നിരപരാധി ആണെന്ന് ആവര്‍ത്തിച്ചിട്ടുംഅടി നിര്‍ത്തിയില്ല ; ആ രണ്ട് ഐബി ഉദ്യോഗസ്ഥര്‍ക്കായി കാത്തിരിക്കുന്നു; അവര്‍ക്കായി താന്‍ രണ്ട് ചെരിപ്പുകള്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് നമ്പി നാരായണന്‍
ഐഎസ്‌ആര്‍ഒ ചാരകേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ തന്നെ കയ്യേറ്റം ചെയ്ത ഐബി ഉദ്യോഗസ്ഥര്‍ക്കായി കാത്തിരിക്കുകയാണെന്ന് നമ്പി നാരായണന്‍. തന്നെ കയ്യേറ്റം ചെയ്തവർക്കായി രണ്ട് ചെരിപ്പുകള്‍ മാറ്റിവെച്ചിട്ടുണ്ടെന്നും എന്നാല്‍ അവരെ ഇപ്പോള്‍ കാണാനെയില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു.
ചോദ്യം ചെയ്യലിനിടെ താന്‍ നിരപരാധി ആണെന്നും എന്തിനാണ് മര്‍ദ്ദിക്കുന്നതെന്ന് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും അവര്‍ അടി നിര്‍ത്തിയില്ല. ആദ്യം കുറ്റക്കാരനല്ലെന്ന് തെളിയിക്കൂ എങ്കില്‍ താങ്കളുടെ വീട്ടില്‍ ചെരിപ്പിന് അടി വാങ്ങാമെന്ന് അവര്‍ പറഞ്ഞതായി നമ്പിനാരായണൻ വെളിപ്പെടുത്തുന്നു.
ചാരക്കേസിൽ കേസില്‍ 50 ലക്ഷം നഷ്ടപരിഹാരം ലഭിക്കുന്നതിനേക്കാള്‍ ചാരനെന്ന മുദ്രയില്‍ നിന്ന് മോചിതനായതാണ് ഏറ്റവും സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇപ്പോഴും കേസ് എന്തിനായിരുന്നെന്ന് അറിയില്ല. കരുണാകരനെ താഴെയിറക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയോ ഇന്ത്യ സ്‌പേസ് സാേങ്കതികവിദ്യ നേടി ശക്തിയാര്‍ജിക്കുന്നതിനെതിരെയുള്ള വിദേശ ഗൂഢാലോചനയോ ആകാമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചാരകേസ് ഉണ്ടായതിന് വലിയ കാരണം മാധ്യമങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിവരക്കേടുകൊണ്ട് ചിലര്‍ കേട്ടതെല്ലാം എഴുതിപ്പിടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ വഴി തെറ്റിച്ചവര്‍ക്ക് കൃത്യമായ അജണ്ടയുണ്ടായിരുന്നു. എന്നാൽ മാധ്യമപ്രവര്‍ത്തകരോട് ശത്രുതയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha