മല്യയ്ക്കും മോദിക്കും സാവകാശം കൊടുക്കും പട്ടിണിപ്പാവങ്ങളെ ചവിട്ടിമെതിക്കും; വേവിച്ചുവച്ച ചോറുപോലും പുറത്തിറക്കിവയ്ക്കാൻ അനുവദിക്കാതെ വികാലംഗനായ വയോധികനേയും ഭാര്യയെയും സ്വന്തം വീട്ടിൽനിന്നും പുറത്താക്കി ബാങ്കിന്റെ ക്രൂരത; കൊച്ചുമകളുടെ വിവാഹാവശ്യത്തിനായി എടുത്ത ലോൺ പാതിയോളം തിരിച്ചടച്ചിട്ടും പണം തിരികെ നൽകാൻ സാവകാശം നൽകാതെ വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട ദമ്പദികളുടെ കഥ ഇങ്ങനെ
കോടിശ്വരന്മാർക്ക് കൊടിപിടിക്കുകയും പാവപ്പെട്ടവന്റെ പിച്ചചട്ടിയിൽ കൈയിട്ട് വാരുന്ന ബാങ്കുകളുടെ കൂരതയ്ക്ക് അന്ത്യമില്ല .മല്യയും മോദിയും വിദേശത്ത് സ്വതന്ത്രമായി വിഹരിക്കുമ്പോൾ തന്റെ മൂക്കിന് താഴെയുള്ള സാധാരണക്കാരനെ പൂച്ചയുടെ കെണിയിൽ വീണ എലിയെപ്പോലെ വേട്ടയാടുന്ന ബാങ്ക് അധികൃതരുടെ കൂരതയുടെ ഇരയാണ് വയോധികരായ ഈ ദമ്പതികൾ .
തിരുവനന്തപുരം പൂങ്കുളം സ്വദേശികളായ ദിവാകരൻ അംബിക എന്നി വൃദ്ധദമ്പതികൾക്കാണ് ഈ ക്രൂരത നേരിടേണ്ടിവന്നത് .കൊച്ചുമകളുടെ വിവാഹ ആവശ്യത്തിനായി ലോണായി എടുത്ത അഞ്ചുലക്ഷം രൂപ ഇവർ കരമന സഹകരണബാങ്കിൽ നിന്നും കടമെടുത്തിരുന്നു. തിരിച്ചടവിന്റെ ഭാഗമായി രണ്ടരലക്ഷത്തോളം രൂപയും തിരിച്ചടച്ചിരുന്നു. എന്നാൽ തിരിച്ചടവ് കാലാവധി പൂർത്തിയായതും ബാങ്ക് ജപ്തിനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു . ലോൺ തിരിച്ചടവിന് സാവകാശം ആവശ്യപ്പെങ്കിലും നൽകിയിരുന്നില്ല .
അപ്രതീഷിതമായ ജപ്തിനടപടിയിൽ മാറിയുടുക്കാൻ ഉള്ള വസ്ത്രങ്ങൾ പോലും ഇവർക്കു എടുക്കാൻ സാധിച്ചില്ല .വികലാംഗനായ ദിവാകരൻ സർക്കാരിന്റെ പലവാതിലുകൾ കയറിഇറങ്ങിയെങ്കിലും അനുകൂലമായ മറുപടി അവിടെനിന്നും നിന്നും ലഭ്യമായില്ല . പലപ്പോഴും ബാങ്കിന്റെ അധികാരികളെ സമീച്ചു തവണകളായി തുക അടയ്ക്കാൻ സാവകാശം ആവശ്യപ്പെട്ടെങ്കിലും അവർ അത് നിരസിക്കുകയായിരുന്നു.
നിലവിൽ അടച്ചതുകയ്ക്ക് പുറമെ ഏഴുലക്ഷം രൂപ തിരികെയടയ്ക്കണം എന്നാണ് ബാങ്കിന്റെ പുതിയ വാദം .വർഷങ്ങൾക്ക് മുൻപ് ലോറി അപകടത്തിൽ ഒരു കാൽ നഷ്ട്ടപ്പെട്ട പിതാവ് ഒറ്റയ്ക്കാണ് തന്റെ കുടുംബം പുലർത്തിയിരുന്നത്. നിലവിൽ നാട്ടുകാരുടെയും അയൽക്കാരുടെയും സഹായത്തിലാണ് ജീവിതം മുന്നോട്ടുകൊണ്ടു പോകുന്നത്. വാർധ്യക്യസഹജമായ അവശതകൾ വേട്ടയാടുമ്പോഴും ബാങ്ക് ജീവനക്കാരുടെ ക്രൂരതയിൽ മാനസികമായി തളർന്നിരിക്കുകയാണ് ഈ വൃദ്ധദമ്പദികൾ
https://www.facebook.com/Malayalivartha