അമേരിക്കൻ ചാരനോ...? നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച 36കാരനായ പൗരൻ പിടിയിലായി.. ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയിൽ താമസിച്ചു..പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങൾ..

നുഴഞ്ഞു കയറ്റക്കാർക്കെതിരെ കർശന നടപടിയാണ് രാജ്യം എടുക്കാറുള്ളത് . ഇപ്പോഴിതാ മതിയായ യാത്രാരേഖകളില്ലാതെ ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് അതിർത്തി വഴി നേപ്പാളിലേക്ക് കടക്കാൻ ശ്രമിച്ച മുപ്പത്തിയാറുകാരനായ അമേരിക്കൻ പൗരൻ പിടിയിലായി. അമേരിക്കയിലെ കാലിഫോർണിയ സ്വദേശിയായ ജോർദാൻ ബ്രൗൺ എന്നയാളാണ് അതിർത്തിയിൽ അറസ്റ്റിലായതെന്ന് അധികൃതർ വ്യക്തമാക്കി.ശനിയാഴ്ച സോണോലി പോലീസ് സ്റ്റേഷൻ പരിധിയിലെ മൈനിഹ്വ പ്രദേശത്ത്, അതിർത്തി തൂൺ നമ്പർ 516-ന് സമീപം എസ്.എസ്.ബി 22-ാം ബറ്റാലിയൻ നടത്തിയ പതിവ് പട്രോളിംഗിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്.
സംശയകരമായ സാഹചര്യത്തിൽ അതിർത്തിയിൽ കണ്ട ഇയാളോട് നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും, ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബ്രൗണിനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ പക്കൽ യാതൊരുവിധ യാത്രാരേഖകളോ തിരിച്ചറിയൽ രേഖകളോ ഉണ്ടായിരുന്നില്ലെന്ന് മഹാരാജ്ഗഞ്ച് അഡീഷണൽ പോലീസ് സൂപ്രണ്ട് സിദ്ധാർത്ഥ് അറിയിച്ചു.മുൻ യു.എസ് നാവികസേനാ ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന ബ്രൗൺ, ടൂറിസ്റ്റ് വിസയിൽ തായ്‌ലൻഡിലേക്ക് പോയപ്പോഴാണ് തന്റെ പാസ്‌പോർട്ട് നഷ്ടപ്പെട്ടതെന്ന് പോലീസിനോട് പറഞ്ഞു. തുടർന്ന് കടൽമാർഗ്ഗം ശ്രീലങ്കയിലെത്തിയ ഇയാൾ, അവിടെനിന്ന് 2025 നവംബർ 2-നാണ് കടൽമാർഗ്ഗം ഇന്ത്യയിലെത്തുന്നത്.
അതിനുശേഷം ഏതാണ്ട് ഏഴുമാസത്തോളം യാതൊരുവിധ രേഖകളുമില്ലാതെ ഗോവയിൽ താമസിച്ചുവരികയായിരുന്നു.
പിന്നീട് ഗോവയിൽ നിന്ന് ബെംഗളൂരുവിലെത്തുകയും അവിടെനിന്നും സോണോലി അതിർത്തി വഴി നേപ്പാളിലേക്ക് കടക്കാനുമായിരുന്നു ഇയാളുടെ പദ്ധതി. അതേസമയം, ചോദ്യംചെയ്യലിൽ വ്യത്യസ്തമായ മൊഴികളാണ് ജോർദാൻ ബ്രൗൺ ഓരോതവണയും പൊലീസിന് നൽകുന്നത്. കാലിഫോർണിയ സർവകലാശാലയിൽ പഠിച്ച താൻ ആറുവർഷത്തോളം യുഎസ് സൈന്യത്തിലായിരുന്നുവെന്നാണ് ഇയാളുടെ അവകാശവാദം. രണ്ടുവർഷം മുൻപാണ് സൈന്യത്തിലെ ജോലി ഉപേക്ഷിച്ചതെന്നും പറയുന്നു.ടൂറിസ്റ്റ് വിസയിൽ തായ്ലാൻഡിലെത്തിയപ്പോൾ അവിടെവെച്ച് തന്റെ പാസ്പോർട്ട് നഷ്ടപ്പെട്ടെന്നായിരുന്നു ജോർദാൻ ബ്രൗണിന്റെ മൊഴി.
തുടർന്ന് ശ്രീലങ്കയിലേക്കും അവിടെനിന്ന് ഇന്ത്യയിലേക്കും കടൽമാർഗം യാത്രചെയ്തെന്നും ഇയാൾ നേരത്തേ മൊഴി നൽകിയിരുന്നു. എന്നാൽ, പിന്നീട് ഗോവയിലേക്ക് അമേരിക്കയിൽനിന്ന് നേരിട്ടെത്തിയതാണെന്ന് ഇയാൾ തിരുത്തിപറഞ്ഞു. ആറാഴ്ചയോളം ഗോവയിൽ താമസിച്ചെന്നും പിന്നീട് ബെംഗളൂരുവിലേക്കും അവിടെനിന്ന് ലഖ്നൗവിലേക്ക് ട്രെയിനിലും വന്നെന്നും ഇയാൾ പറഞ്ഞിരുന്നു. ഗോവയിൽവെച്ച് പരിചയപ്പെട്ട നേപ്പാൾ സ്വദേശിയെ കാണാനായാണ് നേപ്പാളിൽ പോകുന്നതെന്നും ഇയാൾപറഞ്ഞു. പിന്നീട് മറ്റൊരു കാര്യവും ഇയാൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha



























