വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്നുള്ള കോടതിവിധി മുതലെടുത്ത് ഷിനുവും കാമുകിയും; ഭാര്യയാണെന്നൊന്നും നോക്കിയില്ല.. അവസരം കിട്ടിയപ്പോൾ കാമുകനൊപ്പം മുങ്ങി; ലോഡ്ജിൽ നിന്നും പോലീസ് പൊക്കിയപ്പോൾ കാമുകനൊപ്പം പോകണമെന്ന് യുവതി; കാമുകനും കാമുകിയ്ക്കും പിന്നാലെയെത്തിയത് മുട്ടൻപണി

വിവാഹേതര ലൈംഗികബന്ധം കുറ്റകരമല്ലെന്നുള്ള കോടതിവിധി മുതലെടുത്ത് റാന്നിയിലെ ഷിനുവും കാമുകിയും. അവസാന നിമിഷത്തെ ട്വിസ്റ്റ് കാമുകനെ പോലീസ് പൊക്കി. പ്രതി മോഷ്ടാവയതോടെയാണ് ഷിനുവിനെ പോലീസ് അകത്താക്കിയത്. റാന്നിയിലെ മൊബൈല്‍ കടയില്‍ ജോലി ചെയ്തിരുന്ന പത്തനംതിട്ട മുണ്ടുകോട്ടയ്ക്കല്‍ ഉഴത്തില്‍ തടത്തില്‍ ഷിനു (20) വാണ് പിടിയിലായത്. കാമുകിയോടൊപ്പം പോകാന്‍ കാത്തിരുന്ന ഷിനുവിനെ പൊലീസ് കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് അയച്ചു. ഭര്‍തൃ വീട്ടുകാരും ഉപേക്ഷിച്ചതോടെ യുവതിയെ മഹിളാ മന്ദിരത്തിലേക്കും അയച്ചു.
താന്‍ ജോലി ചെയ്തു വന്ന കടയുടെ സമീപത്ത് തയ്യലിനെത്തിയ യുവതിയുമായിട്ടാണ് ഇയാള്‍ അടുപ്പത്തിലായത്. ഒരാഴ്ച മുമ്ബ് ഇരുവരും നാടുവിട്ടു. കേരളം വിട്ട ഇവര്‍ തെങ്കാശിയില്‍ ലോഡ്ജില്‍ മുറിയെടുത്തു മധുവിധു ആരംഭിച്ചു. ലോഡ്ജിലെ റൂംബോയിയുടെ കാരുണ്യത്താല്‍ അയാളുടെ വീട്ടില്‍ രണ്ടു ദിവസം താമസിച്ചു. ഫോണ്‍ ഓണായതും സൈബര്‍ സെല്ലിന്റെ സഹായത്തോടെ ടവര്‍ ലൊക്കേഷന്‍ മനസിലാക്കി പൊലീസ് ഇരുവരേയും പൊക്കുകയായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുത്തതോടെ കാമുകനോടൊപ്പം പോകാനായിരുന്നു യുവതിയുടെ തീരുമാനം.
എന്തായാലും യുവാവിനെപ്പറ്റി അന്വേഷിക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇയാള്‍ ഉപയോഗിച്ചുവന്ന ഹോണ്ടാ ബൈക്കിനെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. വള്ളിക്കോട് കോട്ടയം വാലുതുണ്ടിയില്‍ റിനു ബാബുവിന്റെ പേരിലുള്ള 2011 ലെ കെ.എല്‍.3 യു-5823 രജിസ്ട്രേഷനിലുള്ള ബൈക്ക് താന്‍ മലയാലപ്പുഴ സ്വദേശിയില്‍ നിന്നും സെക്കന്‍ഡ് ഹാന്‍ഡ് വാങ്ങിയതാണെന്നായിരുന്നു ഷിനു പൊലീസിനോടു പറഞ്ഞത്. അടുത്ത ദിവസം ഇയാളെ കൂട്ടി സ്റ്റേഷനില്‍ എത്താന്‍ പറഞ്ഞെങ്കിലും വണ്ടി നല്‍കിയവന്‍ സ്ഥലത്തില്ലെന്നും ആറു മാസം കഴിഞ്ഞേ വരികയുള്ളുവെന്നും പറഞ്ഞ് ഷിനു രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
രജിസ്ട്രേഷനിലുള്ള അഡ്രസുടമ റിനുവിനെ വിളിച്ചുവരുത്തിയപ്പോഴാണ് കഥ മാറിയത്. ജൂലൈ 23 ന് പത്തനംതിട്ട ആലുക്കാസിന്റെ മുമ്ബില്‍ വച്ചിരുന്ന തന്റെ ബൈക്ക് ആരോ മോഷ്ടിച്ചിരുന്നുവെന്നും പരാതി നല്‍കിയിരുന്നെന്നും ഇയാള്‍ പൊലീസില്‍ മൊഴി നല്‍കി. റിനുവിന്റെ വിശദീകരണം കേട്ടതോടെ ഷിനുവിന്റെ കള്ളങ്ങള്‍ പൊളിയുകയായിരുന്നു. തുടർന്നായിരുന്നു അറസ്റ്റ് ചെയ്ത കോടതിയിലെ ഹാജരാക്കിയ പ്രതിയെ ജയിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha























