ചൈന വൻമതിലിനു പിന്നാലെ പുതിയ " വൻമതിൽ " ; ചരിത്രം കുറിക്കാൻ തയ്യാറായി പടിഞ്ഞാറന്‍ ചൈനയിലെ ഷിന്‍ജിയാങ്

ബെയ്ജിങ്: ലോകാത്ഭുതങ്ങളിലൊന്നായ ചൈന വൻമതിലിന്റെ നിർമ്മാതാക്കൾ വീണ്ടും മതിൽ നിർമ്മിക്കാൻ ഒരുങ്ങുന്നതായി പുതിയ റിപ്പോർട്ടുകൾ. ഉയിഗര്‍ മുസ്ലിംകളും ഹാന്‍ വംശജരും തമ്മില്‍ സംഘര്‍ഷം പതിവായ പടിഞ്ഞാറന്‍ ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയിലാണ് മതില്‍ നിർമ്മിക്കാൻ തീരുമാനമായത്.
വര്‍ഷങ്ങളായി തുടരുന്ന ഏറ്റുമുട്ടലിനു പിന്നില്‍ രാജ്യത്തിനു പുറത്തുനിന്നുള്ള ഭീകര സംഘടനകള്‍ക്കു പങ്കുണ്ടെന്നാണു സര്‍ക്കാരിന്റെ ആരോപണം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നൂറുകണക്കിനാളുകളാണു കൊല്ലപ്പെട്ടത്. സ്വയംഭരണ മേഖലയായ ഇവിടെ ഭീകരരുടെ കടന്നുകയറ്റം തടയാന്‍ വന്‍മതില്‍ നിര്‍മിക്കുന്നതിനു നടപടികള്‍ തുടങ്ങിയതായി ഗവര്‍ണര്‍ ഷൊഹ്റത് സാക്കിര്‍ അറിയിച്ചു.
ചൈനയിലെ യഥാര്‍ഥ വന്‍മതിലും വടക്കുനിന്നുള്ള ഗോത്രവർഗ്ഗ ശത്രുക്കളെ നേരിടാന്‍ നിർമ്മിച്ചതാണ്. 21,196.18 കിലോമീറ്റര്‍ നീളമുണ്ടായിരുന്ന മതിലിന്റെ മൂന്നിലൊന്നു മാത്രമേ ഇപ്പോഴുള്ളൂ. ചൈനയിലെ 15 പ്രവിശ്യകളിലൂടെ കടന്നുപോകുന്ന രീതിയിലാണു വന്‍മതിലിന്റെ നിർമ്മാണം തുടങ്ങിയത്.
https://www.facebook.com/Malayalivartha























