അമേരിക്കയിൽ ഫ്ലു സീസൺ ആരംഭിച്ചു. വേണ്ടത്ര മുൻകരുതലുകളെടുത്താൽ രോഗ ബാധയിൽ നിന്ന് രക്ഷപെടാം.

യൂ എസ്; ഫ്ലു സീസൺ ആരംഭിച്ചശേഷം ആദ്യമായി രണ്ടു പേർ ഇൻഫ്ലുവൻസ് ബാധിച്ചു ഒക്കലഹോമയിൽ മരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സെപ്റ്റംബർ 1 മുതലാണ് സീസൺ ആരംഭിച്ചത്. സീസൺ ആരംഭിച്ചതു മുതൽ 105 പേരെ വിവിധ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തു ചികിത്സ നടത്തിവരുന്നെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.
വര്ഷം തോറുമുള്ള ഫ്ലു വാക്‌സിൻ എടുക്കുക എന്നതാണ് രോഗത്തെ നേരിടാനുള്ള ആദ്യത്തെ മുൻകരുതൽ. സ്കൂൾ ദിവസങ്ങൾ നഷ്ടപ്പെടുത്തുക, ഓഫീസിൽ പോകാൻ കഴിയാതെ വരിക തുടങ്ങിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ വാക്‌സിനേഷൻ അനിവാര്യമാണ്. കുട്ടികളിലും, പ്രായമായവരിലും, ഗർഭിണികളിലും ഫ്‌ളൂ വൈറസ് പലപ്പോഴും മരണം വരെ സംഭവിക്കുന്ന രോഗാവസ്ഥയിലെത്താം.
അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവൻഷൻ 2017 - 18 സീസണിലേക്ക് കൃത്യമായ മാർഗനിർദേശങ്ങളാണ് നൽകുന്നത്.
സ്പ്രേ മോഡൽ വാക്‌സിനേഷന് പകരം ഇൻജഷൻ മോഡൽ വാക്‌സിനേഷൻ ആണ് ഫലപ്രദം.
ഓരോ വർഷവും 10 മില്ലിയൻ മുതൽ 35 മില്ലിയൻ ആളുകൾക്ക് യൂ എസിൽ രോഗബാധയുണ്ടാകുന്നു. ഇവരിൽ 1. 5 ലക്ഷം മുതൽ 8 ലക്ഷം ആളുകളെ ആശുപത്രിയിൽ കിടത്തി ചികിൽസിക്കേണ്ടിവരുന്നു.
12000 മുതൽ 56000 വരെ ആളുകൾ ഫ്ലൂ അനുബന്ധ രോഗങ്ങൾ കൊണ്ട് മരിക്കുന്നതായി കണക്കാക്കപ്പെടുന്നു.
50 വയസ്സിനു മുകളിലുള്ളവരിലാണ് രോഗം കൂടുതലായി കണ്ടെത്തിയിരിക്കുന്നത്. അതുപോലെ അഞ്ചു വയസിനു താഴെയുള്ളവരേയും രോഗം സാരമായി ബാധിച്ചിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഉടനെ ഡോക്ടറുമായി ബന്ധപ്പെടുകയോ ആശുപത്രിയിൽ ചികിത്സ നേടുകയോ വേണമെന്ന് ഹെൽത്ത് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൈകൾ നല്ലതുപോലെ ശുചിയാക്കണമെന്നും പ്രതിരോധ കുത്തിവെപ്പുകൾ നടത്തണമെന്നും രോഗം വ്യാപിക്കാതെ സൂക്ഷിക്കണമെന്നും സിഡിസി നിർദ്ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























