പിസി ജോര്‍ജ്ജിന് നിയമം മനസ്സിലാക്കാനുള്ള വിദ്യാഭ്യാസമില്ലേ ; സംസ്ഥാന സർക്കാരിനെതിരെയും പിസിജോർജിനെതിരെയും ആഞ്ഞടിച്ച് വനിതാകമ്മീഷൻ

പിസി ജോര്‍ജ്ജിന് നിയമം മനസ്സിലാക്കാനുള്ള വിദ്യാഭ്യാസമില്ലേ എന്ന് വനിതാകമ്മീഷൻ. ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രിയെ അധിക്ഷേപിച്ച വിഷയത്തിലാണ് പി.സി. ജോര്‍ജ്ജിനെതിരെ കേന്ദ്ര വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയുടെ വിമർശനം. സംസ്ഥാന സർക്കാരിനെതിരെയും വനിതാകമ്മീഷൻ ആഞ്ഞടിച്ചു.
തങ്ങളെ അധിക്ഷേപിച്ച സംഭവത്തില്‍ ഇരയെ അധിക്ഷേപിച്ച പിസിയില്‍ നിന്നും കൂടുതലൊന്നും പ്രതീക്ഷിച്ചില്ലെന്നും രേഖ പറഞ്ഞു. മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കേരളത്തില്‍ എത്തി മുഖ്യമന്ത്രിയെ കാണാനാണ് വനിതാ കമീഷന്റെ തീരുമാനം. പരാതിക്കാരിയായ കന്യാസ്ത്രീയെയും ഒപ്പം കൂട്ടാന്‍ ശ്രമിക്കുമെന്നും കേരളത്തില്‍ നിന്ന് പുറത്ത് വരുന്നത് ഭയാനകമായ വാര്‍ത്തകളെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പറഞ്ഞു.
കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ നേരിട്ടു ഹാജരാകാന്‍ നിര്‍ദേശിച്ച വനിത കമ്മീഷനോട് യാത്രാ ബത്ത നല്‍കിയാല്‍ വരാമെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. ഡല്‍ഹിയില്‍ വരാന്‍ യാത്രാ ബത്ത വേണം. അല്ലെങ്കില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ കേരളത്തില്‍ വരട്ടെയെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു. ദേശീയ വനിതാ കമ്മിഷന്റെ അധികാരങ്ങള്‍ ഒന്നുകൂടി പഠിക്കട്ടെ, വനിതാ കമ്മിഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോ? എന്നായിരുന്നു പി.സി.ജോര്‍ജിന്റെ നിലപാട്.
https://www.facebook.com/Malayalivartha
























