കഴിഞ്ഞ യുഡിഎഫ് സർക്കാർ യുഡിഎഫിന് പിസി ജോർജിന് ക്യാബിനറ്റ് പദവി നൽകി ചീഫ് വിപ്പ് സ്ഥാനം നൽകിയപ്പോൾ അത് ധൂർത്താണെന്ന് പറഞ്ഞു ഇടതുമുന്നണി വിമർശിച്ചു ; ഇ.പി. ജയരാജൻ മന്ത്രി സഭയിലേക്ക് തിരിച്ചുവരുന്നതിനോടൊപ്പം തന്നെ സിപിഐക്കും അർഹിച്ച പരിഗണന നൽകിയേക്കും

പിണറായി വിജയൻ സർക്കാരിനെ ആദ്യനാളുകളിൽ അലട്ടിയ വിവാദങ്ങളായിരുന്നു ബന്ധുനിയമനം. ബന്ധു നിയമന കേസിൽപെട്ട് പുറത്തുപോകേണ്ടി വന്ന ഇ.പി. ജയരാജൻ മന്ത്രി സഭയിലേക്ക് തിരിച്ചുവരുന്നു. ഇതിനോടൊപ്പം തന്നെ സിപിഐക്കും അർഹിച്ച പരിഗണന നൽകുന്നുവെന്ന വാർത്തകൾ പുറത്ത് വരുന്നു.
ബന്ധുനിയമനത്തിൽ ജയരാജനെ കുറ്റ വിമുക്തനാക്കിയതിന് പിന്നാലെതന്നെ മന്ത്രിസഭയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നതാണ്. ഇതിനോടൊപ്പം സിപിഐക്ക് ക്യാബിനറ്റ് പദവിയോടുകൂടിയുള്ള ചീഫ് വിപ്പ് സ്ഥാനവും നൽകാൻ സാധ്യതയുണ്ട്. ഇ.പി. ജയരാജന്റെ തിരിച്ചുവരവിന് ശക്തമായ നിലപാട് എടുത്തത് സിപിഐ ആയിരുന്നു. നിലവിലുള്ള മന്ത്രിമാരെ മാറ്റാതെ ജയരാജൻ തിരികെ വരുകയാണെങ്കിൽ സിപിഐക്ക് മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ ആവശ്യം ഇപ്പോൾ നടക്കില്ലെന്നു നിലപാട് സിപിഎം എടുത്തു. അന്നുണ്ടായിരുന്ന അത്ര കടുത്ത നിലപാട് സിപിഐ സ്വീകരിക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് ക്യാബിനറ്റ് പദവിയോടുകൂടിയുള്ള ചീഫ് വിപ്പ് സ്ഥാനം നൽകി സിപിഐയെ അനുനയിപ്പിക്കാൻ സിപിഎം ശ്രമിക്കുന്നത്.
കഴിഞ്ഞ യുഡിഎഫ് സർക്കാർ യുഡിഎഫിന് പിസി ജോർജിന് ക്യാബിനറ്റ് പദവി നൽകി ചീഫ് വിപ്പ് സ്ഥാനം നൽകിയപ്പോൾ അത് ധൂർത്താണെന്ന് പറഞ്ഞു ഇടതുമുന്നണി വിമർശിച്ചിരുന്നു. ആ സാഹചര്യം നിലനിൽക്കെ ചീഫ് വിപ്പ് സ്ഥാനം സിപിഐക്ക് നൽകുമ്പോൾ സ്വാഭാവികമായും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് കടുത്ത വിമർശനം ഉയർന്നേക്കാം. മുഖ്യമന്ത്രി അമേരിക്കയിൽ ചികിത്സയ്ക്ക് പോകുന്നതിന് മുൻപായി ജയരാജൻ തിരിച്ച് മന്ത്രിസഭയിലേക്ക് എത്തും.
https://www.facebook.com/Malayalivartha
























