വൈറ്റ് ഹൗസിന് മുന്നിലെ വെടിവെപ്പ്..ഭീതിയിലാഴ്ത്തിയ അക്രമിയുടെ വിവരങ്ങൾ പുറത്ത്..യേശുക്രിസ്തുവിന്റെ ആധുനിക അവതാരമാണ് താനെന്ന് ഇയാൾ..ഒന്നും പ്രതികരിക്കാതെ പ്രസിഡന്റ് ട്രംപ്..

മിഡില്‍ ഈസ്റ്റിലെ സമാധാന ശ്രമങ്ങള്‍ക്കും നിര്‍ണ്ണായകമായ ഇറാന്‍ ആണവകരാര്‍ ചര്‍ച്ചകള്‍ക്കുമിടയില്‍ ലോകശക്തിയായ അമേരിക്കയുടെ ഭരണകേന്ദ്രമായ വൈറ്റ് ഹൗസിന് തൊട്ടുമുന്നില്‍ അപ്രതീക്ഷിതമായി വന്‍ വെടിവെപ്പ്. അമേരിക്കയെ നടുക്കി കൊണ്ടാണ് വീണ്ടും ഒരു ആക്രമണം സംഭവിച്ചിരിക്കുന്നത് . പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ട് ആറുമണിയോടെ (ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ) വൈറ്റ് ഹൗസിന് സമീപമുള്ള 17-ാം സ്ട്രീറ്റിലും പെന്‍സില്‍വാനിയ അവന്യൂവിലുമാണ് ലോകത്തെത്തന്നെ ഞെട്ടിച്ച നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
ലോകത്തെ ഏറ്റവും ശക്തമായ ഭരണകേന്ദ്രമായ വൈറ്റ് ഹൗസിന് തൊട്ടുമുന്നില്‍ നാടകീയമായ വെടിവെപ്പും സുരക്ഷാ ഏജന്റുമാരുടെ പ്രത്യാക്രമണവും നടക്കുമ്പോള്‍,പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളില്‍ ഉണ്ടായിരുന്നുവെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വെടിയൊച്ചകള്‍ മുഴങ്ങുമ്പോള്‍ ട്രംപ് വൈറ്റ് ഹൗസിലെ തന്റെ ഔദ്യോഗിക വസതിയിലായിരുന്നു.എന്നാല്‍ വൈറ്റ് ഹൗസിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ അതീവ ശക്തമായിരുന്നതിനാലും, അക്രമിയെ സുരക്ഷാ മതിലുകള്‍ക്കും അതിരുകള്‍ക്കും പുറത്തുതന്നെ തടഞ്ഞുനിര്‍ത്താന്‍ സുരക്ഷാസേനയ്ക്ക് കഴിഞ്ഞതിനാലും
പ്രസിഡന്റിനോ മറ്റ് വിവിഐപികള്‍ക്കോ യാതൊരുവിധ സുരക്ഷാ ഭീഷണിയും ഉണ്ടായില്ലെന്ന് യുഎസ് സീക്രട്ട് സര്‍വീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കി. വൈറ്റ് ഹൗസിന്റെ ദൈനംദിന ഭരണനടപടികളെയും ഔദ്യോഗിക ഓപ്പറേഷനുകളെയും ഈ സംഭവം ബാധിച്ചിട്ടില്ലെന്നും കമാന്‍ഡ് സെന്റര്‍ അറിയിച്ചു.പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള യുഎസ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ക്ക് നേരെ അക്രമി തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. സുരക്ഷാസേന ഉടനടി നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമി വെടിയേറ്റു വീഴുകയും പിന്നീട് ആശുപത്രിയില്‍ വെച്ച് മരിക്കുകയും ചെയ്തു.
ഇപ്പോഴിതാ അക്രമിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത് വൈറ്റ് ഹൗസിന് പുറത്തുള്ള സീക്രട്ട് സർവീസ് ചെക്ക്‌പോസ്റ്റിൽ വെടിയുതിർത്ത തോക്കുധാരി മേരിലാൻഡ് നിവാസിയായ നസിർ ബെസ്റ്റ് ആണെന്ന് തിരിച്ചറിഞ്ഞു. തോക്കുധാരിയുടെ കൃത്യമായ ലക്ഷ്യം വ്യക്തമായിട്ടില്ല. 21കാരനായ ഇയാൾക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി അധികൃതർ പറയുന്നു.യേശുക്രിസ്തുവിന്റെ ആധുനിക അവതാരമാണ് താനെന്ന് ഇയാൾ വിശ്വസിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി, ഇത് ആക്രമണത്തിന് പിന്നിലെ മാനസിക അസ്ഥിരതയായിരിക്കാം എന്ന സൂചന നൽകുന്നു.
നസിർ ബെസ്റ്റ് മുമ്പ് പലതവണ സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നെന്ന് അന്വേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. സീക്രട്ട് സർവീസ് ഏജന്റുമാരെ ഭീഷണിപ്പെടുത്തിയതിന് 2025 ജൂണിൽ ഇയാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. അമേരിക്കന്‍ ഭരണകൂടത്തെയും രഹസ്യാന്വേഷണ ഏജന്‍സികളെയും ഒരുപോലെ ഉണര്‍ത്തിയ ഈ വെടിവെപ്പിന് പിന്നാലെ വാഷിംഗ്ടണ്‍ ഡിസിയിലെങ്ങും കനത്ത ജാഗ്രത തുടരുകയാണ്. വൈറ്റ് ഹൗസിന് ചുറ്റുമുള്ള തെരുവുകളില്‍ സുരക്ഷാ പരിശോധനകളും നിരീക്ഷണങ്ങളും ഇരട്ടിയാക്കിയതായി പോലീസ് വക്താക്കള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























