യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ഭീകരാക്രമണം..ആണവനിലയത്തിന് പുറത്തുള്ള ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ പതിക്കുകയായിരുന്നു.

ഗൾഫ് മേഖലയിൽ കടുത്ത ആശങ്കയും നയതന്ത്ര ചലനങ്ങളും സൃഷ്ടിച്ചുകൊണ്ട്, യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ഭീകരാക്രമണം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. യാതൊരുവിധ പ്രകോപനവുമില്ലാതെ രാജ്യം നേരിട്ട ഈ ആക്രമണം യുഎഇയുടെ പരമാധികാരത്തിന്മേലും സുരക്ഷയ്ക്ക് മേലുമുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്ന് യുഎഇ ഭരണകൂടം ഔദ്യോഗികമായി വ്യക്തമാക്കി.യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കെയാണ് യു.എ.ഇക്കു നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഞായറാഴ്ച മൂന്ന് ഡ്രോണുകളാണ് എത്തിയയത്.
ഇതില്‍ രണ്ടെണ്ണം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിജയകരമായി തടുത്തവെങ്കിലും ഒരെണ്ണം ആണവനിലയത്തിന് പുറത്തുള്ള ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ പതിക്കുകയായിരുന്നു, സംഭവത്തിന് പിന്നില്‍ ഇറാനാണെന്നാണ് നിഗമനം.ലോകം ഏറെ ഭീതിയോടെ നോക്കുന്ന ആണവനിലയത്തിന് തൊട്ടടുത്ത് ഇത്തരമൊരു സ്‌ഫോടനം നടന്നത് മിഡില്‍ ഈസ്റ്റിലെ സമാധാന അന്തരീക്ഷത്തെ ആശങ്കയിലാക്കി. ഇസ്രായേല്‍-ഇറാന്‍ പോര് രൂക്ഷമായിരിക്കെ നടന്ന ഈ നീക്കം വലിയൊരു പ്രാദേശിക യുദ്ധത്തിന് വഴിമരുന്നിടുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.ബറാക്കയില്‍ നടന്നത് എന്ത്?
അബുദാബിയിലെ അല്‍ ദഫ്ര മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബറാക്ക ആണവനിലയത്തിന്റെ സുരക്ഷാ മതിലിന്പുറത്തുള്ള ജനറേറ്ററിനെ ലക്ഷ്യമിട്ടാണ് ഡ്രോണ്‍ എത്തിയത്. സ്‌ഫോടനത്തിന് പിന്നാലെ വന്‍ തീപിടിത്തമുണ്ടായെങ്കിലും യുഎഇയുടെ സുരക്ഷാ സേനയും അഗ്‌നിശമന വിഭാഗവും ഉടന്‍ തന്നെ തീ നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ആണവനിലയത്തിലെ റിയാക്ടറുകള്‍ സുരക്ഷിതമാണെന്നും ഫെഡറല്‍ അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ അറിയിച്ചു. റേഡിയേഷന്‍ ഭീഷണി നിലവിലില്ലെന്ന് പറയുമ്പോഴും അതീവ സുരക്ഷാ മേഖലയില്‍ ഡ്രോണ്‍ എങ്ങനെ എത്തിയെന്നത് യുഎഇയെയും അന്താരാഷ്ട്ര ഏജന്‍സികളെയും ഞെട്ടിച്ചിട്ടുണ്ട.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും സംശയത്തിന്റെ വിരല്‍ നീളുന്നത് ഇറാനിലേക്കാണ്. ഇസ്രായേലുമായും അമേരിക്കയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന യുഎഇയെ ഭീഷണിപ്പെടുത്താന്‍ ഇറാന്‍ നടത്തുന്ന നീക്കമാണിതെന്നാണ് പ്രതിരോധ വിദഗ്ദ്ധരുടെ വിലയിരുത്തല്‍. നേരത്തെയും സൗദിയിലെയും യുഎഇയിലെയും എണ്ണക്കമ്പനികള്‍ക്ക് നേരെ ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ആണവനിലയത്തിന് നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്.
https://www.facebook.com/Malayalivartha























