Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവരോടും, പ്രചരിപ്പിക്കുന്നവരോടും, നിങ്ങള്‍ക്കോ, നിങ്ങളുടെ വീട്ടിലുള്ളവര്‍ക്കോ ഈ അവസ്ഥ വരാതിരിക്കട്ടെ - വൈകാരിക കുറിപ്പ് പങ്കുവച്ച് അതിജീവിത...


സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം: അറസ്റ്റിലായത് ഉണ്ണികൃഷ്ണൻ പോറ്റി നിരന്തരം ബന്ധപ്പെട്ടിരുന്ന പങ്കജ് ഭണ്ഡാരിയും ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനും; ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചത് ഭണ്ഡാരിയുടെ കമ്പനി


അസാധാരണ നീക്കവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍: തദ്ദേശതിരഞ്ഞെടുപ്പ് കാലത്ത് വൈറലായ പോറ്റിയേ കേറ്റിയേ, സ്വര്‍ണം ചെമ്പായി മാറ്റിയേ' പാരഡിയ്‌ക്കെതിരെ കേസെടുത്തതില്‍ മെല്ലെപ്പോക്കിന് സര്‍ക്കാര്‍; പാട്ടിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെ ഒഴിവാക്കിയേക്കും...


അന്തിമ തീരുമാനം വരുന്നവരെ അറസ്റ്റ് പാടില്ല: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ച അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വിരങ്ങൾ വെളിപ്പെടുത്തി അപമാനിച്ചെന്ന കേസിൽ സന്ദീപ് വാര്യർക്കും, രഞ്ജിത പുളിക്കലിനും ഉപാധികളോടെ ജാമ്യം...


എന്താകുമെന്ന് കണ്ടറിയാം... നടിയെ ആക്രമിച്ച കേസില്‍ രണ്ട് പ്രതികൾ ഹൈക്കോടതിയിൽ അപ്പീൽ നൽകി, ശിക്ഷ സസ്പെൻഡ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നും ആവശ്യം

26 വർഷങ്ങൾക്ക് ശേഷം ചെറുതോണിയിലെ സ്പില്‍വേ ഗെയിറ്റുകള്‍ തുറന്നപ്പോൾ എന്താണ് സംഭവിക്കുന്നതെന്നു കാണാന്‍ ഉത്കണ്ഠയോടെ കാത്തിരുന്നത് ആയിരങ്ങള്‍; ട്രയൽ റണ്ണിൽ മൂന്നാം ഷട്ടറിലൂടെ കുതിച്ചു ചാടിയ വെള്ളത്തിനൊപ്പം നിറഞ്ഞു കവിഞ്ഞ ആശങ്ക

09 AUGUST 2018 01:20 PM IST
മലയാളി വാര്‍ത്ത

26 വർഷങ്ങൾക്ക് മുൻപ് ചെറുതോണിയിലെ സ്പില്‍വേ ഗെയിറ്റുകള്‍ തുറക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്നു കാണാന്‍ ഉത്കണ്ഠയോടെ കാത്തിരുന്നത് ആയിരങ്ങളായിരുന്നു. കനത്ത മഴയില്‍ ഇടുക്കി അണക്കെട്ടിന്റെ ജലനിരപ്പ് 2398.88 അടിയായി ഉയര്‍ന്ന സാഹചര്യത്തില്‍ പരീക്ഷണാര്‍ഥം ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു ഇതിനായി ഷട്ടര്‍ 50 സെന്റീമീറ്ററാകും ഉയര്‍ത്തുക.

നാലു മണിക്കൂര്‍ ഷട്ടര്‍ ഉയര്‍ത്തിവെക്കും. ഇതോടെ സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളം പെരിയാറിലേക്ക് ഒഴുകും. വൈദ്യുതി മന്ത്രി എം.എം. മണിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്. ഷട്ടര്‍ ഉയര്‍ത്തുന്നതിന് മുന്നോടിയായി ജില്ലാ ഭരണകൂടം മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതാണ്. ഇപ്പോഴത്തേത് ട്രയല്‍ റണ്‍ മാത്രമാണ്. യാതൊരു പരിഭ്രാന്തിയുടെയും ആവിശ്യമില്ല. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മത്സ്യം പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജാഗ്രതാ നിര്‍ദേശത്തില്‍ പറയുന്നു.

1992ല്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയപ്പോള്‍ പുറത്തേക്ക് വെള്ളത്തോടൊപ്പം ഒഴുകിയെത്തിയ മത്സ്യങ്ങളുടെ വരവ് ചെറുതോണിക്കാര്‍ മറന്നിട്ടില്ല. അന്‍പതും എണ്‍പതും കിലോയുള്ള വമ്പന്‍ മല്‍സ്യങ്ങളാണ് അന്ന് ഷട്ടറിനടിയിലൂടെ പുറത്തേക്കു ചാടിയത്. ഉയരത്തില്‍ നിന്നു താഴേക്കുള്ള വെള്ളത്തിന്റെ കുതിച്ചുചാട്ടത്തിന്റെ പ്രഹരത്തില്‍ ഒട്ടേറെ മല്‍സ്യങ്ങള്‍ ചത്തു മലച്ചു.

പുഴയില്‍ മീന്‍ പിടിക്കാന്‍ ചാടിയവരെ നിയന്ത്രിക്കാന്‍ പോലീസിനു പോലുമായില്ല. ഡാം തുറന്നാല്‍ ഈ ചാകരക്കൊയ്ത്ത് വീണ്ടും ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ മീന്‍പിടിക്കാനുള്ള എല്ലാ തയാറെടുപ്പമായി കാത്തിരിക്കുകയാണു ചെറുതോണിയിലും പരിസരപ്രദേശങ്ങളിലുമുള്ളവര്‍. വടം കെട്ടിയാണ് ജനക്കൂട്ടത്തെ പോലീസ് അന്നു നിയന്ത്രിച്ചത്.

മൈക്ക് അനൗണ്‍സ്‌മെന്റും, വാക്കിടോക്കിയും ഉപയോഗിച്ചാണ് പോലീസുകാര്‍ ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നുവിട്ടപ്പോള്‍ വിദ്യാധിരാജ സ്‌കൂളിനോടു ചേര്‍ന്നുണ്ടായിരുന്ന തൂക്കുപാലം തകര്‍ന്നു.

വെള്ളം തുറന്നുവിട്ടതിനു ശേഷം ഓരോ സ്ഥലത്തേയും മഴയുടെ തോത്, വെള്ളമൊഴുക്ക് എന്നിവ ചീഫ് എഞ്ചിനീയര്‍ക്ക് അധികൃതര്‍ കൈമാറിക്കൊണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനും താഴ്ത്തുന്നതിനുമുളള നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളില്‍ നടുവിലത്തെ രണ്ടെണ്ണമാണ് ഏറ്റവും ആദ്യം ഉയര്‍ത്തിയത്. വീണ്ടും 11 വര്‍ഷത്തിനു ശേഷം 1992 ഒക്‌ടോബര്‍ 11 ന് രാവിലെ ഒന്‍പതിന് ചെറുതോണി അണക്കെട്ടിന്റെ നടുവിലത്തെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തി.

അന്നും ഈ അപൂര്‍വ ദൃശ്യം കാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നു ജനങ്ങള്‍ ഒഴുകിയെത്തിയിരുന്നു. 1981 ലും 1992 ലും ജലനിരപ്പ് 2401 അടി പിന്നിട്ട ശേഷമാണു ഡാം തുറന്നത്. 2013ല്‍ വെള്ളം 2401.5 അടി പിന്നിട്ടെങ്കിലും ഷട്ടറുകള്‍ തുറന്നില്ല. ഇത്തവണ ജലനിരപ്പ് 2397 അടി എത്തുമ്പോള്‍ ഷട്ടറുകള്‍ ഉയര്‍ത്താനാണു തീരുമാനം. 2403 അടിയാണ് അണക്കെട്ടിന്റെ പൂര്‍ണസംഭരണശേഷി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 135.80 അടിയാണ്.

142 അടിയാണ് മുല്ലപ്പെരിയാറിന്റെ ഡാം നിറഞ്ഞാല്‍ സ്പില്‍വേയിലൂടെ എത്ര വെള്ളം പെരിയാറിലേക്ക് എത്തുമെന്നു മുന്‍കൂട്ടി കണക്കാക്കാനാവില്ല. സംഭരണിയിലെ ജലനിരപ്പ് വേഗത്തില്‍ ഉയരുന്ന സാഹചര്യം വന്നാല്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും ഒരേസമയം ഉയര്‍ത്തേണ്ടിവരും.

വെള്ളപ്പൊക്കമുണ്ടാകാനും നാശനഷ്ടങ്ങള്‍ക്കും ഇടയാക്കിയേക്കും.നിയന്ത്രിതമായ അളവില്‍ നേരത്തേ ഉയര്‍ത്തിയാല്‍ നാശനഷ്ടം ഒഴിവാക്കാം ചെറുതോണി അണക്കെട്ട് തുറന്ന 1992 നു ശേഷം പെരിയാറിന്റെ തീരത്തു വന്‍തോതില്‍ കയ്യേറ്റവും അനധികൃത നിര്‍മാണങ്ങളും നടന്നിട്ടുണ്ട്. പലയിടത്തും പുഴയുടെ ഗതിക്കും സ്വാഭാവിക നീരൊഴുക്കിനും മാറ്റമുണ്ടായി.

രണ്ടു ദിവസത്തിനുള്ളില്‍ അണക്കെട്ട് തുറക്കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നതിനാല്‍ ചെറുതോണി, ഇടുക്കി ടൗണുകള്‍ ഇപ്പോഴേ ആഹ്ലാദത്തിമിര്‍പ്പിലാണ്. അണക്കെട്ടു തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയപ്പോള്‍ തന്നെ ഒട്ടേറെ സഞ്ചാരികളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഡാം തുറക്കുന്നത് കാണാനായി ഒട്ടേറെ സന്ദര്‍ശകര്‍ ടൗണിലെ ലോഡ്ജുകകളിലും മറ്റും വന്നു തമ്പടിച്ചിരിക്കുകയാണ്. ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും തിരക്കായി.

ഇതിനിടെ ഡാം തുറക്കുമ്പോള്‍ വെള്ളം ഒഴുകിയെത്തുന്ന മേഖലകള്‍ ഉള്‍പ്പെടുന്ന അഞ്ചു പഞ്ചായത്തുകളില്‍ വിനോദ സഞ്ചാരത്തിനു ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തി. വാഴത്തോപ്പ്, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകളിലാണ് വിനോദ സഞ്ചാരത്തിനു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ഡാം തുറക്കുമ്പോള്‍ ഫോട്ടോയെടുക്കുന്നതിനും മൊബൈലില്‍ സെല്‍ഫി എടുക്കുന്നതിനും വിലക്കുണ്ട്. സമുദ്രനിരപ്പില്‍ നിന്നും 925 മീറ്റര്‍ ഉയരമുള്ള 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയ്ക്കും ഇടയില്‍ കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ആര്‍ച്ച്ഡാം, കുളമാവ് ഡാം, മൂലമറ്റം പവര്‍ഹൗസ് എന്നിവയൊക്കെ ഉള്‍പ്പെടുന്നതാണ് ഇടുക്കിഡാം. 300 വര്‍ഷം ആയുസ്സ് പറഞ്ഞിരിക്കുന്ന ഇടുക്കിഡാം രണ്ടു തവണയാണ് ഷട്ടറുകള്‍ ഇതിന് മുമ്പ് തുറക്കേണ്ടി വന്നിട്ടുള്ളത്. 1981 ല്‍ രണ്ടു വട്ടം. ഒക്‌ടോബര്‍ 29 മുതല്‍ നവംബര്‍ നാലു വരെയും നവംബര്‍ 9 മുതല്‍ 11 വരെയും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് നടത്താനിരുന്ന പ്ലസ്ടു ഹിന്ദി പരീക്ഷ മാറ്റി വച്ചു...  (14 minutes ago)

ഭണ്ഡാരവരവായി ലഭിച്ചത് 6.53 കോടി  (26 minutes ago)

പരമ്പര കരസ്ഥമാക്കി ഇന്ത്യ  (47 minutes ago)

തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം / കൗൺസിലർ വേണം ആദ്യം സത്യപ്രതിജ്ഞ ചെയ്യേണ്ടത്...  (58 minutes ago)

തമിഴ്‌നാട്ടിലെ പ്രതിസന്ധിയില്‍ ഇടപെടണമെന്ന് മോദിക്ക് സ്റ്റാലിന്റെ കത്ത്  (9 hours ago)

ശബരിമല സ്വര്‍ണപ്പാളിക്കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി  (9 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍  (9 hours ago)

വെനസ്വേലൻ എണ്ണയിലും,മണ്ണിലും കണ്ണുവെച്ച് ട്രംപ്..!കരീബിയനിൽ തമ്പടിച്ച് US യുദ്ധക്കപ്പലുകൾ 1മൂന്നാം ലോക മഹായുദ്ധം ? മഡുറോ രാജ്യം വിടണമെന്ന്‌ ട്രംപ്‌  (10 hours ago)

രാജ്യാന്തര ചലച്ചിത്ര മേള; പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു  (10 hours ago)

ആർലേക്കർ ചില്ലറക്കാരനല്ല... പിണറായിക്ക് ടാറ്റാ പറഞ്ഞതിന് പിന്നാലെ യമണ്ടൻ പണി... ഡിജിറ്റൽ സർവകലാശാലയിൽ സ്തംഭനം  (10 hours ago)

നഗരമദ്ധ്യത്തില്‍ സ്വകാര്യ ബസുകളുടെ മത്സരയോട്ടവും അഭ്യാസപ്രകടനവും  (11 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാര്‍ത്ഥികളെ ട്രാവലര്‍ ഇടിച്ചുതെറിപ്പിച്ചു  (11 hours ago)

ബ്രൂവറിക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി വിധി സ്വാഗതാര്‍ഹം, തന്റെ പോരാട്ടത്തിന് ഫലമുണ്ടായി : രമേശ് ചെന്നിത്തല...  (12 hours ago)

20 വര്‍ഷം ശിക്ഷക്ക് വിധിച്ച് ജയിലില്‍ പോയ രണ്ടാം പ്രതി, പോകുന്നതിന് മുമ്പേ ഒരു വീഡിയോ എടുത്തത് കണ്ടു: ഞാന്‍ ആണ് നിങ്ങളുടെ നഗ്‌ന വീഡിയോ എടുത്തത് എന്നുകൂടെ പറയാമായിരുന്നു.... ഇത്തരം വൈകൃതങ്ങള്‍ പറയുന്നവ  (12 hours ago)

യുഎഇയില്‍ 27കാരനായ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം  (12 hours ago)

Malayali Vartha Recommends