പ്രളയത്തിന് ശേഷം അടിമാലിയിൽ തകര്‍ന്നു വീഴാതെ നാലുനില വീട് നിരങ്ങി നീങ്ങി... 40 ലക്ഷത്തിന്റെ വീടിന്റെ താഴത്തെ നിലയും വാഹനവും ഇപ്പോഴും ഭൂമിക്കടിയില്‍; ഭർത്താവ് മരിച്ച ആഘാതം വിട്ടുമാറുന്നതിന് മുൻപ് കിടപ്പാടവും നഷ്ട്ടപ്പെട്ട് രണ്ടു പെണ്‍മക്കളെയും നെഞ്ചോട് ചേർത്ത് ആ അമ്മ ചോദിക്കുന്നു 'ഇനിയെന്ത്?

അടിമാലി അമ്ബാട്ടുകുന്നേല്‍ കൃഷ്ണ ജ്വല്ലറി ഉടമ, പരേതനായ രാധാകൃഷ്ണന്റെ വീടാണ് തകര്‍ന്നു വീഴാതെ അതേപോലെ നിരങ്ങി നീങ്ങിയത്. ഒന്നേകാല്‍ വര്‍ഷം മുമ്ബാണ് ഷീലയുടെ ഭര്‍ത്താവ് രാധാകൃഷ്ണന്‍ മരിച്ചത്. ആ ആഘാതം വിട്ടുമാറുന്നതിനു മുമ്ബാണ് ഷീലയെയും രണ്ടു പെണ്‍മക്കളെയും വിധി വീണ്ടും പരീക്ഷിച്ചത്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയോരത്ത് അടിമാലി ഗവ.
ഹൈസ്‌കൂളിനു സമീപമാണ് പില്ലര്‍ ഉള്‍പ്പെടെ നാലു നിലകളായുള്ള വീടു നിര്‍മിച്ചിരുന്നത്. ഓഗസ്റ്റ് 16നു രാവിലെ എട്ടരയോടെയാണ് ശക്തമായ ഉരുള്‍പൊട്ടലില്‍ കെട്ടിടം, 10 അടിയോളം നിരങ്ങിനീങ്ങിയ ശേഷം താഴ്ന്നത്. വീടിന്റെ ഒരുനില വാടകയ്ക്കു നല്‍കിയിരുന്നു.
മറ്റു രണ്ടു നിലകളിലാണ് രാധാകൃഷ്ണന്റെ ഭാര്യ ഷീലയും രണ്ടു പെണ്‍മക്കളും താമസിച്ചിരുന്നത്. താഴത്തെ നില പില്ലറുകളില്‍ പണിതാണ് വീടു നിര്‍മിച്ചിരുന്നത്. പോര്‍ച്ചിലുണ്ടായിരുന്ന കാറും ഭൂമിക്കടിയിലായി. വീടിന്റെ രണ്ടുനിലകള്‍ മണ്ണിനു മുകളില്‍ കാണാവുന്ന നിലയിലാണ്. സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ദുരന്തം ഒഴിവായി. 40 ലക്ഷത്തോളം രൂപ ബാങ്ക് വായ്പയെടുത്ത് നാലുവര്‍ഷം മമ്ബാണ് വീട് നിര്‍മിച്ചത്. അടിമാലി മന്നാങ്കാലായിലുള്ള ബന്ധുവീട്ടിലാണ് ഷീലയും മക്കളും ഇപ്പോള്‍ താമസിക്കുന്നത്.
ഈ സ്ഥലത്തു വീടുനിര്‍മാണത്തിന് ആളെ കിട്ടാതെ വന്നതോടെ കൊച്ചിയില്‍നിന്നു വിദഗ്ധരെ കൊണ്ടുവന്നാണ് പണി നടത്തിയതെന്നു നാട്ടുകാര്‍ പറയുന്നു. വന്യു അധികൃതര്‍ക്കു പരാതി നല്‍കിയതായും ഭൂമിക്കടിയില്‍പെട്ട കാര്‍ ഉള്‍പ്പെടെയുള്ളവ പുറത്തെടുക്കുന്നതിനു സഹായം ലഭിച്ചില്ലെന്നും ഷീല പറഞ്ഞു.
https://www.facebook.com/Malayalivartha

























