Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഈ നാട്ടിൽ വിവാഹം കഴിക്കണമെങ്കിൽ ചാട്ടവാറടി കൊള്ളണം; നടുക്കുന്ന വിചിത്രമായ ആചാരം;കാരണം ഇതാണ്!!

11 FEBRUARY 2024 07:01 PM IST
മലയാളി വാര്‍ത്ത
വിവാഹത്തോടനുബന്ധിച്ച് വിവിധയിടങ്ങളിൽ പലതരത്തിലുള്ള അസാധാരണമായ ആചാരങ്ങൾ ഇപ്പോഴുമുണ്ട്. ലോകത്തിന്റെ ഏത് കോണിലായാലും വളരെ സ്പെഷൽ ആയൊരു ചടങ്ങാണ് വിവാഹം. ഒത്തുചേരലും ആഘോഷങ്ങളും, ആചാരങ്ങളുമൊക്കെ ചേർന്നതാണ്. കുടുംബം, ജാതി, മതം, ദേശം, ഗോത്രം എന്നിങ്ങനെ വിവാഹത്തിന്റെ അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും വ്യത്യസ്തമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. ആരും വിശ്വാസിക്കാത്തതും അതിശയിപ്പിക്കുന്നതുമായ ആചാരങ്ങളാണ് ഇത്. ചില ചടങ്ങുകൾ ഇപ്പോഴും മിക്കയിടങ്ങളിലും അന്ധമായി പിന്തുടരുന്നു. ചില ആചാരങ്ങൾ തികച്ചും വ്യത്യസ്തമാണ്.
എന്നത് ഇത്തരത്തിലുള്ളൊരു വ്യത്യസ്ത ആചാരം പശ്ചിമ ആഫ്രിക്കയിലെ ഫുലാനി ഗോത്രവും പിന്തുടരുന്നുണ്ട്. ഈ ഗോത്രത്തിലെ പുരുഷൻമാർ ശക്തരാണെന്ന് തെളിയിക്കാനും കല്യാണം കഴിക്കാൻ യോഗ്യരാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും പരസ്യമായി ചാട്ടയടി കൊള്ളണം എന്നതാണ് ആചാരം. ഷാരോ ഫെസ്റ്റിവൽ എന്നാണ് ഈ വിചിത്രമായ ആചാരത്തിന്റെ പേര്. ഷാരോ എന്ന വാക്കിന്റെ അർത്ഥം ചാട്ടവാറടി എന്നാണ്. ആൺകുട്ടികൾ പ്രായപൂർത്തിയാകുമ്പോൾ അവരുടെ ധൈര്യത്തെയും സഹിഷ്ണുതയെയും മനോബലത്തെയും അളക്കുന്ന ഒരു പൊതു ആചാരമാണിത്.   വർഷത്തിൽ രണ്ടുതവണയാണ് ഈ ഉത്സവം നടക്കുന്നത്. ആദ്യത്തേത് ഇവിടുത്തെ ഗിനിയ ധാന്യം വിളവെടുക്കുന്ന വേനൽക്കാലത്തായിരിക്കും. രണ്ടാമത്തേത് ഈദ്-എൽ-കബീറിന്റെ അവസരത്തിലും. ഏഴു ദിവസം നീണ്ടുനിൽക്കുന്ന ഷാരോ ഫെസ്റ്റിവൽ ഒരു തുറസായ സ്ഥലത്താണ് സാധാരണയായി സംഘടിപ്പിക്കുന്നത്. സുന്ദരികളായ പെൺകുട്ടികൾക്കു മുൻപിലാണ് അവിവാഹിതരായ പുരുഷന്മാരെ ആദ്യം നിർത്തുക. മത്സരം ആരംഭിക്കുന്നതിനു മുൻപേ, ഇവരുടെ കുടുംബാംഗങ്ങൾ തങ്ങളുടെ മക്കൾക്ക് ചാട്ടവാറടി സഹിക്കാൻ കഴിയണേ എന്ന പ്രാർത്ഥനയിലായിരിക്കും. ഷാരോ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവരെ സാധാരണയായി അവരുടെ അതേ പ്രായത്തിലുള്ള പുരുഷൻമാരാണ് ചാട്ടകൊണ്ട് അടിക്കുന്നത്.     അടി കൊള്ളുമ്പോൾ നിലവിളിക്കുകയോ വേദനകൊണ്ട് പുളയുകയോ ചെയ്യരുത്. കൂടാതെ, കൂടുതൽ ചാട്ടവാറടി ഏറ്റുവാങ്ങാൻ തയ്യാറാണെന്നു പറയുകയും അടി കൊണ്ടാലും ചിരിച്ചുകൊണ്ട് നൃത്തം ചെയ്യുകയും വേണം. ഇതിനെയെല്ലാം അതിജീവിച്ചിച്ചാൽ അവരെ ആണത്തമുള്ള പുരുഷന്മാരായും വിവാഹം കഴിക്കാൻ കഴിവുള്ളവരായും അംഗീകരിക്കും. എല്ലാം കഴിയുമ്പോൾ ശരീരം നിറയെ പാടുകളുമായാകും ഇവർ വീട്ടിലേക്ക് തിരികെ പോകുന്നത്.  
ഇതെല്ലാം വായിച്ച്, ഇത് ജീവൻ തന്നെ അപകടപ്പെടുത്തുന്ന ആചാരമാണല്ലോ എന്നും ഈ പരിക്കുകൾ ഗുരുതരമാകില്ലേ എന്നും പലരും ചിന്തിക്കുന്നുണ്ടാകാം. എന്നാൽ ഷാരോ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നവർക്ക് മാരകമായേക്കാവുന്ന പരിക്കുകളൊന്നും ഉണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഇത് ഉറപ്പു വരുത്താനായി ഒരു റഫറിയെയും നിയോഗിക്കാറുണ്ട്.

ഇതുപോലെ വിവാഹവുമായി ബന്ധപ്പെട്ട വിചിത്രമായ ആചാരങ്ങൾ പല സ്ഥലങ്ങളിലും പിന്തുടരുന്നുണ്ട്. വിവാഹത്തിന് ശേഷം വധുവിനെ 5 ദിവസത്തേക്ക് നഗ്നയായിരിക്കാൻ നിർബന്ധിതമാവുകയും പങ്കാളിയുമായി ശാരീരികബന്ധം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ആചാരം ഇപ്പോഴും ഉണ്ട്. ഹിമാചൽ പ്രദേശിലാണ് ഈ ഞെട്ടിപ്പിക്കുന്ന ആചാരം പിന്തുടരുന്നത്.   എന്നാൽ ഭാര്യാപിതാവ് വരന്റെ കാൽ പാദങ്ങൾ പാലും തേനും ഉപയോഗിച്ച് കഴുകിയ ശേഷം ഭാര്യാപിതാവ് തന്നെ അത് കുടിക്കുന്ന ആചാരം ഗുജറാത്തിൽ ഇപ്പോഴും പിന്തുടരുന്നുണ്ട്. മധുപർക്കാ എന്നാണ് ഈ ആചാരത്തിന് പേരിട്ടിരിക്കുന്നത്.

എന്നാൽ ബീഹാറിൽ വിചിത്രമായ ഒരു ആചാരമുണ്ട്. വധുവിന്റെ തലയിൽ അമ്മായിയമ്മ മൺകലങ്ങൾ വയ്ക്കും. അതിനുശേഷം മുതിർന്ന ഓരോ ആളുകളിൽ നിന്നും വധു ഈ മൺചട്ടി താഴേ വീഴാതെ തലയിൽ തന്നെ വച്ച് കൊണ്ട് അനുഗ്രഹം വാങ്ങണം. അതാണ് ചടങ്ങ്. കുടുംബ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ വധുവിന് കഴിവുണ്ടോയെന്ന് പരിശോധിക്കുന്നതാണ് ഈ ചടങ്ങ്.    
വിവാഹസമയത്ത് മകന്റെ അമ്മ കല്യാണചടങ്ങിൽ പങ്കെടുക്കാത്ത ഒരു വിചിത്ര ആചാരവും ഇന്നുണ്ട്.  ബംഗാളി കല്യാണ ചടങ്ങുകളിലാണ് ഇത്തരത്തിലൊരു ആചാരം കണ്ട് വരുന്നത്. മകന്റെ സന്തോഷകരമായ ജീവിതത്തിനു വേണ്ടിയാണ് അമ്മ കല്യാണചടങ്ങിൽ നിന്ന് മാറിനിൽക്കുന്നതെന്നാണ് വിശ്വാസം.

അതേസമയം വധൂവരന്മാരെ മൂന്ന് ദിവസം പുറത്തിറങ്ങാൻ അനുവദിക്കാതെ മുറിയിൽ പൂട്ടിയിടുന്നതാണ് ഇന്തോനേഷ്യൻ ആചാരം. കേൾക്കുമ്പോൾ രസം തോന്നുമെങ്കിലും ബാത്റൂമിൽ പോകാൻ പോലും ഇക്കാലയളവിൽ അനുവദിക്കില്ല. ദാമ്പത്യജീവിതം ശക്തമാകും എന്നതാണ് ഈ ആചാരത്തിന് പിന്നിലെ വിശ്വാസം. എന്നാൽ കേക്ക് മുറി ആഘോഷമാണ് നോർവെയിലെ വിവാഹങ്ങളെ ആഘോഷമാക്കുന്നത്. ഐസ്ഡ് ആൽമണ്ട് കൊണ്ടുണ്ടാക്കിയ ടവർ രൂപത്തിലുള്ള കേക്കിന്റ ഉള്ള് പൊള്ളയാക്കി വൈൻ ബോട്ടിൽ വെച്ചിരിക്കും. വൈൻ കുടിച്ച് കേക്കും കഴിച്ച് വിവാഹം ആഘോഷമാക്കും.   എന്നാൽ ജർമനിയിലെ വിവാഹാഘോഷം തഹികച്ചും വ്യത്യസ്തമാണ്. വിവാഹശേഷം വധൂവരന്മാർ വീട്ടുജോലികൾ ചെയ്തു ദാമ്പത്യത്തിന് തുടക്കം കുറിക്കുന്ന ആചാരമാണ്. അതിഥികൾ പോർസലെയ്ൻ പാത്രങ്ങൾ തറയിലെറിഞ്ഞ് പൊട്ടിച്ച് വൃത്തിയാക്കുന്ന ജോലി കഠിനമാക്കും.

എന്നാൽ കല്യാണ ചെക്കന്റെയും പെണ്ണിന്റെയും മുറിയിലെ ബെഡിൽ കുഞ്ഞിനെ ഇരുത്തുന്ന ആചാരമാണ് ചെക്ക് റിപ്പബ്ലിക്കിലുള്ളത്. വധുവരൻമാർക്ക് സന്താന ഭാഗ്യമുണ്ടാകാൻ ഇത് കാരണമാകുമെന്ന് വിശ്വാസിക്കുന്നു. വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ ഇന്ത്യയിൽ നിരവധി ആചാരങ്ങൾ നിലവിലുണ്ട്. ഇതിൽ ഒന്നാണ് ജൂട്ടാ ചുപൈ. ഒരു ഗെയിം പോലെ വിവാഹത്തെ രസകരമാക്കി മാറ്റാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. വധുവന്റെ സഹോദരിമാർ മോഷ്ടിച്ച തന്റെ ചെരിപ്പ് തിരിച്ചു വാങ്ങാൻ വരൻ ശ്രമിക്കണം. ഇതിൽ വരൻ വിജയിക്കുമ്പോഴാണ് ഈ ചടങ്ങ് പൂർത്തിയാകുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ പുണ്യാഹ ചടങ്ങുകൾ നടക്കുന്നതിനാൽ ഇന്ന് ദർശന നിയന്ത്രണം...  (5 minutes ago)

ശബരിമലയില്‍ കന്നിമാസ പൂജയോടനുബന്ധിച്ച് 16ന് നട തുറക്കും...  (14 minutes ago)

പ്രിയദർശിനി പദ്ധതിക്ക് സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കും... വിദഗ്ധസമിതിയുടെ ശുപാർശ സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി സി.പി. ജോൺ  (20 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്..... പവന് 2440 രൂപയുടെ വർദ്ധനവ്  (33 minutes ago)

സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിൽ... ടൂർണമെന്റ് സെപ്തംബർ 19 മുതൽ ഒക്ടോബർ നാല് വരെ  (52 minutes ago)

യുഎസ് ഓപ്പൺ പുരുഷ സിംഗിൾസ് രണ്ടാം റൗണ്ടിൽ പോളണ്ടിന്റെ ഹ്യൂബർട്ട് ഹുർകാച്ചിനെ മറികടന്ന് അമേരിക്കൻ താരം ബെൻ ഷെൽട്ടൺ മൂന്നാം റൗണ്ടിൽ കടന്നു  (1 hour ago)

മലയാള സിനിമാ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് വി വി രാധാകൃഷ്ണൻ അന്തരിച്ചു...  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ ; ഇന്നലെ സംസ്ഥാനത്തുടനീളം കേരള പോലീസ് 22 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി; 10725 പേരെ ഇത് വരെ അറസ്റ്റ് ചെയ്തു  (1 hour ago)

ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം... ഒരാൾക്ക് ​ഗുരുതരപരുക്ക്  (1 hour ago)

ഇന്ത്യൻ വ്യോമസേന പൈലറ്റ് ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർദ്ധമാൻ ഇനി യാത്രാ വിമാനം പറത്തും...  (1 hour ago)

വനങ്ങളിൽ ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യതക്കുറവാണ് വന്യജീവികൾ നാട്ടിലിറങ്ങാനുള്ള പ്രധാന കാരണം; സ്വാഭാവിക വനങ്ങൾക്ക് പകരം പ്ലാന്റേഷനുകൾ വ്യാപിച്ചതും വന്യജീവികളുടെ ആവാസവ്യവസ്ഥയെ ബാധിച്ചുവെന്ന്  (1 hour ago)

കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികൾ; ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മന്  (1 hour ago)

സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയ്ക്ക് ശുപാർശ; സ്വകാര്യ ബസ് മേഖലയെ തകർക്കില്ലെന്ന് ​ഗതാ​ഗത മന്ത്രി സി.പി ജോൺ  (1 hour ago)

രാസലഹരി കടത്തുകാരന്റെ സ്പോൺസറായ യുവനേതാവ് ആര് ? തൂഫാനിൽ തൂങ്ങുമോ സി പി എം?വിവരങ്ങൾ പുറത്ത്  (1 hour ago)

നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ചവീട്ടിലേക്ക് കുടുംബം തിരിച്ചെത്തി വന്നപ്പോള്‍ കാണാനായത്  (2 hours ago)

Malayali Vartha Recommends