ബിഷ്പ്പിനെ തലങ്ങും വിലങ്ങും പൂട്ടി; പക്ഷേ അറസ്റ്റ് ഇന്നുണ്ടാകില്ല എന്നുമാത്രം; ചോദ്യം ചെയ്യല്‍ മൂന്നു ദിവസവും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റ് മതിയെന്ന നിലപാടില്‍ ഉദ്യോഗസ്ഥര്‍; സുരക്ഷാ പ്രശ്‌നങ്ങളും അറസ്റ്റ് വൈകാന്‍ കാരണം
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ എല്ലാ അര്‍ത്ഥത്തിലും കുടുങ്ങിക്കഴിഞ്ഞു. ഇനി അറസ്റ്റ് എപ്പൊഴാണ് എന്നതകാര്യത്തില്‍ മാത്രം തീരുമാനമുണ്ടായാല്‍ മതി. അതേസമയം അറസ്റ്റ് ഇന്ന് ഉണ്ടാകില്ല എന്ന സൂചനയും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്നുണ്ട്. ബിഷപ്പിന്റെ വാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്ന് രണ്ടു ദിവസമായി നടക്കുന്ന ചോദ്യം ചെയ്യലിലൂടെ പൊലീസിന്റെ ഉറപ്പിച്ചതാണ്. ഉചിതമായ നടപടി സ്വീകരിക്കാന്‍ അന്വേഷണ സംഘത്തിന് സ്വാതന്ത്ര്യം ഉണ്ടെന്ന് പോലീസ് മേധാവിയും അറിയിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ആകാമെന്ന നിഗമനത്തിലെത്തിയത്.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് കടക്കുമെന്നാണ് സൂചന. ഇന്ന് അറസ്റ്റ ഉണ്ടാകുമെന്ന കാര്യത്തിലും സംശയം പ്രകടിപ്പിച്ചിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. അറസ്റ്റുമായി ബന്ധപ്പെട്ട് നിയമോപദേശം തേടുന്നതിനായി മധ്യമേഖലാ ഐജി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ വൈകുമെന്ന വാര്‍ത്ത വരുന്നത്.
എന്തായാലും ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ നേരത്തെ തീരുമാനമായിരുന്നു. അറസ്റ്റ് എപ്പോള്‍ എന്ന കാര്യത്തിലാണ് പൊലീസ് തലപ്പത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഹൈക്കോടതി തീരുമാനത്തിന് കാക്കേണ്ടെന്നും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യഹര്‍ജി അറസ്റ്റിന് തടസ്സമല്ലെന്ന് ഡി.ജി.പിയും പറഞ്ഞു. ഉചിതമായ നടപടി സ്വീകരിക്കാന്‍ അന്വേഷണ സംഘത്തിന് സ്വാതന്ത്ര്യം ഉണ്ടെന്ന് പോലീസ് മേധാവിയും വിശദീകരിച്ചിട്ടുണ്ട്. എന്തായാലും ബിഷപ്പിന്റെ വാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്ന് രണ്ടു ദിവസമായി നടക്കുന്ന ചോദ്യം ചെയ്യലിലൂടെ പൊലീസ് ഉറപ്പിച്ചിട്ടുണ്ട്
അതിനിടെ ബിഷപ് ഫ്രാങ്കോയെ ജലന്തര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറ്റിയറിപ്പോര്‍ട്ടുകളും പുറത്തുവന്നു. മുംബൈ മുന്‍ സഹായമെത്രാന്‍ റവ. ആഗ്‌നെലോ റുഫീനോ ഗ്രേഷ്യസിനാണ് പകരം ചുമതല.
മാറിനില്‍ക്കാന്‍ അനുമതി തേടി ബിഷപ്പ് മാര്‍പാപ്പയ്ക്ക് കത്ത് നല്‍കിയിരുന്നു. കന്യാസ്ത്രീയുടെ പരാതിയില്‍ ചോദ്യംചെയ്യലിനു ഹാജരാകാനുള്ള പൊലീസിന്റെ നോട്ടിസ് ലഭിച്ചതിനു പിന്നാലെ ബിഷപ്പ് ഭരണച്ചുമതലകള്‍ ഒഴിഞ്ഞിരുന്നു. വികാരി ജനറല്‍ മോണ്‍.മാത്യു കോക്കണ്ടത്തിനാണു പകരം ചുമതലയും നല്‍കിയിരുന്നു. എന്തായാലും അറസ്റ്റ് അനിവാര്യം എന്നുതന്നെയുള്ള നിലപാടിലേക്ക് അന്വേഷണ സംഘവും എത്തിച്ചേര്‍ന്നു. ഉച്ചയോടെ തന്നെ ഇക്കാര്യം പോലീസ് തലപ്പത്തേക്ക് ഔദ്യോഗികമായി അറിയിച്ചു. ഐജിയും എഡിജിപിയും അടക്കമുള്ളവര്‍ പോലീസ് മേധാവിയോട് സാഹചര്യം വിശദീകരിച്ചു.
മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നത് അറസ്റ്റിന് തടസമല്ല. അറസ്റ്റ് രേഖപ്പെടുത്തുന്നതിനൊപ്പം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മുഖേന വിവരം ഹൈക്കോടതിയെ അറിയിച്ചാല്‍ മതിയെന്ന് ധാരണയായിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രി തിരിച്ചെത്തുന്ന സമയം കൂടി പരിഗണിക്കേണ്ടതുണ്ടോ എന്ന ആലോചനയും രാവിലെ ഉണ്ടായിരുന്നു. പ്രതിയെ പുറത്തിനിര്‍ത്തിക്കൊണ്ട് ശേഖരിക്കാവുന്ന തെളിവുകള്‍ പരമാവധി ആയിക്കഴിഞ്ഞു. അറസ്റ്റ് ഉണ്ടായിക്കഴിഞ്ഞാല്‍ കൂടുതല്‍ പേര്‍ ബിഷപ്പിനെതിരെ തെളിവുകളുമായി പുറത്തുവരും എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ആക്കാര്യം പരിഗണിച്ചും ഇനി വൈകിക്കാനാകില്ല എന്നതാണ് സ്ഥിതി.
https://www.facebook.com/Malayalivartha