അറസ്റ്റ് ഇന്നില്ല; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യുന്നത് പൂര്‍ത്തിയായി; ചോദ്യംചെയ്യൽ നാളെയും തുടരുമെന്ന് സൂചന
കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ചോദ്യംചെയ്യൽ പൂർത്തിയാക്കി. നാളേയും ചോദ്യംചെയ്യൽ തുടരും എന്നാണ് ലഭ്യമാകുന്ന വിവരം .ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിൽ പോലീസ് നിയമോപദേശം തേടിയിരുന്നു .ഐ ജി വിജയ് സാക്കറെ ഹൈക്കോടതിയിൽ എത്തിയതായിരുന്നു അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയത് .ഡയറക്ടർ ജനറൽഓഫ് പ്രോസിക്യൂഷന്റെ ഓഫീസിലെത്തിയാണ് ഐ ജി ഉപദേശം തേടിയത്. ബിഷപ്പിന്റെ കേസില്‍ അന്വേഷണസംഘത്തിന് സ്വതന്ത്രമായി തീരുമാനമെടുക്കാമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിരുന്നു.
തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കെ സുഭാഷ്, കോട്ടയം എസ്പി ഹരിശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ബുധനാഴ്ച നടന്ന ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പ്രത്യേകം തയാറാക്കിയ അഞ്ഞൂറിലധികം ചോദ്യങ്ങളില്‍ 104 ചോദ്യങ്ങള്‍ക്കും ഉപചോദ്യങ്ങള്‍ക്കും ഫ്രാങ്കോ മുളയ്ക്കല്‍ മറുപടി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.
ബിഷപ്പിന്റെ പല മൊഴികളിലും വൈരുദ്ധ്യമുണ്ടെന്നും പച്ചക്കള്ളമാണെന്നും പിന്നീട് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ബിഷപ്പിനെ കേരളത്തിലെത്തിച്ച് ചോദ്യം ചെയ്തത്.അതേസമയം, ഫ്രാങ്കോ മുളക്കലിനെ ബിഷപ്പിന്റെ ചുമതലകളില്‍ നിന്നും നീക്കി. പകരം ചുമതല ആഗ്‌നെലോ റൂഫിനോ ഗ്രേഷ്യസിന് നല്‍കി. മുംബൈ അതിരൂപതയുടെ മുന്‍ സഹായ മെത്രാനാണ് ഇദ്ദേഹം.ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത നിലനില്‍ക്കെയാണ് ചുമതലകളില്‍ നിന്നും നീക്കിയത്.
https://www.facebook.com/Malayalivartha