്തിൽ പങ്കെടുക്കാനായി പ്രാദേശികമായി വാടകയ്ക്കെടുത്ത ജീപ്പിൽ സഞ്ചരിച്ചവരാണ് അപകടത്തിൽപ്പെട്ടത്.
റുകും ഈസ്റ്റിൽ നിന്ന് ജൽജാലയിലേക്ക് പോവുകയായിരുന്നു ഇവർ. എല്ലാവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. കനത്ത മഴ കാരണം സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം ദുഷ്‌കരമാണെന്ന് ജില്ലാ പൊലീസ് . അപകടസമയത്ത് വാഹനത്തിൽ എത്ര യാത്രക്കാരുണ്ടായിരുന്നു എന്ന കാര്യത്തിൽ കൃത്യമായ വിവരം ഇതുവരെ ലഭ്യമായിട്ടില്ല.
"
https://www.facebook.com/Malayalivartha

























