റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..

സാഹസിക വിനോദങ്ങൾ ഏറെ ത്രിൽ നൽകുമെങ്കിലും ഒരു ചെറിയ കൈപ്പിഴവുണ്ടായാൽ പോലും അപ്രതീക്ഷിതമായ കാര്യങ്ങൾ സംഭവിച്ചെന്ന് വരാം. അത്തരത്തിൽ രണ്ടു സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട് ചെയ്യപ്പെട്ടിരിക്കുന്നത് . റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം. ബ്രസീലിലാണ് സംഭവം. 21കാരിയായ മരിയ എജ്യുഡാറ റോഡ്രിഗസ് ആണ് മരിച്ചത്. 130 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്. അപകടം നടക്കുമ്പോള്‍ മരിയയുടെ പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു.സാവോ പോളോയിലെ ബംജീ ജമ്പിങ് സ്‌പോട്ടിലായിരുന്നു സംഭവം.
മരിയ എഡ്വേർഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ കമ്പനി സംഘടിപ്പിച്ച സാഹസിക വിനോദത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മരിയ.അഡ്വഞ്ചർ സ്പോർട്സുകളിൽ അപകടങ്ങൾ അപൂർവമല്ല. എന്നാൽ ഈ സംഭവത്തെ വേറിട്ടുനിർത്തുന്നത് ഉപകരണ തകരാറല്ല മറിച്ച് സുരക്ഷാ ജീവനക്കാരുടെ ശ്രദ്ധയില്ലായ്മയാണ് അപകടത്തിന് കാരണമായതെന്നതാണ്. ബംജി ജംപിങ്ങിൽ ഏറ്റവും പ്രധാനമായ സുരക്ഷാ കയർ യുവതിയുടെ ശരീരത്തിൽ ബന്ധിക്കാൻ ജീവനക്കാർ മറന്നു പോവുകയായിരുന്നു. ഈ പിഴവ് ശ്രദ്ധയിൽ പെടുന്നതിന് മുൻപ് തന്നെ രണ്ടു ജീവനക്കാർ ചേർന്ന് യുവതിയെ എടുത്തുയർത്തി പാലത്തിന്റെ അഗ്രഭാഗത്തേക്ക് കൊണ്ടുപോയി
താഴേക്കെറിയുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.സ്‌കെലറ്റന്‍ ബ്രിഡ്ജിന്റെ മുകളില്‍ നിന്ന് യുവതിയെ ജീവനക്കാര്‍ താഴേയ്ക്ക് എറിയുകയായിരുന്നു. ഈ സമയം റോപ്പ് ഘടിപ്പിച്ചിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുവതിയെ ജീവനക്കാര്‍ എറിയുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന ചിലര്‍ റോപ്പ് എന്ന് വിളിച്ച് പറയുന്നത് കേള്‍ക്കാം. അപ്പോഴേക്കും മലയിടുക്കിലേക്ക് മരിയ പതിച്ചിരുന്നു. വൈദ്യസഹായം നൽകാനായി അടിയന്തര സേവനങ്ങൾ താള്‌വാരത്തേക്ക് കുതിച്ചെങ്കിലും അവർക്ക് മരിയയുടെ മരണം സ്ഥിരീകരിക്കാൻ മാത്രമേ സാധിച്ചുള്ളൂ. പ്രതിശ്രുത വരനൊപ്പമാണ് മരിയ ബംജി ജംപിങ്ങിന് എത്തിയിരുന്നത് എന്ന് റിപ്പോർട്ടുകളുണ്ട്.
മരിയയുടെ മരണം ഉറപ്പാക്കിയതോടെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.ഉടന്‍ തന്നെ പൊലീസ് അടക്കമുള്ള ആളുകള്‍ സ്ഥലത്തെത്തി. ഈ സമയം യുവതി മരിച്ചിരുന്നു. യുവതിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സാഹസിക വിനോദം സംഘടിപ്പിച്ചവര്‍ക്കതിരെ കടുത്ത ക്രിമിനല്‍ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. അപകട സാധ്യത നിലനില്‍ക്കുന്ന പ്രദേശത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിലും പ്രവേശനം നിയന്ത്രിക്കുന്നതിലും വീഴ്ച വരുത്തിയവർക്കെതിരെ
നടപടി ആവശ്യപ്പെട്ട് ലിമേറ മേയര്‍ മുറിലോ ഫ്‌ളിക്‌സ് രംഗത്തെത്തി. ഫെഡറല്‍ ഗവണ്‍മെന്റിന് ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.അതേസമയം അപകടത്തിനു തൊട്ടുമുൻപ് പാലത്തിൽ നിൽക്കുന്നതിന്റെ ചിത്രങ്ങൾ പകർത്തി മരിയ തന്നെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. 'എന്നെ പാലത്തിൽ നിന്നും താഴേക്ക് ചാടാൻ അനുവദിച്ചത് ആരാണ്' എന്ന അടിക്കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. സംഭവത്തിൽ പിന്നിലെ വ്യക്തമായ കാരണം കണ്ടെത്താൻ അധികൃതർ വിശദമായ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ടിരുന്ന ആറു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മരിയയുടെ അപകട വാർത്ത പുറത്തുവന്നതോടെ അഡ്വഞ്ചർ ടൂറിസം നടക്കുന്ന ഇടങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്കകൾ പടരുകയാണ്.
മറ്റൊരു വാർത്ത യെമനിലെ സാഹസിക യാത്രികനും 'സ്പൈഡർമാൻ ഓഫ് യെമൻ' എന്ന പേരിൽ തരംഗവുമായ അൽ-ഖാഖാ ഇബ്ൻ അന്തരത്തിന്റെ (30) മരണം സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. യാതൊരുവിധ സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ അഗ്നിപർവ്വത ഗർത്തത്തിന്റെ ചെങ്കുത്തായ പാറക്കെട്ടിലൂടെ മുകളിലേക്ക് കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. തെക്കൻ പ്രവിശ്യയായ ധാലെയിലെ അഗ്നിപർവ്വത ഗർത്തത്തിലാണ് അപകടം നടന്നതെന്ന് സിവിൽ ഡിഫൻസ് അതോറിറ്റി സ്ഥിരീകരിച്ചു. ഏകദേശം 120 മീറ്റർ (393 അടി) താഴ്ചയുള്ള ഗർത്തത്തിലേക്കാണ് ഇയാൾ പതിച്ചത്.
https://www.facebook.com/Malayalivartha

























