Widgets Magazine
16
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ സർക്കാർ നിലപാട് പഴയതു തന്നെയാകുമെന്നാണ് ലഭിക്കുന്ന സൂചന


തിരുവിതാംകൂർ ദേവസ്വം ബോ‌ർഡിന്റെ സ്‌ട്രോംഗ് റൂമുകളിൽ സൂക്ഷിച്ചിരിക്കുന്ന വിവിധ ക്ഷേത്രങ്ങളിലെ രത്നം, സ്വർണം ഉൾപ്പെടെയുള്ള അമൂല്യവസ്തുക്കളുടെ സമഗ്ര പരിശോധനയ്ക്കും മൂല്യനിർണയത്തിനും വിദഗ്ദ്ധ സമിതി രൂപീകരിക്കാൻ തീരുമാനവുമായി ബോർഡ്


ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണനയിൽ...


എട്ടാം വയസുമുതൽ പീഡനം: മാതാവിന്റെ സഹോദരൻ അറസ്റ്റിലായതിന് പിന്നാലെ ഉപേക്ഷിച്ച് 'അമ്മ: സിഡബ്ലിയുസിയുടെ തണലിൽ ആയിരുന്ന പെൺകുട്ടിയെ പിതാവ് സഹോദരിയുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് വന്നതിന് പിന്നാലെ, പിതാവിൽ നിന്നും മറ്റു ബന്ധുക്കളിൽ നിന്നും നിരന്തര പീഡനം: ആലപ്പുഴ പുന്നപ്രയിൽ ഞെട്ടിക്കുന്ന ക്രൂരത


കൊറിയൻ സുഹൃത്തിന്റെ പേരിൽ ചതിക്കുഴി; ചോറ്റാനിക്കരയിലെ പെൺകുട്ടിയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പിതാവ്

തെളിവ് എവിടെ? ഫ്രാങ്കോ പോലീസിനെ ചോദ്യം ചെയ്യുന്നു... മൊഴികള്‍ നിരത്തി ഫ്രാങ്കോ ചോദിക്കുമ്പോള്‍ അന്വേഷണ സംഘത്തിനും ഉത്തരം മുട്ടുന്നു: തെളിവില്ലാതെ അറസ്റ്റ് സ്വീകാര്യമല്ലെന്ന വെല്ലുവിളിയും ഉതിര്‍ത്ത് ബിഷപ്പും മൂന്നാം ദിവസം ഹോട്ടലില്‍ പോകും

21 SEPTEMBER 2018 09:27 AM IST
മലയാളി വാര്‍ത്ത

ഫ്രാങ്കോയുടെ അറസ്റ്റ് പോലീസിന് കീറാമുട്ടിയാകുന്നു. പോലീസ് കസ്റ്റഡിയില്‍ നിന്നും കൂളായി ഇറങ്ങിപ്പോകുന്ന ബിഷപ്പിനെ അസൂയയോടെയാണ് പലരും നോക്കിക്കാണുന്നത്. ഫ്രാങ്കോയെ വിട്ടയച്ചതില്‍ പ്രതിഷേധിച്ച് കൊച്ചി നഗരത്തില്‍ ഇന്നലെ പ്രതിഷേധക്കാര്‍ പന്തംകൊളുത്തി പ്രകടനം നടത്തി. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് സംബന്ധിച്ച് ഇന്നലെയും തീരുമാനമായില്ല. രണ്ടാംദിവസം എട്ടുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം രാത്രി ഏഴോടെ ബിഷപ് മരടിലെ ഹോട്ടലിലേക്കു മടങ്ങി.രണ്ടാംദിവസത്തെ ചോദ്യംചെയ്യലില്‍ ബിഷപ്പിന്റെ മറുപടികള്‍ തൃപ്തികരമല്ലെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന. തെളിവുകള്‍ക്കു മുന്നില്‍ ഉത്തരംമുട്ടിയെങ്കിലും അറസ്റ്റിനു വഴങ്ങണമെന്ന പോലീസിന്റെ ആവശ്യത്തെ ബിഷപ് എതിര്‍ത്തു. കന്യാസ്ത്രീയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും അതേപ്പറ്റി അന്വേഷിക്കണമെന്നുമായിരുന്നു ബിഷപ്പിന്റെ ആവശ്യം. ചോദ്യംചെയ്യല്‍ തുടരും. ചില കാര്യങ്ങളില്‍ വ്യക്തതയ്ക്കായി അന്വേഷണസംഘം ഇന്നു കന്യാസ്ത്രീയുമായി കൂടിക്കാഴ്ച നടത്തിയേക്കും.
ഇന്നലെ രാവിലെയും ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യല്‍ ഇന്നും തുടരും. ഇത് മൂന്നാം ദിവസമാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. ചാനലുകാരെ പേടിച്ച് പൈലറ്റ് കാര്‍ വരെ ഓടിച്ചാണ് ബിഷപ്പും സംഘവും എത്തുന്നത്. തൃപ്പൂണിത്തുറയിെല ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ഇതിനായി വിപുലമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ട്.നൂറോളം ചോദ്യങ്ങളും ഉപചോദ്യങ്ങളുമാണ് അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്.
അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന കോട്ടയം എസ്പി, ഐജി വിജയ് സാഖറെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ബിഷിപ്പിനുള്ള ചോദ്യാവലിക്ക് അന്തിമരൂപം നല്‍കിയത്.
തൃപ്പൂണിത്തുറ െഹെടെക് സെല്ലിലായിരുന്നു ചോദ്യംചെയ്യല്‍. ആദ്യദിവസമായ ബുധനാഴ്ച ചോദ്യംചെയ്യല്‍ ഏഴുമണിക്കൂര്‍ നീണ്ടിരുന്നു. തനിക്കെതിരായ തെളിവുകള്‍ പരാതിക്കാരി കെട്ടിച്ചമച്ചതാണെന്ന വാദം ബിഷപ് ഇന്നലെയും ആവര്‍ത്തിച്ചു. കുറവിലങ്ങാട് മഠത്തിലെത്തി പീഡിപ്പിച്ചെന്ന പരാതി ശരിയല്ല. പിറ്റേന്നു കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഏറെ സന്തോഷത്തോടെയാണു തനിക്കൊപ്പം അവര്‍ പങ്കെടുത്തത്. വീഡിയോ ദൃശ്യങ്ങള്‍ അതിനു തെളിവാണ്.
പരാതിക്കാരി ഉള്‍പ്പെടെ, മഠത്തില്‍നിന്ന് അച്ചടക്കനടപടി നേരിട്ടവര്‍ ജലന്ധര്‍ രൂപതയ്ക്കു കീഴില്‍, കുറവിലങ്ങാട്ട് കന്യാസ്ത്രീകള്‍ക്കായുള്ള ഗസ്റ്റ് ഹൗസില്‍ താമസമുറപ്പിച്ചു. സ്ഥലംമാറ്റം ലഭിച്ചിട്ടും അവര്‍ അവിടെ താമസിച്ച് തനിക്കെതിരേ ഗൂഢാലോചന നടത്തി. തെളിവുകള്‍ ചമച്ചു. ജലന്ധറില്‍നിന്നു കേരളത്തിലെത്തുന്ന കന്യാസ്ത്രീകള്‍ക്കു താമസിക്കാനുള്ളതാണു ഗസ്റ്റ് ഹൗസ്. അവിടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കു മാത്രമേ താന്‍ പോയിട്ടുള്ളൂ. കന്യാസ്ത്രീയുടെ രഹസ്യമൊഴി സാധൂകരിക്കുന്ന യാതൊരു തെളിവും നല്‍കാന്‍ കഴിയാത്ത സ്ഥിതിക്ക് അറസ്റ്റ് സ്വീകാര്യമല്ലെന്നും ബിഷപ് വ്യക്തമാക്കി.
കന്യാസ്ത്രീകളുടെ സമരം സര്‍ക്കാരിനു തലവേദനയാണെന്നും അറസ്റ്റ് അല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അന്വേഷണസംഘം ബിഷപ്പിനെ അറിയിച്ചു. ചെയ്യാത്ത തെറ്റിനു ശിക്ഷ അനുഭവിക്കാന്‍ തയാറല്ലെന്നും നിരപരാധിത്വം തെളിയിക്കാന്‍ സഹായിക്കണമെന്നുമായിരുന്നു ബിഷപ്പിന്റെ നിലപാട്. ആരോപിക്കപ്പെടുന്ന പീഡനം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാണു പരാതിയുയര്‍ന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
വകുപ്പ് 164 പ്രകാരം കന്യാസ്ത്രീ മജിസ്‌ട്രേറ്റിനു മൊഴി നല്‍കിയിട്ടുണ്ടെന്നും അതു മാത്രം മതി അറസ്റ്റിനെന്നും പോലീസ് ബിഷപ്പിനെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ബിഷപ്പിന്റെ അഭിഭാഷകരെ തൃപ്പൂണിത്തുറ െ്രെകംബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചുവരുത്തി. അവരെയും അറസ്റ്റിന്റെ അനിവാര്യത അറിയിച്ചു. എന്നാല്‍, നിയമപരമായി നിലനില്‍ക്കുന്ന തെളിവുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അറസ്റ്റിനു വഴങ്ങാമെന്നും ഇപ്പോള്‍ അതിനുള്ള സാഹചര്യമില്ലെന്നും അഭിഭാഷകര്‍ വ്യക്തമാക്കി. തുടര്‍ന്ന് മധ്യമേഖലാ ഐ.ജി: വിജയ് സാഖറെ ചോദ്യംചെയ്യലിന്റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനെ നേരില്‍കണ്ട് അറിയിച്ചു. അതിനുശേഷമാണ് ഇന്നലെ അറസ്റ്റ് ഒഴിവായത്. തീരുമാനമുണ്ടാകും വരെ നിരീക്ഷണത്തിലായിരിക്കുമെന്നും എപ്പോള്‍ വിളിപ്പിച്ചാലും എത്തണമെന്നും അന്വേഷണസംഘം ബിഷപ്പിനോടു നിര്‍ദേശിച്ചു. പോലീസും ബിഷപ്പും ഒത്തുകളിക്കുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചികിത്സാ ചെലവില്‍ നിന്നും എല്ലാ കുടുംബങ്ങളെയും സംരക്ഷിക്കുക ലക്ഷ്യം വിഷന്‍ 2031 അന്തര്‍ദേശീയ സെമിനാര്‍  (3 hours ago)

ഫുട്ബോൾ കളിക്കുന്നതിനിടെ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു...  (3 hours ago)

ശബരിമലയിൽ സ്ത്രീ പ്രവേശനം.... പുനഃപരിശോധനാ ഹർജികളിൽ ഏപ്രിൽ ഏഴ് മുതൽ സുപ്രീംകോടതി വാദം കേൾക്കും...  (4 hours ago)

സമാജ്‌വാദി പാർട്ടി നേതാവിന് ദാരുണാന്ത്യം  (4 hours ago)

അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് മൂന്നാ‌റിൽ...  (4 hours ago)

സ്വര്‍ണവിലയിൽ കുറവ്... പവന് 960 രൂപയുടെ കുറവ് ...  (4 hours ago)

27 സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന്...  (5 hours ago)

ഇമ്മാനുവൽ മാക്രോൺ ഫെബ്രുവരി 16 ന് ഇന്ത്യ സന്ദർശിക്കും  (5 hours ago)

രാത്രി കാല സഞ്ചാരം നിരോധിച്ച് കത്വ ജില്ലാ ഭരണകൂടം  (5 hours ago)

സി.പി.എം അധിക്ഷേപിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്ത പ്രേംകുമാറിന് കോൺഗ്രസ് കുടുബത്തിലേക്ക് വരാവുന്നതാണ്; നടനും ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനുമായ പ്രേംകുമാറിനെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് ചെറിയാൻ  (5 hours ago)

ഗാസയിലും ലബനൻ സിറിയ അതിർത്തിയിലും ഇസ്രയേൽ വ്യോമാക്രമണം... 12 മരണം, ഇന്ന് പുലർച്ചെയാണ് ഇസ്രായേൽ വ്യോമാക്രമണം  (5 hours ago)

സുവർണ്ണ ജൂബിലി നിറവിൽ വീക്ഷണം ദിനപ്പത്രം ; തന്നെ രാഷ്ട്രീയ ചിന്തകനും എഴുത്തുകാരനുമാക്കിയത് വീക്ഷണം ദിനപ്പത്രമാണ്; ഓർമ്മകൾ പങ്കു വച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (6 hours ago)

  ജെഇഇ മെയിൻ ഒന്നാം ഭാഗം പരീക്ഷയുടെ ഫലപ്രഖ്യാപനം  (6 hours ago)

ശബരിമല യുവതീപ്രവേശനക്കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കുമ്പോൾ......  (6 hours ago)

കോഴിക്കോട് തോട്ടുമുക്കത്ത് നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം  (6 hours ago)

Malayali Vartha Recommends