ടൊറന്റോ: ബ്രാംപ്റ്റണിൽ മലയാളിയായ ലിയൊ ഏബ്രഹാം (42) വാഹനാപകടത്തിൽ മരിച്ചു.

ടൊറന്റോ: ബ്രാംപ്റ്റണ്‍ - കാലിഡോണിയ അതിര്‍ത്തിയില്‍ എസ്.യു.വി യും ട്രക്കും നേര്‍ക്കു നേര്‍ കൂട്ടിയിടിച്ച് മലയാളി യുവാവ് തല്‍ക്ഷണം മരിച്ചു. ബ്രാംപ്ടൻ സെന്റ് ജോൺ ബോസ്കൊ എലിമെന്ററി സ്കൂൾ അധ്യാപകനും മലയാളിയുമായ ലിയൊ ഏബ്രഹാം (42) ആണ് മരിച്ചത്. നവംബർ 30 ന് വ്യാഴാഴ്ച്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം. എസ്.യു.വി യില്‍ ലിയോ മാത്രമേ ഉണ്ടായിരുന്നുള്ളു.
ഹംബര്‍ സ്റ്റേഷന്‍ റോഡിനും കൊളറെയിന്‍ ഡ്രൈവിനും ഇടയ്ക്കുള്ള മേഫീല്‍ഡ് റോഡിലാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ഏതാനും മണിക്കൂര്‍ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ട്രക്കിന്റെ ഡ്രൈവര്‍ക്ക് പരിക്കൊന്നുമില്ല.
ലണ്ടന്‍ ഒന്റാരിയോയിലുള്ള അവറാച്ചന്‍ - അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സോണിയ.

ഡഫ്രിൻപീൽ ഡിസ്ട്രിക്റ്റ് കാത്തലിക്ക് സ്കൂൾ ബോർഡ് സ്പോക്ക് പേർസൻ ബ്രൂസ്കൊ കാമ്പൽ, ലിയൊ ഏബ്രഹാമിന്റെ ആകസ്മിക മരണം വിദ്യാർത്ഥികളേയും അധ്യാപകരേയും ഒരു പോലെ ദുഃഖത്തിലാഴ്ത്തിയതായി അനുശോചന സന്ദേശത്തിൽ പറഞ്ഞു. 2000 മുതൽ അധ്യാപക സേവനത്തിലായിരുന്നു ഏബ്രഹാം 2002 ലാണ് ബോസ്കോ സ്കൂളിൽ അധ്യാപകനായി ചേർന്നത്. നാലു വയസ്സ് മുതൽ 8 വയസ്സുവരെയുള്ള നാലു ആൺകുട്ടികളും ഭാര്യയും ഉൾപ്പെടുന്ന കുടുംബത്തെ സഹായിക്കുന്നതിന് 50,000 ഡോളറിന്റെ ഫണ്ട് രൂപീകരിക്കുന്നതിന് Go Fund ME LEO Abraham എന്ന വെബ്സൈറ്റ് തുറന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

https://www.facebook.com/Malayalivartha























