രണ്ട് സെന്റ് കൂരയിലെ പ്രണയ വീരന് മൊബൈൽ ഫോൺ റീച്ചാർജ് ചെയ്ത് നൽകുന്നത് ഫേസ്ബുക്ക് കൂട്ടുകാരികൾ; രണ്ടായിരത്തിലധികം പെൺസുഹൃത്തുക്കളും, പീഡന പരാതിയുമായി ഇരുപതിലേറെപേരും: ഇരുപതുകാരൻ ഫയാസ് ഈ കാര്യത്തിൽ പുലിയാണെന്ന് സുഹൃത്തുക്കൾ തിരിച്ചറിയാൻ തുടങ്ങിയത് 17കാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെ...

17കാരിയെ തട്ടിക്കൊണ്ട് പോയ സ്വയം ഡിജെ എന്ന് പരിചയപ്പെടുത്തി സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടികളെ വലയിലാക്കുന്ന 20 കാരനെതിരെ കൂടുതല്‍ പരാതികളുമായി പെണ്‍കുട്ടികളും വീട്ടമ്മമാരും അടക്കം നിരവധി പേര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തി. ചിലര്‍ പണം നഷ്ടമായതായാണ് പരാതി നല്‍കിയതെങ്കില്‍ മറ്റു ചിലര്‍ തങ്ങള്‍ ഇയാളില്‍ നിന്നും ലൈംഗിക ചൂഷണത്തിന് ഇരയായതായും പൊലീസിനോട് പറഞ്ഞു. എന്നാല്‍ വിവരം അറിയിച്ചവരില്‍ പലരും രേഖാമൂലം പരാതി നല്‍കാന്‍ തയാറയാട്ടില്ലെന്നും അന്വേഷണസംഘം പറയുന്നു.
കഴിഞ്ഞ ദിവസമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കോഴിക്കോട് ചേവായൂര്‍ പൊലീസ് എറണാകുളം സ്വദേശിയായ 20കാരന്‍ ഫയാസ് മോബിനെ പൊലീസ് പിടികൂടിയത്. ഫയാസ് മുബീന്‍ ചൂഷണത്തിനിരയാക്കിയെന്നും പതിവായി പണം വാങ്ങിയിരുന്നതായും അറിയിച്ച് സ്ത്രീകളുള്‍പ്പെടെ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഫേസ്‌ബുക്കിലെ ഫയാസിന്റെ ഫോട്ടോ കണ്ട് മയങ്ങിയാണ് പെണ്‍കുട്ടികളും സ്ത്രീകളും ഇയാളുമായി സൗഹൃദം സ്ഥാപിക്കുന്നത്. പലരും പതിവായി ഫയാസുമായി വാട്‌സാപ്പ് വഴിയും മെസഞ്ചര്‍ വഴിയും ആശയവിനിമയം നടത്തിയിരുന്നു. പതിവായി മൊബൈല്‍ ചാര്‍ജ് ചെയ്ത് നല്‍കിയിരുന്നതും പെണ്‍കുട്ടികളാണ്. ഇവരില്‍ പലരും ചേവായൂര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി പതിനൊന്നിനു കിട്ടിയതിനു പിന്നാലെ സൈബര്‍ സെല്‍ വഴി പൊലീസ് കാര്യമായ അന്വേഷണം തുടങ്ങിയിരുന്നു. പലരുടെയും സംഭാഷണം, അയച്ച സന്ദേശങ്ങള്‍, ചിത്രങ്ങള്‍ തുടങ്ങിയവ വീണ്ടെടുത്തിട്ടുണ്ട്. പലരും ആശങ്ക തീര്‍ക്കാന്‍ പൊലീസ് വിളിക്കുന്നതിന് മുന്‍പ് തന്നെ സ്റ്റേഷനുമായി ബന്ധപ്പെടുന്നുണ്ട്. ആഡംബര ബൈക്ക് കവര്‍ന്ന ഇടപ്പള്ളിയിലും കണ്ണാടി കവര്‍ന്ന കോഴിക്കോട് കനകാലയ ഷോറൂം ഉടമകളോട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫേസ്ബുക്കില്‍ മാത്രം രണ്ടായിരത്തില്‍ അധികം പെണ്‍സുഹൃത്തുക്കളാണ് ഫയാസിനുണ്ടായിരുന്നത്. മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ ഇട്ടിരുന്നത്. മോഷ്ടിച്ച ബൈക്കിലായിരുന്നു കറക്കം. ആഡംബര ജീവിതം നയിക്കുന്നതിനുള്ള പണം കണ്ടെത്തിയിരുന്നത് തട്ടിപ്പ് വഴികളിലൂടെയായിരുന്നു.
എറണാകുളം കുമ്പള സ്വദേശിയായ ഫയാസ് രണ്ട് സെന്റിലെ കൂരയിലായിരുന്നു താമസം. വീടിനടുത്തുള്ള മുന്തിയ ഹോട്ടലില്‍ ഡി.ജെയായി ജോലി നോക്കുന്നുണ്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്. ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഇട്ടു. അഭിനയവും മറ്റ് പല മേഖലകളിലും തനിക്ക് കഴിവുണ്ടെന്ന് വ്യാജവിവരം ഫയാസ് സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടുത്തി. ഫേസ്ബുക്കില്‍ രണ്ടായിരത്തി നാല്‍പ്പത്തി ഒമ്പത് പേരായിരുന്നു ഫയാസിന് സുഹൃത്തുക്കളായി ഉണ്ടായിരുന്നത്. ഇതില്‍ അധികവും പെണ്‍ സുഹൃത്തുക്കള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളും ഫയാസിന്റെ വലയില്‍ വീണു.
കോഴിക്കോടുള്ള ഒരു സ്വകാര്യ തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ കഴിഞ്ഞ പത്ത് മാസമായി പഠിക്കുകയായിരുന്നു ഫയാസ്. ഇതിനിടെ 17കാരിയുമായി പരിചയത്തിലായി. പരിചയം പിന്നീട് പ്രണയമായി. ഇതോടെ മറ്റാരും അറിയാതെ നാടുവിട്ട് ഒരുമിച്ച് ജീവിക്കാന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. ബൈക്കില്‍ പെട്രോള്‍ അടിക്കാനും മറ്റ് ചിലവുകള്‍ക്കും പതിനേഴ്കാരിയും മറ്റ് പെണ്‍ സുഹൃത്തുക്കളുമാണ് പണം നല്‍തകിയിരുന്നത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് ഒരാഴ്ച മുമ്പാണ് കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫയാസിനെ പോലീസ് പിടികൂടിയത്.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഫയാസിന്റെ ഡിജെ തട്ടിപ്പ് പുറത്തെത്തിയത്. വ്യാജ വിവരങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടുത്തി മറ്റുള്ളവരെ ആകര്‍ഷിക്കുകയാണ് ഫയാസ് ചെയ്തത്. നിരവധി സ്ത്രീകളുമായി ഫയാസിന് ബന്ധമുണ്ടായിരുന്നു. ഫയാസും സുഹൃത്തും ചേര്‍ന്ന് എറണാകുളത്തെ ഷോറൂമില്‍ നിന്നാണ് ആഡംബര ബൈക്ക് മോഷ്ടിച്ചത്. പിന്നീട് വ്യാജ നമ്പര്‍ പതിപ്പിച്ചായിരുന്നു കറക്കം. പെണ്‍കുട്ടിക്കൊപ്പം പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, കാഞ്ഞങ്ങാട്, സുള്ള്യ എന്നിവിടങ്ങളില്‍ ഫയാസ് ഒളിച്ച് കഴിഞ്ഞു.
സുഹൃത്തുക്കളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെയും ഫോണ്‍ വിളികളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മംഗലാപുരത്തു നിന്നുമാണ് പോലീസ് ഇരുവരെയും പിടികൂടിയത്. ബൈക്കിലായിരുന്നു യാത്ര. പോലീസ് പിന്നാലെയുണ്ടെന്ന് മനസിലാക്കിയതോടെ ഓരോ സ്ഥവത്ത് നിന്നും ഇവർ രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha
























