സിംബാബ്‌വെയില്‍ പട്ടാളം അധികാരമേറ്റെടുത്തു; പ്രസിഡന്റ് മുഗാബെയും കുടുംബവും വീട്ടുതടങ്കലില്‍

ഹരാരെ: ആഫ്രിക്കന്‍ രാജ്യമായ സിംബാബ് വെയില്‍ സൈന്യം ഭരണം പിടിച്ചടുത്തു. . തൊണ്ണൂറ്റിമൂന്നുകാരനായ മുഗാബെ സുരക്ഷിതനാണെന്നു സൈനിക വക്താവ് പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം വീട്ടുതടങ്കലിലാണെന്നു ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് ജേക്കബ് സുമ സ്ഥിരീകരിച്ചു. വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ മുന്‍ഗാഗ്വയെ പുറത്താക്കിയതിനെ തുടര്‍ന്നുണ്ടായ ഭരണ പ്രതിസന്ധിയ്ക്കിടയിലാണ് രാജ്യാധികാരം ഏറ്റെടുത്തതായി പട്ടാള മേധാവി ജനറല്‍ കോണ്‍സ്റ്റിനോ ചിവെങ്കെ ടെലിവിഷന്‍ സംപ്രേഷണത്തിലൂടെ ജനങ്ങളെ അറിയിച്ചു.
അതേ സമയം ഇത് പട്ടാള അട്ടിമറിയല്ലെന്നും രാജ്യത്തിന്റെ നിയന്ത്രണം താല്‍ക്കാലികമായി ഏറ്റെടുത്തതുമാത്രമാണെന്നും സൈന്യം അവകാശപ്പെട്ടു. ജനറല്‍ കോണ്‍സ്റ്റിനോ ചിവെങ്കയുടെ നേതൃത്വത്തില്‍ സൈനിക അട്ടിമറിക്ക് കളമൊരുങ്ങുകയാണ്.
രാജ്യതലസ്ഥാനത്തിനുള്ളില്‍ വരെ സൈന്യം നിലയുറപ്പിച്ചു. രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമ ഓഫിസും സൈന്യം കൈയ്യടക്കി.
തൊണ്ണൂറ്റിമൂന്നുകാരനായ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയും കുടുംബവും സൈന്യത്തിന്റെ പിടിയിലാണ്. ഇവര്‍ സുരക്ഷിതരാണെന്ന് ചിവെങ്ക അറിയിച്ചിട്ടുണ്ട്. മുഗാബെയ്ക്കു ചുറ്റുമുള്ള ക്രിമിനലുകൾ രാജ്യത്തെ കുട്ടിച്ചോറാക്കുന്നെന്നും അവരെയാണു ലക്ഷ്യമിടുന്നതെന്നും പ്രഖ്യാപിച്ച മേജർ ജനറൽ മോയൊ ദേശീയ ടിവി ചാനലിൽ പ്രത്യക്ഷപ്പെട്ടു. ഈയിടെ ചൈന സന്ദർശിച്ച സിംബാബ്‌വെ സൈനിക മേധാവി ജനറൽ കോൺസ്റ്റാന്റിനൊ ചിവെൻക, ഭരണപാർട്ടിയിൽ ശുദ്ധീകരണത്തിനു തയാറെടുക്കുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
അദ്ദേഹത്തിനു ചുറ്റുമുള്ള ക്രിമിനലുകളെ ഇല്ലാതാക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യമെന്നും അതിനു സാധിക്കുന്നതോടെ രാജ്യത്തെ ക്രമസമാധാനനില മുന്‍ നിലയിലേക്ക് എത്തുമെന്നും പട്ടാളമേധാവി അറിയിച്ചു.ജനങ്ങള്‍ക്കു നേരെ നടക്കുന്ന അനീതിയില്‍നിന്ന് അവരെ സംരക്ഷിക്കുകയാണു സൈന്യത്തിന്റെ ലക്ഷ്യം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കി യാതൊരു തടസ്സങ്ങളുമില്ലാതെ പ്രവര്‍ത്തിക്കുവാന്‍ സാഹചര്യമൊരുക്കുകയാണു തങ്ങളെന്നും ജനറന്‍ ചിവെങ്കെ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച പുറത്താക്കപ്പെട്ട വൈസ് പ്രസിഡന്റ് എമേഴ്സൻ നൻഗാഗ്വയെ പ്രസിഡന്റാക്കാനുള്ള നീക്കമാണു നടക്കുന്നതെന്നു പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നൻഗാഗ്വ പുറത്താക്കപ്പെട്ടതോടെ മുഗാബെയ്ക്കു ശേഷം ഭാര്യ ഗ്രേസ് പ്രസിഡന്റാകുമെന്ന സൂചന ശക്തമായിരുന്നു. ദക്ഷിണാഫ്രിക്കയിലേക്കു കടന്ന നൻഗാഗ്വ തിരിച്ചെത്തിയതായും ഗ്രെയ്സ് മുഗാബെ ഇപ്പോൾ നമീബിയയിൽ ഔദ്യോഗിക സന്ദർശനത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.
അഴിമതി , വിശ്വാസ വഞ്ച തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് വൈസ് പ്രസിഡന്റ് എമേഴ്‌സണ്‍ മന്‍ഗാഗയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയത്.
1980ലാണ് റോബര്‍ട്ട് മുഗാബെ സിംബാബ് വെയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. പിന്നീട് 87 ല്‍ ഭരണഘടന ഭേദഗതി ചെയ്ത് പ്രസിഡന്റ് പദവി ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോളും മുഗാബെ തന്നെ പ്രസിഡന്റായി തുടരുന്നതിനിടയിലാണ് അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും സൈന്യം വീട്ടുതടങ്കലിലാക്കിയത്. '
സിംബാബ്‌വെയിലുള്ള തങ്ങളുടെ പൗരന്മാർക്കു യുഎസും ബ്രിട്ടനും സുരക്ഷാ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. സ്ഥിതി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര പ്രശ്നം ബന്ധപ്പെട്ടവർ പരിഹരിക്കുമെന്നു പ്രതീക്ഷിക്കുന്നതായും സിംബാബ്‌വെയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ ചൈന പറഞ്ഞു.

റോബർട് മുഗാബെയുടെ ഓഫിസിൽ സെക്രട്ടറിയായി വന്ന്, ഒടുവിൽ പ്രഥമവനിതയായ ഗ്രെയ്സ് മുഗാബെ (52) സിംബാബ്‌വെയിലെ കരുത്തുറ്റ കഥാപാത്രം. 40 വയസ്സിന് ഇളയ ഗ്രെയ്സുമായി മുഗാബെയുടെ പ്രണയബന്ധം ഔദ്യോഗികമാകുമ്പോൾ, ആദ്യഭാര്യ സാലി വൃക്കരോഗിയായി മരണക്കിടക്കയിലായിരുന്നു. നേരത്തേ വിവാഹിതയായിരുന്ന ഗ്രെയ്സ് ആ ബന്ധം വേർപെടുത്തി 1996 ൽ മുഗാബെയുടെ ഭാര്യയായി.
ഗ്രെയ്സിന്റെ രാഷ്ട്രീയപ്രവേശമാണ് എല്ലാം മാറ്റിമറിച്ചത്. ആഡംബരജീവിതവും വിവാദ ഇടപെടലുകളുംകൊണ്ടു ഗ്രെയ്സ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
https://www.facebook.com/Malayalivartha























