അമേരിക്കക്കാരിയായ കെയ്റ്റ്ലാന്‍ കോളിമാന്‍ ബോയ്ലെ എന്നയുവതിയുടെ വെളിപ്പെടുത്തലിൽ പുറത്തുവരുന്നത് താലിബാൻ തടവറകളിലെ ക്രൂരപീഡനങ്ങളുടെ ഞെട്ടിക്കുന്ന കഥകൾ

അമേരിക്കക്കാരിയായ കെയ്റ്റ്ലാന്‍ കോളിമാന്‍ ബോയ്ലെ എന്നയുവതി അനുഭവിച്ച വേദനകള്‍ ഒരിക്കലും മറ്റാര്‍ക്കും ഉണ്ടാകാതെ ഇരിക്കട്ടെ. ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ അവള്‍ പങ്കുവച്ചത് ഭൂമിയിലെ നരകത്തില്‍ ചെലവഴിച്ച ഇരുണ്ട കാലത്തെക്കുറിച്ചായിരുന്നു. താലിബാന്റെ തടങ്കലില്‍ ഭര്‍ത്താവിനും മൂന്നു മക്കള്‍ക്കുമൊപ്പം കഴിച്ചുകൂട്ടേണ്ടി വന്ന കെയ്റ്റ്ലാന്‍ അടുത്തകാലത്താണ് രക്ഷപ്പെട്ടത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് 2012 ലെ വേനല്‍ക്കാലത്താണ് ഈ ദമ്പതികളെ തട്ടിക്കൊണ്ടുപോയത്. തടങ്കലില്‍ വച്ച് മൂന്നുതവണ ബോയ്ലെ പ്രസവിച്ചു. ഭര്‍ത്താവ് മാത്രമാണ് പ്രസവങ്ങള്‍ക്ക് സഹായിച്ചത്. ഡോക്ടറെ അനുവദിച്ചിരുന്നില്ല. അതിനിടയില്‍ ഒരു കുഞ്ഞിനെ ഉദരത്തില്‍ വച്ച് തന്നെ നഷ്ടമാകുകയും ചെയ്തു. മതിയായ ഭക്ഷണമോ മറ്റ് സൗകര്യങ്ങളോ കിട്ടിയിരുന്നില്ല. അങ്ങനെയാണ് കുഞ്ഞ് ഉദരത്തില്‍ വച്ചു തന്നെ മരിക്കാന്‍ കാരണമായത്. ഇക്കാര്യം താലിബാന്‍ വിസിറ്റേഴ്സിനെ സ്ലിപ്പിംങ് നോട്സ് വഴി അറിയിക്കാന്‍ ഇവര്‍ ശ്രമിച്ചു. പക്ഷേ അതിന്റെ തിക്തഫലം വളരെ ക്രൂരമായിരുന്നു. മൂത്തമകന്‍ കാണ്‍കെ രണ്ട് ഗാര്‍ഡുകള്‍ ബോയ്ലെയെ ശിക്ഷയെന്ന നിലയില്‍ ക്രൂരമായി മാനഭംഗം ചെയ്തു.
ഭര്‍ത്താവിനെ ബലാത്ക്കാരമായി സെല്ലിന് വെളിയിലേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. തടയാന്‍ ശ്രമിച്ച ബോയ്‌ലെയെ അവര്‍ ഗ്രൗണ്ടിലേക്ക് വലിച്ചെറിഞ്ഞു. അതിനു ശേഷമായിരുന്നു മാനഭംഗം. വസ്ത്രങ്ങള്‍ പോലും അവര്‍ തിരികെ തന്നില്ലെന്ന് ബോയ്ലെ പറഞ്ഞു. ജിഹാദി ഓപ്പറേഷനുകളില്‍ പങ്കെടുക്കാത്തതിന്റെ പേരിലും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് പലപ്പോഴും വിധേയമാകേണ്ടിവന്നു. തങ്ങള്‍ക്ക് ലഭിക്കുന്ന പീഡനങ്ങള്‍ കുട്ടികളില്‍ നിന്ന് മറച്ചുവയ്ക്കാനും അവരെ അറിയിക്കാതിരിക്കാനും ഈ മാതാപിതാക്കള്‍ നന്നേ ബുദ്ധിമുട്ടി. ഇതിനിടയിലും മക്കളെ പഠിപ്പിക്കാനും ഇവര്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇക്കാലത്തിനിടയില്‍ പലതവണ പല കേന്ദ്രങ്ങളില്‍ മാറ്റിപാര്‍പ്പിച്ചുകൊണ്ടിരുന്നുവെന്നും ഇവര്‍ പറയുന്നു.
https://www.facebook.com/Malayalivartha























