രണ്ട് ഡാമുകള്‍ താല്‍കാലികമായി അടച്ചതിനാല്‍ മാത്രമാണ് കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവായത് ; ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതിനെതിരെ രൂക്ഷ വിമർശനവുമായി എംഎല്‍എ രാജു എബ്രഹാം

ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതിനെതിരെ വിമർശനവുമായി എംഎല്‍എ രാജു എബ്രഹാം. തന്റെ നിര്‍ദേശാനുസരണം രണ്ട് ഡാമുകള്‍ താല്‍കാലികമായി അടച്ചതിനാല്‍ മാത്രമാണ് കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവായത്. ഡാമുകള്‍ അടച്ചില്ലായിരുന്നുവെങ്കില്‍ റാന്നിയില്‍ തന്നെ ആറായിരം,ഏഴായിരം പേര്‍ ഒലിച്ചു പോകുമായിരുന്നു എന്ന് രാജു എബ്രഹാം പറഞ്ഞു.
14--ാം തീയതി രാത്രി പമ്പയുടെ തീരത്തുണ്ടായിരുന്ന രാജു എബ്രഹാം നദിയില്‍ ക്രമാതീതമായി വെള്ളമുയരുന്നത് കണ്ടപ്പോൾ റവന്യു ഉദ്യോഗസ്ഥരെ വിളിച്ച് വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പ് നല്‍കണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. കൃത്യമായ മുന്നറയിപ്പ് നല്‍കിയിരുന്നുവെങ്കില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കുകയും ചെയ്യുമായിരുന്നു. പക്ഷേ മുന്നറിയിപ്പ് നല്‍കാത്തതിനാല്‍ ഇതുണ്ടായില്ല.
പമ്പയില്‍ വെള്ളം പൊങ്ങുന്നത് കണ്ട് ആഗസ്റ്റ് 15-ന് രാത്രി തങ്ങള്‍ മുഖ്യമന്ത്രിയെ വിളിച്ചുവെന്നും അദ്ദേഹത്തിന്‍റെ നിര്‍ദേശാനുസരണം രണ്ട് ഡാമുകള്‍ താല്‍കാലികമായി അടച്ചതിനാല്‍ മാത്രമാണ് കൂടുതല്‍ ദുരന്തങ്ങള്‍ ഒഴിവായതെന്നും രാജു പറഞ്ഞു. ശബരിഗിരി ഡാം തുറന്നത് റെഡ് അലര്‍ട്ട് പോലും നല്‍കാതെയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ശബരിഗിരിയില്‍ മുന്നറിയിപ്പ് നല്‍കാന്‍ വൈകി. കെഎസ്ഇബിയുടെയും റവന്യുവകുപ്പിന്റെയും ഭാഗത്ത് വീഴ്ച്ചയുണ്ടായി. പോലീസാണ് അവസാനം മുന്നറിയിപ്പ് പോലും നല്‍കിയതെന്നും രാജു എബ്രഹാം പറഞ്ഞു.
https://www.facebook.com/Malayalivartha


























