അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരും... ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

നാവിക ഉപരോധം ശക്തമായി തുടരും’...ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കൃത്യമായ ഒരു കരാറിലെത്തണമെന്നും അതിൽ പിഴവുകൾ ഉണ്ടാകാനായി പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മധ്യസ്ഥർക്ക് ഇക്കാര്യത്തിൽ നിർദേശം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി ട്രംപ്. ഇറാനുമായുള്ള കരാർ ഔദ്യോഗികമായി പൂർത്തിയാക്കി ഒപ്പുവെക്കുന്നതുവരെ ഇറാനിയൻ തുറമുഖങ്ങൾക്കുമേലുള്ള അമേരിക്കയുടെ നാവിക ഉപരോധം പൂർണ്ണ ശക്തിയോടെ തുടരുമെന്ന് മുന്നറിയിപ്പ് നൽകി ട്രംപ്.
അമേരിക്ക - ഇറാൻ സമാധാന ചർച്ചകളിലേക്ക് വീണ്ടും നീങ്ങുന്നതിന് കയ്യടിച്ച് ലോകം. ഇതുവരെയുള്ള ചർച്ചകളിലെ പുരോഗതിയെ സ്വാഗതം ചെയ്ത് യൂറോപ്യൻ യുണിയനും ബ്രിട്ടനുമടക്കം രംഗത്തെത്തുകയും ചെയ്തു. ചർച്ചകളിൽ പുരോഗതി ഉള്ളതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കി.
അതേസമയം അമേരിക്കയുടെ 250-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ന്യൂഡൽഹിയിലെ യുഎസ് എംബസിയിൽ നടന്ന ചടങ്ങിൽ, ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറിനെ അപ്രതീക്ഷിതമായി ഫോണിൽ വിളിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുമുള്ള തന്റെ ശക്തമായ പിന്തുണ അദ്ദേഹം ഫോണിലൂടെ അറിയിക്കുകയായിരുന്നു.
ചടങ്ങിൽ പങ്കെടുത്ത അതിഥികളെ അഭിസംബോധന ചെയ്യവെ, നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ബിസിനസ്സ് പ്രമുഖരും അടങ്ങുന്ന സദസ്സിന് മുന്നിൽ വെച്ച് ഗോർ ട്രംപിനെ ഫോണിൽ വിളിച്ച് സ്പീക്കറിലിടുകയായിരുന്നു. താൻ മോദിയുടെ ഒരു വലിയ ആരാധകനാണെന്നും ഇന്ത്യയെയും മോദിയെയും തനിക്ക് വളരെ ഇഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ വാക്കുകൾ സദസ് വലിയ കൈയടിയോടെയാണ് വരവേറ്റു.
https://www.facebook.com/Malayalivartha
























