വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം ഒന്നായ മീനുവും മനുവും... വിവാഹശേഷം ഭാര്യയ്ക്ക് മറ്റൊരാളോട് പ്രണയം മൊട്ടിട്ടപ്പോള്‍ ജോലി നിര്‍ത്തിച്ചു; കാമുകനൊപ്പം ഒളിച്ചോടാൻ കണ്ടെത്തിയ വഴി പൊളിയാതിരിക്കാൻ 'കുങ്കുമം' കലക്കിയുള്ള നാടകം; പട്ടാപ്പകൽ വീട് ആക്രമിച്ച് അമ്മയേയും കുഞ്ഞിനേയും കാറില്‍ അജ്ഞാതർ തട്ടുകൊണ്ടുപോയ നാടക സംഭവത്തിൽ ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ

കാസർകോഡിനെ ഞെട്ടിച്ച് പട്ടാപ്പകൽ വീട് ആക്രമിച്ച് അമ്മയേയും കുഞ്ഞിനേയും കാറില്‍ അജ്ഞാതർ തട്ടുകൊണ്ടുപോയ നാടക സംഭവത്തിൽ ഞെട്ടൽ വിട്ടുമാറാതെ നാട്ടുകാർ. കുഞ്ഞിനേയും അമ്മയേയും അക്രമിസംഘം തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്ത യുവതിയൊരുക്കിയ നാടകമാണെന്ന് നേരത്തെ പുറത്തുവന്നിരുന്നു. ബൈക്ക് മെക്കാനിക്കായ കാസര്‍കോട് വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു(22) മൂന്നു വയസുകാരനായ മകനെയുമാണ് വെള്ളിയാഴ്ച പത്തുമണിയോടെ തട്ടിക്കൊണ്ടുപോയെന്ന പരാതി ചിറ്റാരിക്കല്‍ പോലീസിന് കിട്ടുന്നത്.
ആ സമയം വീട്ടില്‍ യുവതിയും മകനും തനിച്ചായിരുന്നു. പോലീസ് വീട്ടിലെത്തിയപ്പോള്‍ വീട്ടുസാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാം വലിച്ചുവാരിയിട്ട നിലയിലും, വീട്ടില്‍ ഒരു മല്‍പ്പിടുത്തത്തിന്റെ പ്രതീതി ഉണ്ടാക്കാന്‍ ഒളിച്ചോട്ട നാടകത്തിനിടെ ഇരുവര്‍ക്കും സാധിച്ചു. സ്വന്തം ഭര്‍ത്താവിനെ കബളിപ്പിച്ച് നാടകം മെനഞ്ഞ് കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. അജ്ഞാത സംഘം തട്ടിക്കൊണ്ടുപോകുന്നുവെന്ന് ഭര്‍ത്താവിനെ വിളിച്ച് അറിയിച്ച് യുവതി ഒപ്പം കഴുത്തില്‍ മുറിവേറ്റ് ചോര ഒലിക്കുന്ന നിലയിലുള്ള ചിത്രവും ഭര്‍ത്താവിന് വാട്സാപ്പിലൂടെ അയച്ചു നല്‍കിയിരുന്നു. ഈ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പോലീസും ഒന്നു കുഴങ്ങി. ചോരപ്പാടുകള്‍ കാണിക്കാനായി വെള്ളത്തില്‍ കുങ്കുമം കലക്കി വീട്ടിനുള്ളിലെ മുറിക്കുള്ളിലും തുടര്‍ന്ന് കുങ്കുമം കൊണ്ട് കഴുത്തില്‍ കത്തിവെച്ച് മുറിപ്പാടും സൃഷ്ടിക്കുകയായിരുന്നു. മുറിക്കുള്ളില്‍ നിന്ന് കണ്ടെത്തിയത് രക്തം അല്ലെന്ന് പോലീസ് തിരിച്ചറിഞ്ഞതോടെ സംഘത്തിന്റെ തിരക്കഥയും പൊളിഞ്ഞു.
പരിശോധനയ്ക്കായി കണ്ണൂരില്‍ നിന്ന് ഡോഗ് സ്‌ക്വാഡും, ഫോറന്‍സിക് വിദഗ്ധരും എത്തിയിരുന്നു. തുടര്‍ന്ന് മീനുവും കാമുകനും സഞ്ചരിച്ച കാര്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് പോലീസ് കണ്ടെത്തി. ഇരുവരും ഇന്റര്‍സിറ്റിയില്‍ യാത്ര ചെയ്യുന്നുവെന്ന വിവരം ലഭിച്ച പോലീസ് കോഴിക്കോട്ടു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോട്ടയം സ്വദേശിനിയായ മീനുവും മനുവും തമ്മില്‍ പ്രണയിച്ചാണ് വിവാഹിതരായത്. വിവാഹശേഷം ചെറുപുഴയിലെ ഒരു കടയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ബിനു എന്ന ആളുമായി പ്രണയത്തില്‍ ആകുന്നത്. ഇത് അറിഞ്ഞതോടെ ജോലിക്കു പോകുന്നത് ഭര്‍ത്താവ് വിലക്കിയിരുന്നു. മൂന്നു വയസുള്ള കുഞ്ഞുമായി ഒളിച്ചോടി എന്ന പേരുദോഷം ഒഴിവാക്കാനായിരുന്നു തട്ടിക്കൊണ്ടുപോകല്‍ നാടകം യുവതി മെനഞ്ഞത്.
കോട്ടയം സ്വദേശിനിയായ ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ട നീനുവും മനുവും തമ്മില്‍ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിനു ശേഷം നീനു ചെറുപുഴയിലെ ഒരു കടയില്‍ ജോലിക്ക് നിന്നിരുന്നു. ഇവിടെ വെച്ച് പ്രാപൊയിലിലെ ബിനു എന്ന യുവാവുമായി അടുപ്പത്തിലാണെന്നറിഞ്ഞതോടെ ജോലിക്ക് പോകുന്നത് ഭര്‍ത്താവ് വിലക്കിയിരുന്നു. ഇതിനു ശേഷമാണ് തട്ടിക്കൊണ്ടുപോയതായുള്ള സംഭവം ഉണ്ടായത്. യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്ന് പറയപ്പെടുന്ന പോലീസ് പിടിച്ചെടുത്ത കാര്‍ ബിനുവിന്റെതാണ്. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവരെ കോഴിക്കോട്ട് വെച്ച് പോലീസ് പിടികൂടി.
https://www.facebook.com/Malayalivartha

























