ശബരിമല അയ്യൻ ഞങ്ങളുടേതുമാണ് ! ; പന്തളം രാജാവിന്റെ കാലം മുതല്‍ ശബരിമലയില്‍ മലയരയന്മാര്‍ നടത്തിവന്നിരുന്ന ആചാരങ്ങള്‍ പുനസ്ഥാപിക്കണം; സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് മലയരയമഹാസഭ

പന്തളം രാജാവിന്റെ കാലം മുതല്‍ ശബരിമലയില്‍ മലയരയന്മാര്‍ നടത്തിവന്നിരുന്ന ആചാരങ്ങള്‍ പുനസ്ഥാപിക്കണമെന്ന് മലയരയമഹാസഭ. ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പമാണ് മലയരയന്മാര്‍. സുപ്രീംകോടതി വിധിയെ അംഗീകരിക്കുന്നില്ല.
സുപ്രീം കോടതിയുടെ വിധിയെ വിമര്‍ശിച്ചാണ് മലയരയമഹാസഭ രംഗത്ത് എത്തിയിരിക്കുന്നത്. സുപ്രീം കോടതി വിധിപ്രസ്ഥാപന നടത്തുന്നതിന് മുമ്ബ് വിശ്വാസികളുടെ അഭിപ്രായംകൂടി കേള്‍ക്കണമായിരുന്നുവെന്നും സഭ അധ്യക്ഷന്‍ സി കെ ശശിധരന്‍ കുറ്റപ്പെടുത്തി.
പന്തളം രാജാവിന്റെ കാലം മുതല്‍ ശബരിമലയില്‍ മലയരയ സഭ നടത്തിവന്ന ആചാരങ്ങള്‍ ഇല്ലാതായി. ദേവസ്വം ബോര്‍ഡിന്റെ കടന്നുവരവാണ് ആചാരലംഘനങ്ങള്‍ക്ക് കാരണമെന്നും മലയരസഭ ചുണ്ടിക്കാട്ടി. ദേവസ്വംബോര്‍ഡ് അന്നത്തെ വനംവകുപ്പിനെ ഉപയോഗിച്ച് മലയരയന്മാരെ ആട്ടിപ്പായിക്കുകയാണ് ഉണ്ടായത്.
ശബരിമലയുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായിരിക്കുന്ന ഈ സാഹചര്യത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ തിരികെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് മലയരയരല്ല. തികച്ചും സമാധാനപരമായി ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തിവരുന്നവരാണെന്നും തലമുറകള്‍ പരിശോധിച്ചാല്‍ മനസിലാക്കാം അക്രമത്തിന്റെ പാതപിന്തുടരുന്നവരല്ല മലയരയന്മാര്‍. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കും.
തങ്ങളുടെ അവകാശങ്ങള്‍ പുനസ്ഥാപിക്കുവാന്‍ സര്‍ക്കാരിനെ സമീപിച്ചുണ്ടെന്നും ദേവസ്വംബോര്‍ഡില്‍ മലയരയപ്രാധിനിത്യം വേണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെടും. വൃശ്ചികമാസം ഒന്നിന് നടതുറക്കുമ്‌ബോള്‍ അവകാശങ്ങള്‍പുനസ്ഥാപിച്ച് തരണമെന്ന ആവശ്യം ഉന്നയിച്ച് സമാധാനപരമായി അവകാശസംരക്ഷ യാത്ര നടത്തുമെന്നും അദ്ദഹം അറിയിച്ചു.
https://www.facebook.com/Malayalivartha

























