ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ

ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്ന് രാജ്യതലസ്ഥാനമായ ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. വിമാനം റൺവേയിൽ നിന്ന് പറന്നുയരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെയാണ് വിമാനത്താവള അധികൃതർക്ക് ഭീഷണി സന്ദേശം ലഭിച്ചത്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.
ഭീഷണി സന്ദേശം ലഭിച്ച ഉടൻ തന്നെ വിമാനത്താവളത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. തുടർന്ന് വിമാനം റൺവേയിൽ നിന്ന് സുരക്ഷിതമായ ഐസൊലേഷൻ ബേയിലേക്ക് മാറ്റുകയും, യാത്രക്കാരെയും വിമാന ജീവനക്കാരെയും അടിയന്തരമായി പുറത്തിറക്കുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥർ, വിമാനത്താവള സുരക്ഷാ സേന, ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡ് എന്നിവർ സ്ഥലത്തെത്തി വിമാനത്തിനുള്ളിലും യാത്രക്കാരുടെ ബാഗേജുകളിലും വിശദമായ പരിശോധന നടത്തി വരികയാണ്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള പരിശോധനകൾ പൂർത്തിയായ ശേഷമേ വിമാനത്തിന് യാത്ര തുടരാൻ അനുമതി നൽകുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.
ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും ഇത് വ്യാജ സന്ദേശമാണോ എന്ന് സ്ഥിരീകരിക്കാനും സുരക്ഷാ ഏജൻസികൾ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വിമാനത്തിനുണ്ടായ ബോംബ് ഭീഷണിയെ തുടർന്ന് ലഖ്‌നൗ വിമാനത്താവളത്തിൽ നിന്നുള്ള മറ്റ് ചില സർവീസുകളെയും ഇത് നേരിയ തോതിൽ ബാധിച്ചതായാണ് റിപ്പോർട്ടുകൾ.
ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം (G9 454) കൊച്ചിയില്‍ അടിയന്തരമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ എൻജിനിൽ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയതിനു പിന്നാലെയാണ് സംഭവം. ഇന്ന് പുലർച്ചെയാണ് വിമാനം കൊച്ചിയിലേക്കു വഴിതിരിച്ച് വിട്ടതും അടിയന്തരമായി ലാൻഡ് ചെയ്തതും.
170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സുരക്ഷാ പരിശോധനകൾക്കു ശേഷം വിമാനം കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോയി.
https://www.facebook.com/Malayalivartha

























