പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിത ബന്ധത്തിന് ഓട്ടോ ഡ്രൈവറെ അടിച്ചും, വെട്ടിയും കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്കായി ലുക് ഔട്ട് നോട്ടീസ്

ചാമക്കട മഹാറാണി മാര്‍ക്കറ്റിന് സമീപം ഓട്ടോ ഡ്രൈവറെ ക്വട്ടേഷൻ സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർക്കെതിരെ ലുക് ഔട്ട് നോട്ടിസ്. പള്ളിത്തോട്ടം സ്വദേശിയായ സിയാദ് (32) ആണ് കൊല്ലപ്പെട്ടത്. പള്ളിത്തോട്ടം സ്വദേശി നൗഷർ (32), സഹോദരിയുടെ മക്കൾ ഷെമീർ (20), ഷെഫീക് (19) എന്നിവർക്കെതിരെയാണു പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചത്. പൊലീസ് സ്റ്റേഷനുകളിൽ വിവരം കൈമാറിയതിനു പുറമെ പ്രതികളുടെ പടം ഉൾപ്പെടുത്തിയ പോസ്റ്റർ പതിച്ചു.
ഇവരുടെ വീട്ടിൽ ഈസ്റ്റ് സിഐ എസ്.മഞ്ചുലാലിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി. പ്രതികളുടെ കുടുംബത്തിലുള്ളവരെല്ലാം ഒളിവിലാണ്. ബലപ്രയോഗത്തിലൂടെ വാതിൽ തുറന്നാണു പൊലീസ് അകത്തുകടന്നത്. പരിശോധനയ്ക്കു കോടതിയിൽ നിന്നു വാറന്റ് നേടിയിരുന്നു. കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചെങ്കിലും വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്നുണ്ട്. പള്ളിത്തോട്ടം, ഇരവിപുരം പ്രദേശത്തുള്ളവരെയാണു ചോദ്യം ചെയ്യുന്നത്.
അവിവാഹിതനായ സിയാദിന് പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു. പ്രശ്നങ്ങളെ തുടര്‍ന്ന് സ്ത്രീയും ഭര്‍ത്താവും ഇരവിപുരം ചകിരിക്കടയിലേക്ക് താമസം മാറി. ഇതിനിടെ സിയാദിനൊപ്പം വീട്ടമ്മ രണ്ടഴ്ചയോളം ഒന്നിച്ച് താമസിച്ചു. തുടര്‍ന്ന് ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് സ്ത്രീയെ തിരികെ കൊണ്ടുവന്നു. കൗണ്‍സലിംഗിന് വിധേയമാക്കിയ ശേഷവും ഇവരുടെ ബന്ധം വളര്‍ന്നതിനെ തുടര്‍ന്ന് ബന്ധുക്കളും ഇവര്‍ ഏര്‍പ്പാടാക്കിയ ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് സിയാദിനെ കൊലപ്പെടുത്തിയെന്നാണു കേസ്.
https://www.facebook.com/Malayalivartha






















