ഭർത്താവിന്റെ മരണശേഷം ചങ്ക് കൂട്ടുകാരൻ കാമുകനായി... പ്രണയം വളർന്നപ്പോൾ ഒന്നിച്ച് ജീവിക്കാൻ മതം വില്ലനാകുമെന്ന് കരുതി... നാലുവയസുകാരനായ മകനെ അനാഥയാക്കി കമിതാക്കൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ നടുക്കം വിട്ടുമാറാതെ ബന്ധുക്കളും നാട്ടുകാരും

ബുധനാഴ്‌ച രാത്രി 9.45ന് ഇത്തിക്കര കൊച്ചുപാലത്തില്‍നിന്നാണ് ഇവര്‍ ഇത്തിക്കരയാറ്റിലേക്കു ചാടിയത്. പാലത്തില്‍നിന്ന് ആരോ ആറ്റില്‍ ചാടിയിട്ടുണ്ടെന്ന സംശയത്തില്‍ പ്രദേശവാസികള്‍ ചാത്തന്നൂര്‍ പോലീസില്‍ വിവരം അറിയിച്ചു.
ഇന്നലെ രാവിലെ ഏട്ടരയോടെ ചാത്തന്നൂര്‍ പോലീസും പരവൂര്‍ ഫയര്‍ഫോഴ്‌സും സ്‌ക്യൂബ സ്‌ക്വാഡും ചേര്‍ന്നു തെരച്ചിലാരംഭിച്ചിരുന്നു. പാലത്തിനടുത്ത് ഒരു സ്‌കൂട്ടറും മൊെബെല്‍ ഫോണും പാസ്‌പോര്‍ട്ടും തിരിച്ചറിയല്‍ രേഖകളും വിവാഹം രജിസ്‌റ്റര്‍ ചെയ്യുന്നതിനു പണമടച്ചതിന്റെ രസീതും മൂവായിരത്തോളം രൂപയും കണ്ടെടുത്തു. ചാത്തന്നൂര്‍ എ.സി.പി. ജവാഹര്‍ ജനാര്‍ഡ്, എസ്.ഐ: എ. സരിന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിനു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ചാത്തന്നൂര്‍ പോലീസ് മേല്‍നടപടി സ്വീകരിച്ചു. സുറുമിയുടെ മകന്‍ വൈഷ്‌ണവ് (നാല്).
പരവൂര്‍ കോട്ടപ്പുറം കൊഞ്ചിന്റഴികം വീട്ടില്‍ മോഹനന്‍പിള്ളയുടെയും ലീലയുടെയും മകന്‍ മനു (26), പരവൂര്‍ പുക്കുളം സുനാമി ഫ്‌ളാറ്റില്‍ ഷംസുദീന്‍-ഷെമീമ ദമ്ബതികളുടെ മകളും പുറ്റിങ്ങല്‍ വെടിക്കെട്ടു ദുരന്തത്തില്‍ മരിച്ച വിഷ്‌ണുവിന്റെ ഭാര്യയുമായ സുറുമി (23) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചയ്‌ക്കു പന്ത്രണ്ടോടെ ഇത്തിക്കരയാറ്റില്‍നിന്നു കണ്ടെടുത്തത്. പെയിന്റിങ് തൊഴിലാളിയായ മനുവും സുറുമിയും പ്രണയത്തിലായിരുന്നുവെന്നു ബന്ധുക്കള്‍ പറയുന്നു.
ബുധനാഴ്‌ച രാവിലെ വീട്ടില്‍നിന്നു പുറത്തുപോയ സുറുമി ഉച്ചയോടെ തിരികെയെത്തി സര്‍ട്ടിഫിക്കറ്റുകള്‍ എടുത്തുകൊണ്ടുപോയതായും ബന്ധുക്കള്‍ പറഞ്ഞു.വിഷ്‌ണുവിന്റെ സുഹൃത്തായിരുന്നു മനു. വിഷ്‌ണുവിന്റെ മരണശേഷം മനുവും സുറുമിയും അടുപ്പത്തിലായി. ഇരു മതവിഭാഗങ്ങളില്‍പ്പെട്ടവരായതില്‍ ഒന്നിച്ചുള്ള ജീവിതം സാധ്യമാകുമോയെന്ന സംശയം ഇവര്‍ക്കുണ്ടായിരുന്നു. ബന്ധുക്കളുടെ എതിര്‍പ്പും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതായാണു പോലീസ് നല്‍കുന്ന സൂചന.
https://www.facebook.com/Malayalivartha





















