15 വയസുള്ള വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധവും കഞ്ചാവ് വലിയും. അധ്യാപിക അറസ്റ്റിൽ

ടെക്സാസ്;പതിനഞ്ചു വയസുള്ള വിദ്യാര്‍ത്ഥിയുമായി കഴിഞ്ഞ സമ്മർ കാലത്തു ലൈംഗിക ബന്ധം പുലര്‍ത്തിയ അധ്യാപിക പിടിയിലായി. അമേരിക്കയിലെ ടെക്സാസിൽ ഹ്യൂസ്റ്റൺ സൈപ്രസ് സ്പ്രിംഗ് ഹൈസ്ക്കൂളിലായിരുന്നു സംഭവം.
23 കാരിയായ മിഷേല്‍ ഷിഫര്‍ എന്ന അധ്യാപികയാണ് സൈപ്രസ് സ്പ്രിംഗ് ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിയുമായി ജൂലൈയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് ഹാരിസ് കൗണ്ടിയിലെ കോടതി രേഖകള്‍ പറയുന്നു. ഒരു വിദ്യാര്‍ത്ഥിവിവരം സ്കൂള്‍ അധികൃതരെ അറിയിച്ചതിനെ തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നിയമപാലകരെ വിവരമറിയിക്കുകയായിരുന്നു.
പിന്നീട് പോലീസ് കൗൺസിലിങ്ങിൽ ഈ 15 കാരന്‍ അധ്യാപികയുമായി ലൈംഗികബന്ധമുണ്ടായിരുന്നുവെന്ന് സമ്മതിച്ചിരുന്നു.
വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധമുണ്ടായിരുന്നുവെന്നും, തന്റെ വാഹനത്തില്‍ വച്ച് മരിജുവാന വലിച്ചിരുന്നതായും ഷിഫര്‍ കുറ്റസമ്മതം നടത്തി. രണ്ട് തവണയാണ് ഇരുവരും രണ്ടാമത്തെ തവണ ഒരു പാര്‍ക്കില്‍ നിന്നും വിദ്യാര്‍ത്ഥിയെ കൂട്ടി കാറില്‍ കറങ്ങി കഞ്ചാവ് വലിച്ച ശേഷം സമീപത്തെ തെരുവില്‍ കാറിനുള്ളില്‍ വച്ച് ബന്ധപ്പെടുകയായിരുന്നു. ഒരു റെസ്റ്ററന്റിൽ കണ്ടുമുട്ടിയ കുട്ടിയുമായി സുഹൃത്തിന്റെ അപ്പാര്‍ട്ട്മെന്റില്‍ എത്തി ഇവിടെ വച്ചാണ് ആദ്യമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. രണ്ടാമത്തെ തവണ ഒരു പാര്‍ക്കില്‍ നിന്നും വിദ്യാര്‍ത്ഥിയെ കൂട്ടി കാറില്‍ കറങ്ങി കഞ്ചാവ് വലിച്ച ശേഷം സമീപത്തെ തെരുവില്‍ കാറിനുള്ളില്‍ വച്ച് ബന്ധപ്പെടുകയായിരുന്നു.

ഈ വിഷയം ശ്രദ്ധയിൽ പെട്ട ഉടനെ അധ്യാപികയെ സ്‌കൂളിൽ നിന്ന് പുറത്താക്കിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് ലീവ് എടുക്കാൻ ആവശ്യപ്പെട്ടെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു.
വിദ്യാര്‍ത്ഥിയുമായി അനുചിതമായ ബന്ധംപുലര്‍ത്തല്‍, 14-17 വയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നീ കുറ്റങ്ങളാണ് അധ്യാപികയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഹാരിസ് കൗണ്ടി കോടതിയില്‍ ഹാജരായ പ്രതിയെ 30,000 ഡോളര്‍ ബോണ്ടില്‍ ജാമ്യത്തില്‍വിട്ടു.
സമാനമായ കേസില്‍ അധ്യാപികയായ അലക്സാന്‍ഡ്രിയ വേര എന്ന 24 കാരിയെ 10 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇത്തരത്തിലുള്ള മുന്ന് സംഭവങ്ങൾ ഒരു വർഷത്തിനുള്ളിൽ ഹ്യൂസ്റ്റണിലുണ്ടായത് രക്ഷകർത്താക്കളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























