ഞാൻ കുറിച്ച് നല്‍കിയ സമയമാണ് ഉത്തമമം... ഒരിക്കലും നിങ്ങളെ പിടിക്കപെടില്ലന്ന ഉറപ്പും; ഗുരുവിനെ കുരുതികൊടുക്കാൻ സമയം കുറിച്ച് നൽകിയ ജ്യോത്സ്യന്‍ കസ്റ്റഡിയില്‍... കൃഷ്ണനും കുടുംബവും നരകിക്കുന്നത് കണ്ടാസ്വദിച്ച് അരുമശിഷ്യനും കൂട്ടാളിയും; ചോരമണം നിറഞ്ഞ വീട്ടിൽ പാതിജീവനോടെ പിടയുന്ന കൃഷ്ണന്റെയും മകന്റെയും കണ്മുമ്പിൽ അടിച്ചുകൊന്ന ഭാര്യയോടും മകളോടും കാമദാഹം തീർത്ത നരാധമന്മാർക്ക് കൂട്ടാളികൾ ഇനിയുമുണ്ടെന്ന് അന്വേഷണ സംഘം

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കൊലപാതകത്തിന് താന്‍ കുറിച്ച് നല്‍കിയ സമയം ഉത്തമമാണെന്നും പിടിക്കപ്പെടില്ലെന്നും ജ്യോതിഷി അനീഷിനോട് പറഞ്ഞു. പിടിക്കപ്പെടാതിരിക്കാന്‍ കോഴിക്കുരുതി നടത്തിയെന്നും ഈ ജ്യോതിഷി ഇതില്‍ പങ്കെടുത്തതായും അനീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
സ്വര്‍ണം വില്‍ക്കാന്‍ കൂട്ടുനിന്ന ലിബീഷിന്റെ സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുത്തുവെന്നാണ് സൂചന. ജോത്സ്യനും ലിബീഷിന്റെ സുഹൃത്തിനും കൊലപാതകത്തില്‍ പങ്കില്ലെങ്കിലും ഇരുവരേയും കേസില്‍ പ്രതിചേര്‍ക്കും. മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ അനീഷിന് കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
കൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം കോഴിക്കൊല നടത്തിയതോടെ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു അനീഷ്. എന്നാല്‍ പോലീസ് തന്നെ തേടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ വനത്തിനുള്ളിലേക്ക് രക്ഷപെട്ടു. മൂന്നാം ദിവസം സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് അനീഷ് പിടിയിലായത്.
ദുര്‍മന്ത്രവാദത്തില്‍ കൃഷ്ണന്റെ ശിഷ്യനായിരുന്നു മുഖ്യപ്രതി അനീഷ്. തന്റെ വിവാഹം നടക്കുന്നതിനും വീട് വയ്ക്കുന്നതിനും കൃഷ്ണനെക്കൊണ്ട് പൂജകള്‍ ചെയ്യിച്ചിരുന്നു. ഇതിനായി 30,000 രൂപ പ്രതിഫലവും നല്‍കി. മറ്റൊരു സുഹൃത്തിന് വേണ്ടി അനീഷ് ഇടനില നിന്ന് കൃഷ്ണന് ഒന്നര ലക്ഷം രൂപ പ്രതിഫലം വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ പൂജയ്ക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചില്ല.
ഇതേതുടര്‍ന്ന് പണം തിരികെ നല്‍കണമെന്ന് അനീഷ് ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാനാകില്ലെന്നായിരുന്നു കൃഷ്ണന്റെ നിലപാട്. ഇതേതുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കമ്പകക്കാനം സ്വദേശികളായ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മകള്‍ ആര്‍ഷ (21), മകന്‍ അര്‍ജുന്‍ (17) എന്നിവര്‍ കഴിഞ്ഞ 29നാണ് കൊല്ലപ്പെട്ടത്.
മൃതദേഹങ്ങള്‍ കുഴിച്ചിട്ടശേഷം കുഴിയില്‍ കന്നാസില്‍ ആസിഡ് ഒഴിച്ചു. മണം വരാതിരിക്കുന്നതിനും മൃതദേഹങ്ങള്‍ പെട്ടെന്ന് അഴുകിപ്പോകുന്നതിനുമായിരുന്നു ഇത്. കൃഷ്‌ണന്റെ വീട്ടില്‍നിന്ന് അപഹരിച്ച സ്വര്‍ണാഭരണം നാല്‍പ്പതിനായിരം രൂപയ്‌ക്ക് തൊടുപുഴയിലെ സ്വര്‍ണ ഇടപാടു സ്‌ഥാപനത്തില്‍ പണയം വച്ചു. കൊല്ലപ്പെട്ടവരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയതിന് ശേഷം കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് പിടിയിലായ പ്രതി ലിബീഷ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കൊലപാതകത്തിന് പുറമെ മാനഭംഗത്തിനും കേസ് എടുത്തു.
https://www.facebook.com/Malayalivartha
























