ചായ വിൽപ്പനക്കാരൻ പ്രധാനമന്ത്രിയായ ഇന്ത്യ. വികസനം മോദിയിലൂടെ ഇന്ത്യ സ്വന്തമാക്കട്ടെ. ഇവാൻക ട്രംപ് ഇന്ത്യൻ മനസിലേക്ക്.

ഹൈദരാബാദ്: ഇവൻകാ ട്രംപും, മഴവിൽ സംഘവും, ഇന്ത്യയിൽ വിരുന്നെത്തിയതിനെ പരിഹസിച്ചു ലോക മാധ്യമങ്ങൾ. ട്രംപിനായി ഹൈദരാബാദിലെ ഭിക്ഷാടനം നിരോധിച്ചു. സ്ട്രീറ്റിൽ കിടന്നുറങ്ങിയവരെ താൽക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റി. മതിലുകളും പാലങ്ങളും പെയിന്റടിച്ചു. എന്നാൽ സംഘാടക മികവിലും പബ്ലിക് റിലേഷൻ മികവിലും അമേരിക്കൻ പ്രസിഡന്റിന്റെ ബിസിനസ് ഉപദേഷ്ടാവ് ഇന്ത്യയെ കയ്യിലെടുത്തു.
ഹൈദരാബാദിൽ എട്ടാമത് ആഗോള സംരംഭകത്വ ഉച്ചകോടി ഉദ്ഘാടനത്തിനെത്തിയ നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡൻറ് േഡാണൾഡ് ട്രംപിെൻറ മകളും ഉപദേശകയുമായ ഇവാൻക ട്രംപുമായി ചർച്ച നടത്തി. ഇവാൻകയാണ് ഉച്ചകോടിയിൽ 350 അംഗ അമേരിക്കൻ സംഘത്തെ നയിക്കുന്നത്. ഇന്ത്യയും അമേരിക്കയും ചേർന്നാണ് ഹൈദരാബാദ് രാജ്യാന്തര കൺെവൻഷൻ സെൻററിൽ നടക്കുന്ന ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. ‘സ്ത്രീകൾക്ക് പ്രഥമസ്ഥാനം, എല്ലാവർക്കും അഭിവൃദ്ധി’ എന്നതാണ് ഇൗ മാസം 28 മുതൽ 30 വരെ നീളുന്ന ഉച്ചകോടിയുടെ മുദ്രാവാക്യം. 150 രാജ്യങ്ങളിൽ നിന്നുള്ള 1500 സംരംഭകർ പെങ്കടുക്കുന്നു.
ഇന്ത്യയിൽ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന ലിംഗ അസമത്വത്തിനു പരിഹാരം കാണണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകളും പ്രമുഖ ഫാഷൻ ഡിസൈനറുമായ ഇവാൻക ട്രംപ്. ലിഗസമത്വം കൈവരിക്കാനായാൽ മൂന്നുവർഷത്തിനുള്ളിൽ ഇന്ത്യയുടെ സന്പദ്വ്യവസ്ഥ 1500 കോടി അമേരിക്കൻ ഡോളറിലധികം വർധിക്കുമെന്നും ഇവാൻക കൂട്ടിച്ചേർത്തു. ആഗോള വ്യവസായ സംരംഭക ഉച്ചകോടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ. ലോകത്തിനു പ്രതീക്ഷ പകരും വിധം രാജ്യത്തിന്റെ സന്പദ്വ്യവസ്ഥയെ ജനാധിപത്യത്തിന്റെ പ്രകാശഗോപുരമായി ഉയർത്തുന്നതിനുവേണ്ടി പ്രധാനമന്ത്രി മോദി നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് ഇവാൻക പറഞ്ഞു.
കുട്ടിക്കാലത്ത് ചായവില്പന നടത്തിയതുമുതൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിവരെയായതുവരെ നിങ്ങളുടെ നേട്ടം അസാധാരണമാണ്. നിങ്ങളുടെ പരിശ്രമത്തിൽ 13 ലക്ഷം പൗരന്മാരെ ദാരിദ്ര്യത്തിൽനിന്നു കൈപിടിച്ചുയർത്താൻ കഴിഞ്ഞു. വികസനം മോദിയുടെ നേതൃത്വത്തിലാകട്ടെയെന്നും ഇവാൻക ആശംസിച്ചു. വനിതകളുടെ ഉന്നമനമില്ലാതെ മാനവികത അപൂർണമാണെന്ന പ്രധാനമന്ത്രിയുടെ വിശ്വാസത്തിനു കൈയടിക്കുന്നു. ഇന്ത്യയുടെ സന്പദ്വ്യവസ്ഥ അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യ അമേരിക്കയുടെ യഥാർഥ സുഹൃത്താണെന്നും ഇവാൻക കൂട്ടിച്ചേർത്തു.
ഇവാൻകയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണമടക്കമുള്ള വൻ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. 10000 പോലീസുകാരാണ് ഗാർഡുകളായി അണിനിരന്നത്. 350 ഉന്നത ഉദ്യോഗസ്ഥരോടൊപ്പമാണ് ഇവാൻക ഇന്ത്യയിലേക്കെത്തിയത്.
https://www.facebook.com/Malayalivartha























