Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...


ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റി ശാപ്പാട് കഴിച്ചവര്‍ നല്ല ഭംഗിയായി നമുക്കിട്ട് വെച്ചു; എം.എം. മണിയെ പച്ചയ്ക്ക് പറഞ്ഞ് ജനം...


പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...


ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍...


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു

വനിതാ ജഡ്ജിയെ വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യത്തെ അനുകൂലിക്കാന്‍ വേണ്ടി ഹര്‍ജി നല്‍കുവെന്ന് പറഞ്ഞ് തെറ്റധരിപ്പിച്ചു... വെളിപ്പെടുത്തലുകളുമായി ഹണി റോസ്

05 AUGUST 2018 10:07 AM IST
മലയാളി വാര്‍ത്ത

More Stories...

ശബരിമലയില്‍ ഭക്തര്‍ക്ക് ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി കുട്ടികളടക്കം 9 പേര്‍ക്ക് പരുക്ക്; പരുക്കേറ്റവരില്‍ മൂന്നുപേര്‍ മലയാളികളാണ്

ആര്യ രാജേന്ദ്രന് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്; കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ...

ഇരയ്ക്ക് വേണ്ടിയാണ് അമ്മയുടെ ഭാരവാഹികളായ ഹണി റോസും രചനാ നാരായണന്‍ കുട്ടിയും ഹൈക്കോടതിയില്‍ എത്തിയതെന്നത് തട്ടിപ്പെന്ന് വ്യക്തമായതോടെ ഹണി റോസ് കൂറുമാറി. ഹണി റോസ് തുറന്നു പറഞ്ഞതോടെ അമ്മ കൂടുതല്‍ നാണക്കേടിലേക്ക് തള്ളി വീഴുകയാണ്. പ്രതികള്‍ക്കായി ഇരയ്‌ക്കൊപ്പം നിന്ന് നല്‍കിയ ഹര്‍ജിയാണ് ഇതെന്നാണ് തെളിയുന്നത്. നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ല എന്നും ഈ ആവശ്യം പിന്നീടു കൂട്ടിച്ചേര്‍ത്തതാണെന്നും ഹണി റോസ് മാധ്യമങ്ങളോടു വെളിപ്പെടുത്തി. അതായത് ദിലീപിന് കേസ് അനുകൂലമാക്കണമെങ്കില്‍ പ്രോസിക്യൂട്ടര്‍ മാറണം. ഇതിന് വേണ്ടി നടത്തിയ കള്ളക്കളിയായിരുന്നു ഹര്‍ജിയെന്നാണ് ഹണി റോസിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. ഇത് മനസ്സിലായതോടെ ഹണി റോസും നടിയുടെ പക്ഷത്തേക്ക് മാറുകയാണ്.

ആക്രമിക്കപ്പെട്ട നടിക്കൊപ്പം എന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു നടിമാരായ രചന നാരായണന്‍കുട്ടിയേയും ഹണി റോസിനേയും രംഗത്തിറക്കിയുള്ള അമ്മയുടെ നീക്കം. എന്നാല്‍, വനിതാ ജഡ്ജിയും തൃശൂരില്‍ വിചാരണക്കോടതിയും വേണമെന്ന ആവശ്യമാണു ഹര്‍ജിയിലെന്നായിരുന്നു അമ്മ ഭാരവാഹികള്‍ തന്നെ ധരിപ്പിച്ചിരുന്നതെന്നും അതുകൊണ്ടാണു ഹര്‍ജിയില്‍ ഒപ്പിട്ടതെന്നും ഹണി റോസ് വ്യക്തമാക്കി. ഇതിന് പിന്നാലെ ഹര്‍ജിയുമായെത്തിയ നടിമാരോട് എതിര്‍പ്പു പ്രകടിപ്പിച്ച് ആക്രമിക്കപ്പെട്ട നടിയും രംഗത്തു വന്നു. താരസംഘടന തനിക്കുവേണ്ടി രംഗത്ത് വരേണ്ടതില്ലെന്ന് ആക്രമിക്കപ്പെട്ട നടി തന്നെ വ്യക്തമാക്കിയിരുന്നു. താന്‍ അമ്മയിലെ അംഗമല്ല, അതുകൊണ്ടുതന്നെ തന്റെ ഹര്‍ജിയില്‍ ആരുംതന്നെ കക്ഷി ചേരേണ്ടതില്ലെന്നും നടി പറഞ്ഞു. ഇത് അമ്മയുടെ നീക്കത്തിന് ആദ്യ തിരിച്ചടിയായി.

കാല്‍ നൂറ്റാണ്ടെങ്കിലും പരിചയസമ്പത്തുള്ള പ്രശസ്ത ക്രിമിനല്‍ അഭിഭാഷകനെ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നു രചനയും ഹണിയും അപേക്ഷയില്‍ പറഞ്ഞിരുന്നു. എന്നാല്‍, നടിയുമായി കൂടിയാലോചിച്ച് മൂന്നു പതിറ്റാണ്ട് പ്രവര്‍ത്തന പരിചയമുള്ള അഭിഭാഷകനെയാണു പ്രോസിക്യൂട്ടറാക്കിയതെന്നു ചൂണ്ടിക്കാട്ടി നടിമാരുടെ കക്ഷിചേരല്‍ നീക്കത്തെ സര്‍ക്കാര്‍ എതിര്‍ത്തു. പ്രോസിക്യൂട്ടര്‍ നല്ല രീതിയിലാണു പ്രവര്‍ത്തിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഹര്‍ജിയിലെ കള്ളക്കളി പുറംലോകത്ത് എത്തിയത്. നടിമാരെ ഹര്‍ജിയുമായി അയച്ചതിനു പിന്നില്‍ ദിലീപാണെന്ന ആരോപണം ശക്തമായി. ഇതോടെയാണ് ഹണി റോസ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഇതോടെ അമ്മയിലെ പ്രധാനിയാണ് ഹര്‍ജിയില്‍ കള്ളക്കളി നടത്തിയതെന്നാണ് വ്യക്തമാകുന്നത്.

ഹര്‍ജി നല്‍കിയാല്‍ നടി അനുകൂലമാകുമെന്നു പ്രസിഡന്റടക്കമുള്ള അമ്മ ഭാരവാഹികളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചതായും സൂചനയുണ്ട്. മോഹന്‍ലാലിനെ ഇത്തരത്തില്‍ തെറ്റിധരിപ്പിച്ചാണ് പുതിയ നീക്കം നടത്തിയത്. ഇതിന് പിന്നിലുള്ള ഗൂഢാലോചനയില്‍ ലാലും അതൃപ്തനാണ്. ഇക്കാര്യം ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെ മോഹന്‍ലാല്‍ അറിയിച്ചിട്ടുണ്ട്. ഇടവേള ബാബുവിന്റെ അറിവോടെയാണ് ഹര്‍ജി തയ്യാറാക്കിയതെന്നാണ് സൂചന. സിനിമയിലെ വനിതാ സംഘടനയിലെ പ്രതിനിധികളുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മ തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ദിലീപിന് വേണ്ടി ഇരയ്‌ക്കൊപ്പമെന്ന തോന്നിക്കുന്ന തരത്തിലെ ഹര്‍ജി പുലിവാലാകുന്നത്.

ഈ ഹര്‍ജിയും യോഗത്തില്‍ രേവതിയും പത്മപ്രിയയും പാര്‍വ്വതിയും ഉയര്‍ത്തും. ഹണി റോസിന്റെ വെളിപ്പെടുത്തലോടെ ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ മോഹന്‍ലാല്‍ പാടുപെടും. അങ്ങനെ വലിയ പ്രതിസന്ധിയിലേക്കാണ് ലാല്‍ എത്തുന്നത്. കേസില്‍ കുടുങ്ങിയതോടെ വിറളിപിടിച്ച ദിലീപ് പല കാര്യങ്ങളും ചെയ്തു. താര സംഘടനയായ അമ്മയില്‍ വീണ്ടും കയറിക്കൂടാന്‍ ശ്രമിച്ചു. ഇതോടെ പീഡനക്കേസ് വീണ്ടും ചര്‍ച്ചയായി. നടി ആരോപണങ്ങളുമായെത്തി. അമ്മയില്‍ നിന്ന് നാലു പേര്‍ രാജിവെച്ചു. ഇത്തരം മണ്ടത്തരങ്ങളുടെ അവസാന പടിയായിരുന്നു നടിയെ ഉപദ്രവിച്ച കേസില്‍ താരസംഘടനയായ അമ്മ ഭാരവാഹികളുടെ ഇടപെടലിനു ഹൈക്കോടതിയില്‍ ലഭിച്ച തിരിച്ചടി. ഹണി റോസും രചനാ നാരായണന്‍ കുട്ടിയുമായിരുന്നു ഹര്‍ജിയുമായി എത്തിയത്.

അതുകൊണ്ട് തന്നെ ഇവരുടെ ആവശ്യത്തെ ആക്രമത്തിനിരയായ നടി സംശയിച്ചു. ഇതോടെ കോടതിയും തള്ളി. വിചാരണ തൃശൂരിലാക്കണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ടു നടി നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കണമെന്ന 'അമ്മ' ഭാരവാഹികളുടെ ആവശ്യം നടി ശക്തമായി എതിര്‍ത്തു. താന്‍ 'അമ്മ'യുടെ ഭാഗമല്ലെന്നും സഹായം വേണ്ടെന്നും നടി അറിയിച്ചു. നടിയുടെ നിലപാടിനെ പിന്തുണച്ചു സര്‍ക്കാരും രംഗത്തെത്തി. നടിയുടെ ഹര്‍ജിയിലെ ആവശ്യങ്ങള്‍ക്കു സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും അറിയിച്ചു. 32 വര്‍ഷം പരിചയമുള്ള അഭിഭാഷകനുള്ളപ്പോള്‍ 25 വര്‍ഷം പരിചയമുള്ള ആളെ വേണമെന്നു പറയുന്നത്, ഒന്നുമറിയാത്തതുകൊണ്ടോ, കൂടുതല്‍ അറിയുന്നതുകൊണ്ടോ ആണെന്നു നടിയുടെ അഭിഭാഷകനും പറഞ്ഞു. സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറുടെ കാര്യത്തില്‍ വിയോജിപ്പില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇതോടെ കക്ഷിചേരാനെത്തിയവര്‍ക്ക് ഈ കേസിലുള്ള താല്‍പര്യം എന്താണെന്നു കോടതി വാദത്തിനിടെ ചോദിച്ചു. തുറന്നുകാട്ടാന്‍ മറ്റൊരുപാടു കാര്യങ്ങളുണ്ടല്ലോ എന്നും വാക്കാല്‍ പരാമര്‍ശിച്ചു. ഇത് അമ്മയുടെ ഭാരവാഹികള്‍ക്ക് തിരിച്ചടിയായി. ദിലീപിന് വേണ്ടിയാണോ കേസ് എന്ന സംശയമാണ് കോടതി ഉയര്‍ത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമലയില്‍ ഭക്തര്‍ക്ക് ഇടയിലേക്ക് ട്രാക്ടര്‍ പാഞ്ഞുകയറി കുട്ടികളടക്കം 9 പേര്‍ക്ക് പരുക്ക്; പരുക്കേറ്റവരില്‍ മൂന്നുപേര്‍ മലയാളികളാണ്  (2 hours ago)

ആര്യ രാജേന്ദ്രന് സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷവിമര്‍ശനം  (3 hours ago)

വളര്‍ത്തു തത്തയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം  (4 hours ago)

ഓപ്പറേഷന്‍ ഡി ഹണ്ടില്‍ 41 പേര്‍ അറസ്റ്റില്‍  (4 hours ago)

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായതെന്ന് മുഖ്യമന്ത്രി  (4 hours ago)

തിരുവനന്തപുരത്തെ എൻഡിഎയുടെ വിജയം മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നത്: വർഗീയ ശക്തികളുടെ ദുഷ്പ്രചാരണങ്ങളിലും, കുടിലതന്ത്രങ്ങളിലും ജനങ്ങൾ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ശക്തമാക്കേ  (5 hours ago)

ക്ഷേമപ്രവര്‍ത്തനങ്ങള്‍, റോഡ്, പാലം, വികസന പ്രവര്‍ത്തനങ്ങള്‍, ജനക്ഷേമ പരിപാടികള്‍ ഇതുപോലെ കേരളത്തിന്‍റെ ചരിത്രത്തിൽ നടന്നിട്ടുണ്ടോ? ഇല്ലല്ലോ? വോട്ടര്‍മാര്‍ നന്ദികേട് കാണിച്ചു; “പെൻഷൻ ഉൾപ്പെടെയുള്ള ആനുക  (5 hours ago)

പതിമൂന്നിന് മുന്നേ എത്തുന്ന ശുക്രന്മാർ ആരൊക്കെ..?  (6 hours ago)

പ്രവർത്തകരുടെ അദ്ധ്വാന വിജയം: ചെറിയാൻ ഫിലിപ്പ്...  (6 hours ago)

ജനം പ്രബുദ്ധരാണ്.. എത്ര ബഹളം വെച്ചാലും, അവർ കേൾക്കേണ്ടത് കേൾക്കും, എത്ര മറച്ചാലും അവർ കാണേണ്ടത് കാണും: തദ്ദേശ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന കുതിപ്പിന് പിന്നാലെ മുഖ്യനെ പരിഹസിച്ച് പാലക്കാട് എംഎല്‍എ ര  (6 hours ago)

തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (8 hours ago)

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍  (8 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (8 hours ago)

എല്‍ഡിഎഫിന്റെ കള്ള പ്രചാരണങ്ങള്‍ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്  (9 hours ago)

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല  (9 hours ago)

Malayali Vartha Recommends