ദക്ഷിണ ചൈനാ കടലിലെ തര്‍ക്ക ദ്വീപില്‍ പടക്കപ്പലോടിച്ച് അമേരിക്ക

ദക്ഷിണ ചൈനാ കടലിലെ തര്‍ക്ക ദ്വീപില്‍ പടക്കപ്പലോടിച്ച് അമേരിക്കയുടെ വെല്ലുവിളി. ചൈന അവരുടേതെന്നു അവകാശപ്പെടുന്ന കൃത്രിമ ദ്വീപിനു 22 കിലോമീറ്റര്‍ (12 നോട്ടിക്കല്‍ മൈല്‍) അകത്തേക്കു യുദ്ധക്കപ്പല്‍ കയറ്റിയെന്നു യുഎസ് അറിയിച്ചു. ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയ ശേഷം ആദ്യമായാണ് ദക്ഷിണ ചൈനാക്കടലില്‍ യുഎസ് പടക്കപ്പല്‍ സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ടു പ്രവേശിച്ചത്.
യുഎസ്എസ് ഡ്യുവേ കപ്പലാണ് ദ്വീപിലൂടെ കടന്നുപോയത്. സ്പ്രാറ്റി ദ്വീപിലെ മിസ്ച്ചീഫ് റീഫിനു തൊട്ടടുത്തുവരെ കപ്പലെത്തി. ഉത്തരകൊറിയയുമായി സംഘര്‍ഷം നിലനില്‍ക്കെ, അവരുടെ ഏക സൗഹൃദരാജ്യമെന്ന നിലയില്‍ ചൈനയുടെ സഹായം അമേരിക്കയ്ക്ക് ആവശ്യമാണ്. എന്നാല്‍, ദക്ഷിണചൈനാക്കടലില്‍ സഞ്ചാരസ്വാതന്ത്ര്യം വേണമെന്ന യുഎസ് നിലപാട് ചൈനയെ പ്രകോപിപ്പിക്കും.
ഉത്തരകൊറിയക്കെതിരായി യുഎസിനെ സഹായിക്കാന്‍ ചൈന ഒരുങ്ങുമോയെന്നതും കണ്ടറിയണം. ഐക്യരാഷ്ട്രസഭ ഉടമ്പടിയനുസരിച്ച് 12 നോട്ടിക്കല്‍ വരെയുള്ള കടല്‍പ്രദേശം അതതുരാജ്യങ്ങളുടെയാണ്. ഇതാണു അമേരിക്കന്‍ നാവികസേന മനഃപൂര്‍വം ലംഘിച്ചിരിക്കുന്നത്.
ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, തയ്‌വാന്‍, മലേഷ്യ, ബ്രൂണെയ് തുടങ്ങിയ രാജ്യങ്ങളാണ് ദക്ഷിണ ചൈനാക്കടലിന്‍മേല്‍ അവകാശവാദം ഉന്നയിക്കുന്ന മറ്റുരാജ്യങ്ങള്‍. അടുത്തിടെ വലുതായി നിര്‍മാണങ്ങള്‍ നടത്തിയും റോക്കറ്റ് ലോഞ്ചറുകള്‍ സ്ഥാപിച്ചും ചൈന ദ്വീപില്‍ മേല്‍ക്കൈ നേടാന്‍ ശ്രമിക്കുന്നുണ്ട്.
ദ്വീപ് കൈവശപ്പെടുത്തിയ ചൈന അവിടെ എയര്‍സ്ട്രിപും നിര്‍മിച്ചിട്ടുണ്ട്. കൃത്രിമമായി ദ്വീപ് വലുതാക്കി. ദക്ഷിണ ചൈനാക്കടലില്‍ 21,300 കോടി ബാരല്‍ ക്രൂഡ് ഓയില്‍ ഉണ്ടെന്നാണു കണക്ക്. ഇതു കൈവശപ്പെടുത്തുകയാണ് പ്രദേശത്തു അധികാരം സ്ഥാപിക്കുന്നതിലൂടെ ചൈനയുടെ ലക്ഷ്യമിടുന്നത്
https://www.facebook.com/Malayalivartha























