കുടുംബത്തിലെ ഒരാളെപ്പോലെ തന്നെ നോക്കി... 15 കാരിയോട് തോന്നിയ പ്രണയം കാലനായി അവർക്ക് മുന്നിൽ; ആളില്ലാത്ത തക്കം നോക്കി എത്തിയ പ്രതി പെണ്‍കുട്ടിയുടെ നെഞ്ചിലും കാലിലും കുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടിച്ചുകെട്ടി... നിരന്തരമായി നടത്തിയ പ്രണയാഭ്യര്‍ഥന നിരസിച്ചതിലുള്ള വൈരാഗ്യം എത്തിച്ചത് ക്രൂരമായ കൊലപാതകത്തിലേക്ക്...

തൃക്കണ്ടിയൂർ വിഷുപ്പാടത്ത് പ്രണയാഭ്യർഥന നിരസിച്ച 15കാരിയെ യുവാവ് കുത്തിക്കൊലപ്പെടുത്തി. ബംഗാൾ സ്വദേശിനി സാത്തി ബീവിയുടെ മകൾ സമീന ഖാത്തൂനാണ് (15) മരിച്ചത്. തൃക്കണ്ടിയൂര്‍ വിഷുപ്പാടത്ത് വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ബംഗാളി കുടുംബത്തിലെ ഫാമിനയെയാണ് ഇതേസംസ്ഥാനക്കാരനായ സാദത്ത് ഹുെസെ(20) കൊലപ്പെടുത്തിയത്.
ഇയാളെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി പോലീസിനു കൈമാറി. ഇന്നലെ ഉച്ചയ്ക്ക് പന്ത്ര
ണ്ടിനായിരുന്നു സംഭവം. ഇവിടെ ഒരുമുറിയില്‍ ഒന്നിലേറെ കുടുംബങ്ങളാണു താമസിക്കുന്നത്. മരിച്ച പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന മുറിയില്‍ത്തന്നെയാണ് പ്രതിയും തങ്ങിയിരുന്നത്. നിരന്തരം പ്രണയാഭ്യര്‍ഥന നടത്താറുണ്ടായിരുന്നു.
ഇതു നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നു പോലീസ് പറഞ്ഞു. ആളില്ലാത്ത തക്കം നോക്കി എത്തിയ പ്രതി അടുക്കളയില്‍ വച്ച് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു. നിലവിളി കേട്ട് സമീപ വീടുകളിലുണ്ടായിരുന്നവര്‍ ഓടിയെത്തി. ഇതു കണ്ട പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടിച്ചുകെട്ടിയിട്ടു. കാലിനും നെഞ്ചിനും ആഴത്തിലുള്ള മുറിവുകളേറ്റ പെണ്‍കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഫാത്തി ബീവിയാണ് മാതാവ്. സാദത്തിനെ തിരൂരില്‍ എത്തിച്ച താനൂര്‍ സ്വദേശിയായ കോണ്‍ട്രാക്ടറില്‍ നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. സംഭവം നടന്ന വാടക വീട്ടില്‍ നിരവധി ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്നുണ്ടെന്നും സമീപവാസികള്‍ പറഞ്ഞു.പ്രതി ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























