ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു... കോട്ടയം എസ്പി പിഎസ് ഹരിശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തുന്ന ചോദ്യം ചെയ്യല്‍ തുടരുന്നു

ഇന്നത്തെ ചോദ്യം ചെയ്യല്‍ അറസ്റ്റിലേക്ക് വഴിത്തിരിവ് ഉണ്ടാക്കാന്‍ സാധ്യത ഉണ്ട്. കന്യാസ്ത്രീയുടെ രഹസ്യ മൊഴി തെളിവായി സ്വീകരിച്ച് ബിഷപ്പിന് അറസ്റ്റ് ചെയ്യാന്‍ നീക്കങ്ങള്‍ നടക്കുന്നതായാണ് ലഭിക്കുന്ന വിവരം. രാവിലെ 11 മണിയോടെയാണ് ബിഷപ്പ് തൃപ്പുണിത്തറയിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ എത്തിയത്. ബിഷപ്പിനോടൊപ്പം അഞ്ചുപേര്‍ ഉണ്ടായിരുന്നു. 11 മണിക്ക് എത്തിച്ചേരണം എന്ന് ബിഷപ്പിന് ഇന്നലെ തന്നെ പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് വൈകുന്നേരത്തോടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ മൊഴികളില്‍ ഉണ്ടായ വൈരുദ്ധ്യങ്ങളും തിരച്ചടിയായിട്ടുണ്ട്.
ഇന്നലത്തെ ചോദ്യം ചെയ്യലില്‍ താന്‍ നിരപരാധിയാണെന്ന് ബിഷപ്പ് അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു. കന്യാസ്ത്രീക്കെതിരെ നേരത്തെ അച്ചടക്ക നടപടി സ്വീകരിച്ചത് രേഖാമൂലമുള്ള പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്. ആ വിരോധം തീര്‍ക്കാനാണ് പീഡന പരാതി നല്‍കിയത്. പരാതിയില്‍ പറയുന്ന ദിവസങ്ങളില്‍ കുറുവിലങ്ങാട് മഠത്തില്‍ പോകുകയോ കന്യാസ്ത്രീയെ കാണുകയോ ചെയ്തിട്ടില്ലെന്നും ബിഷപ്പ് മൊഴി നല്‍കി. ബിഷപ്പിന്റെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.
തൃപ്പൂണിത്തറയില്‍ വച്ചുതന്നെയാണ് ഇന്നും ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. കോട്ടയം എസ്പി പിഎസ് ഹരിശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടത്തുന്നത്. സുരക്ഷയെ മുന്‍നിര്‍ത്തി കൂടുതല്‍ പൊലീസിനെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















