അസുഖം ബാധിച്ച് ആശുപത്രിയില്‍ കൊണ്ടുവന്ന ഇരുപത്തി നാല് വൃദ്ധരായ മാതാപിതാക്കളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയില്‍; വീടുകളില്‍ വിവരമറിയിച്ചിട്ടും ആർക്കും വേണ്ട... നടപടിയെടുക്കുന്നതുവരെ ഇവരെ ആശുപത്രിയില്‍ സംരക്ഷിക്കുമെന്നും കളക്ടര്‍
അസുഖം ബാധിച്ച് ആശുപത്രിയില്‍ കൊണ്ടുവന്ന ഇരുപത്തി നാല് വൃദ്ധരായ മാതാപിതാക്കളെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഉപേക്ഷിച്ച നിലയില്‍. അസുഖം ബാധിച്ച് ആശുപത്രിയില്‍ കൊണ്ടുവന്നവരെ പലസമയങ്ങളിലായി ബന്ധുക്കള്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.
വീടുകളില്‍ വിവരമറിയിച്ചിട്ടും ആരും വരാത്ത സാഹചര്യത്തില്‍ പ്രശ്‌നം ജില്ലാ ലീഗല്‍ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരിക്കുകയാണ്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ ബാധിച്ചവരാണ് ആശുപത്രിയില്‍ കഴിയുന്നവരില്‍ പലരും. തെരുവില്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തിയ ചിലരെ സന്നദ്ധപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. പലരും മാസങ്ങളായി ആശുപത്രിയിലെ അന്തേവാസികളായി കഴിയുകയാണ്.
ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നിന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടി എടുക്കുമെന്നും അതുവരെ ഇവരെ ആശുപത്രിയില്‍ സംരക്ഷിക്കുമെന്നും കളക്ടര്‍ യു.വി. ജോസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha