Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഭർത്താവുമായി അകന്നുകഴിഞ്ഞ അയൽവാസിയായ വീട്ടമ്മയുമായി അടുത്തു; ഭർത്താവിന് എട്ടിന്റെ പണികൊടുക്കണമെന്ന് കാമുകനോട് പറഞ്ഞതോടെ ഫോണിൽ രഹസ്യ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് സ്വകാര്യ നിമിഷങ്ങൾ ചോർത്താൻ തുടങ്ങി! ഭർത്താവ് എവിടെയാണ്, ആരോടൊപ്പമാണ്, എന്ത് സംസാരിച്ചു, എന്ത് കഴിച്ചു തുടങ്ങി സകല വിവരങ്ങളും പിണങ്ങിപ്പോയ ഭാര്യ ഫോണില്‍ വിളിച്ച് കൃത്യമായി പറയാൻ തുടങ്ങിയതോടെ മാനസികമായി തകർന്ന യുവാവിന് രക്ഷകനായത് സുഹൃത്ത്

05 AUGUST 2018 09:37 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ എളമക്കരയിൽ അമ്പരപ്പിക്കുന്ന തട്ടിപ്പുമായി സ്വകാര്യ ബാങ്ക് ജീവനക്കാരൻ. അയല്‍വാസിയായ യുവതിയുമായി ബന്ധം സ്ഥാപിച്ച് വീട്ടമ്മയുടെ ഭര്‍ത്താവിന്‍റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തിയ അമ്പലപ്പുഴ സ്വദേശി അജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി എളമക്കര സ്വദേശി അദ്വൈതിന്റെ പരാതിയിലാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്.

കേസില്‍ അദ്വൈതിന്റെ ഭാര്യ അമ്പലപ്പുഴ സ്വദേശി ശ്രുതി(22) രണ്ടാം പ്രതിയാണ്. വിവര സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്തു സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയ കുറ്റമാണ് ഇയാള്‍ക്കെതിരെയുള്ളത്. മൂന്നു വര്‍ഷം തടവും രണ്ടു ലക്ഷം വരെ രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

ഭാര്യയും അവരുടെ കൂട്ടുകാരനും ചേര്‍ന്നൊരുക്കിയ പുത്തന്‍ തട്ടിപ്പാണ് അദ്വൈതിനെ അങ്കലാപ്പിലാക്കിയത്. അദ്വൈത് എവിടെയാണ്, ആരോടൊപ്പമാണ്, എന്ത് സംസാരിച്ചു, എന്ത് കഴിച്ചു തുടങ്ങി സകല വിവരങ്ങളും പിണങ്ങിപ്പോയ ഭാര്യ ഫോണില്‍ വിളിച്ച് കൃത്യമായി അദ്വൈതിനോട് പറയാന്‍ തുടങ്ങി. തന്നെ ആരോ പിന്തുടരുന്നുവെന്ന സംശയത്തില്‍ അദ്ദേഹം മാനസികമായി തകര്‍ന്നു. അദ്വൈത് മാത്രമുള്ള സ്വകാര്യ സന്ദര്‍ഭങ്ങള്‍ വരെ ഭാര്യ ഫോണ്‍ വിളിച്ചുപറഞ്ഞു. കൂടെ അദ്വൈതിന്റെ സ്വകാര്യരംഗങ്ങളുടെ വീഡിയോ ഉണ്ടെന്നും പറഞ്ഞ് വെല്ലുവിളിച്ചു.

ഇതോടെ അദ്വൈത് അപകടം തിരിച്ചറിഞ്ഞു. ഫോണ്‍ വഴിയാകാം തന്നെ പിന്തുടരുന്നതെന്ന് സംശയം തോന്നിയ അദ്വൈത് വിവരം സുഹൃത്തുക്കളെ അറിയിച്ചു. ഐ.ടി.രംഗത്ത് പരിചയമുള്ള സുഹൃത്ത് ഫോണ്‍ പരിശോധിച്ചപ്പോള്‍ ഒരു ആപ്പ് ഒളിഞ്ഞിരിക്കുന്നതായി കണ്ടെത്തി. ഇതുവഴി വീഡിയോ അടക്കം ലൈവായി ചോര്‍ത്തിയെടുക്കാന്‍ കഴിയുമെന്നും കണ്ടെത്തി. ആപിന് പിന്നില്‍ ആരാണെന്നും സുഹൃത്ത് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഹേമേന്ദ്രനാഥിനെ കണ്ട് പരാതി അറിയിക്കുകയും കാര്യം ധരിപ്പിക്കുകയും ചെയ്തു.

ഡിസിപി നിയമിച്ച ഷാഡോ പൊലീസ് സംഘം അമ്പലപ്പുഴയിലെത്തി പ്രതിയെ പിടിക്കുകയായിരുന്നു. സംസ്ഥാനത്ത് മൊബൈല്‍ ആപ്പ് വഴി ഇത്തരം തട്ടിപ്പ് ആദ്യമാണ്. എളമക്കര പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ ജാമ്യത്തില്‍ വിട്ടു. തന്റെ അക്കൗണ്ടിലുണ്ടായിരുന്ന ഏഴ് ലക്ഷം രൂപ ഭാര്യ എടുത്ത് പ്രതി അജിത്തിന് നല്‍കിയെന്നാണ് അദ്വൈത് പറയുന്നത്. അദ്വൈതിന്റെയും പ്രതിയുടെയും ഫോണുകള്‍ പൊലീസ് പരിശോധിച്ചു.

അദ്വൈതിന്റെ അക്കൗണ്ടിലെ ഏഴ് ലക്ഷം രൂപ നഷ്ടപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ഭാര്യയുമായി വഴക്കുണ്ടായതെന്ന് അദ്ദേഹം പറയുന്നു. അദ്വൈത് നാട്ടിലെത്തിയപ്പോള്‍ വഴക്കു മൂര്‍ഛിച്ചു. തുടര്‍ന്നു ശ്രുതി കുഞ്ഞുമായി സ്വന്തം നാട്ടിലേക്കു മടങ്ങി. ഒരുമിച്ചു താമസിച്ചിരുന്നപ്പോള്‍തന്നെ ശ്രുതി ഭര്‍ത്താവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ രഹസ്യ ആപ്ലിക്കേഷന്‍ ഫോണില്‍ സ്ഥാപിച്ചിരുന്നതായി പറയുന്നു. ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കു നേരിട്ടു കാണാനാവാത്ത വിധം സ്‌ക്രീനില്‍നിന്നു മറച്ചുവയ്ക്കാവുന്ന ആപ്പാണ് ഉപയോഗിച്ചത്. ശ്രുതി പിന്നീട് ഇടയ്ക്കിടെ അദ്വൈതിനെ ഫോണില്‍ വിളിച്ചു പണത്തിനുവേണ്ടി ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.

അപ്ലിക്കേഷന്റെ സെറ്റിങ്‌സ് തുറന്നു പരിശോധിച്ചപ്പോഴാണ് അദ്വൈതിന്റെ ഫോണിലെ ആപ്പിനെ നിയന്ത്രിക്കുന്നതു കേസിലെ ഒന്നാം പ്രതി അജിത്തിന്റെ ഫോണില്‍ നിന്നാണെന്നു മനസ്സിലായത്. അജിത്തുള്ള സ്ഥലവും അയാളുടെ ചിത്രവും അതേ അപ്ലിക്കേഷന്‍ ഉപയോഗിച്ചു കണ്ടെത്തി കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ഹേമേന്ദ്രനാഥിനു പരാതി നല്‍കി.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ അജിത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ച പൊലീസ്, വിവരങ്ങള്‍ ഷാഡോ പൊലീസിനു കൈമാറി. ഇയാളെ അമ്പലപ്പുഴയില്‍നിന്നു പിടികൂടുകയായിരുന്നു. എളമക്കര പൊലീസ് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തു. രണ്ടാം പ്രതി ശ്രുതിയെ അറസ്റ്റ് ചെയ്തിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (1 hour ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (1 hour ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (1 hour ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (2 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (2 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (3 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (3 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (3 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (3 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (3 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (4 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (12 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (13 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (13 hours ago)

Malayali Vartha Recommends