മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം കുതിച്ചുയർന്നു..ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം

മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ചൈനയുടെ പരിശ്രമങ്ങളിൽ ഒരു പടികൂടി ഇന്നലെ പൂർത്തിയായി. മൂന്നംഗ ദൗത്യസംഘത്തെയും വഹിച്ച് ഷെൻഷോ 23 ബഹിരാകാശപേടകം ഞായറാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 8.30-ന് കുതിച്ചുയർന്നു. ഗോബി മരുഭൂമിയിലെ ജിയുക്വാൻ ലോഞ്ച് സെന്ററിൽനിന്നായിരുന്നു വിക്ഷേപണം.
ഹോങ്കോങ്ങിൽ നിന്നുള്ള ലി ജിയയിങ് (43), ബഹിരാകാശ എൻജിനിയർ ഷു യാങ്ഷു (39), ഷാങ് ഷിയുവാൻ (39) എന്നിവരാണ് ദൗത്യസംഘത്തിലുള്ളത്.
ഹോങ്കോങ്ങിൽ നിന്ന് ബഹിരാകാശത്തെത്തുന്ന ആദ്യ വ്യക്തിയാണ് ലി ജിയയിങ്. കംപ്യൂട്ടർ ഫൊറൻസിക്‌സിൽ ഡോക്ടറേറ്റുള്ള ഇവർ മുൻപ് ഹോങ്കോങ് പോലീസിന്റെ സൈബർ സുരക്ഷാവിഭാഗത്തിലായിരുന്നു.
ലൈഫ് സയൻസസ്, മെറ്റീരിയൽ സയൻസ്, ഫ്‌ലൂയിഡ് ഫിസിക്‌സ്, ആരോഗ്യം എന്നീ മേഖലകളിൽ ഒട്ടേറെ ശാസ്ത്രീയപരീക്ഷണങ്ങൾ സംഘം നടത്തും. സംഘത്തിലെ ഒരംഗം ഒരുവർഷം ഭ്രമണപഥത്തിൽ ചെലവഴിക്കും.
"
https://www.facebook.com/Malayalivartha
























