കേരള ബി.ജെ.പിയുടെ നേതൃനിരയിലേക്ക് മോഹന്‍ലാല്‍ അടക്കമുള്ള വമ്പന്മാരെയെത്തിക്കാനും, കോണ്‍ഗ്രസില്‍ നിന്നുള്ള പ്രമുഖരെ അടര്‍ത്തിയെടുക്കാനും തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ ഉദ്ദേശിച്ചത്ര വിജയിക്കാത്തതിന്റെ നീരസത്തിൽ അമിത് ഷാ; അമിത് ഷായുടെ 'ഓപ്പറേഷന്‍ കേരള'യിലെ പാളിച്ചകള്‍ ഇങ്ങനെ

കേരള ബി.ജെ.പിയുടെ നേതൃനിരയിലേക്ക് മോഹന്‍ലാല്‍ അടക്കമുള്ള വമ്പന്മാരെയെത്തിക്കാനും, കോണ്‍ഗ്രസില്‍ നിന്നുള്ള പ്രമുഖരെ അടര്‍ത്തിയെടുക്കാനും ബി.ജെ.പി തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ ഉദ്ദേശിച്ചത്ര വിജയിക്കാത്തതില്‍ നീരസത്തിലാണ് അമിത് ഷാ. ഇക്കാര്യം പി.എസ്. ശ്രീധരന്‍ പിള്ള അടക്കമുള്ള നേതാക്കളോട് അദ്ദേഹം പറഞ്ഞുകഴിഞ്ഞു. മോഹന്‍ലാലിനെ ബി.ജെ.പി യിലെത്തിക്കാന്‍ വളരെയേറെ പരിശ്രമങ്ങളുണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ലാലുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിരുന്നു. തിരുവനന്തപുരം അടക്കം ഏതു പാര്‍ലമെന്റ് മണ്ഡലം വേണമെങ്കിലും തെരഞ്ഞെടുക്കാമെന്ന ഓഫറും കൊടുത്തിരുന്നു.
തുടര്‍ സംഭാഷണങ്ങള്‍ക്ക് സുരേഷ്‌ഗോപിയെയായിരുന്നു ചുമതലപ്പെടുത്തിയത്. ഇക്കുറി അമിത് ഷായെത്തുമ്പോള്‍ മോഹന്‍ലാലിനെ ഔദേ്യാഗികമായി കളത്തിലിറക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ ലാല്‍ വന്നാല്‍ തനിക്കു പാരയാകുമോ എന്നു ഭയന്ന സുരേഷ് ഗോപി ഒരു വേള പിന്നോക്കം നിന്നത് കാര്യങ്ങളെ അട്ടിമറിച്ചു. മോഹന്‍ലാലുമായി ആശയവിനിമയം നടത്തുന്നതില്‍ പരാജയപ്പെട്ടു.
ഇതുതന്നെയാണ് കോണ്‍ഗ്രസില്‍ നിന്നു വമ്പന്മാരെ അടര്‍ത്തിയെടുക്കുന്ന കാര്യത്തിലും സംഭവിച്ചത്. ശബരിമല വിഷയത്തില്‍ ദുര്‍ബലമായ ഇടതുപക്ഷം, കേരളത്തില്‍ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി നേരിടുമെന്നും, യു.ഡി.എഫിന് സീറ്റുകള്‍ നേടാനാവുമെന്നും ചില നേതാക്കള്‍ കണക്കുകൂട്ടി. ഈയവസരത്തില്‍ യു.ഡി.എഫിന്റെ ഭാഗമായിത്തന്നെ നിന്ന് തങ്ങളുടെ കാര്യം സുരക്ഷിതമാക്കാമെന്ന് അവര്‍ കണക്കുകൂട്ടി.
മാധവന്‍ നായരെയും, ടി.പി. സെന്‍കുമാറിനെയും പോലുള്ള ചില ബി.ജെ.പി അനുഭാവികളെ അമിത് ഷായുടെ അടുത്തെത്തിച്ചു, കേരള നേതാക്കള്‍ തടിതപ്പി. കൂടെ കോണ്‍ഗ്രസില്‍ നിന്നു പിണങ്ങിയിറങ്ങിയ രാമന്‍ നായരെ കിട്ടിയതൊരാശ്വാസം. ഇടതുപക്ഷത്തുനിന്ന് കാര്യമായി ആരെയും ബി.ജെ.പി പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല എന്നത് അമിത് ഷായെ ചൊടിപ്പിച്ചു. ബി.ജെ.പി.യുമായി ധാരണയിലെത്തിയിരുന്ന ചില കോണ്‍്രഗസ് നേതാക്കള്‍ അവസാന നിമിഷം കാലു മാറിയതായാണറിവ്.
എന്തായാലും ബി.ജെ.പിയിലേക്ക് കൂടുതല്‍ നേതാക്കളെ എത്തിക്കാനുള്ള പണിപ്പുരയിലാണ് പാര്‍ട്ടി.
https://www.facebook.com/Malayalivartha
























