ഈ മുഖ്യമന്ത്രി ആരെയാണ് പേടിപ്പിക്കുന്നത്? ശബരിമലയിൽ നിൽക്കരുതെന്ന് പറയാൻ പിണറായുടെ അച്ഛന് സ്ത്രീധനം കിട്ടയതാണോ പൂങ്കാവനം? മേരി സ്വീറ്റിയെ ശബരിമലയിൽ എത്തിച്ച കടകംപള്ളി സുരേന്ദ്രന് മാമാപ്പണി; മുഖ്യമന്ത്രി പിണറായി വിജയനെയും ദേവസ്വം മന്ത്രി കടകംകപള്ളി സുരേന്ദ്രനെയും അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണൻ

ശബരിമലയില്‍ അക്രമം നടത്തിയവര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോട്ടയം എസ്.പി ഓഫീസിലേക്ക് ബി.ജെ.പി സംഘടിപ്പിച്ച മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ദേവസ്വം മന്ത്രി കടകംകപള്ളി സുരേന്ദ്രനെയും അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്‍റെ പ്രസംഗം.ബി.ജെ.പി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നതിനിടയായിരുന്നു പിണറായി വിജയന്‍ ഗുണ്ടയും തെമ്മാടിയും റൗഡിയുമാണെന്ന് രാധാകൃഷ്ണന്‍ പരാമർശിച്ചത്.
മുഖ്യമന്ത്രി കഴിഞ്ഞ ഏതാനും ദിവസങ്ങളായി എല്ലാ ജില്ലകളിലും നടന്ന് അയ്യപ്പഭക്തരെ വെല്ലുവിളിക്കുകയാണ്. മാടമ്പിയെപ്പോലെയാണ് കേരള ജനതയോടു പെരുമാറുന്നത്. മുഖ്യമന്ത്രിയുടെ വെല്ലുവിളികള്‍ എല്ലാ ജനാധിപത്യ സംവിധാനങ്ങളേയും തകിടം മറിച്ച് മുന്നോട്ടുപോകുകയാണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. '24 മണിക്കൂറിൽ കൂടുതൽ ശബരിമലയിൽ നിൽക്കരുത് എന്ന് പറയാൻ പിണറായുടെ അച്ഛന് സ്ത്രീധനം കിട്ടയതാണോ പൂങ്കാവനം' എന്നും രാധകൃഷ്ണൻ ചോദിക്കുന്നു.
‘ഈ മുഖ്യമന്ത്രി ആരെയാണ് പേടിപ്പിക്കുന്നത്, ഇയാളെ ആര്‍ക്കാണ് പേടി. ഇതുപോലെ തെമ്മാടിത്തം കാണിക്കുന്ന റൗഡിയായ ഗുണ്ടയായ മുഖ്യമന്ത്രി കേരളത്തിലുണ്ടായിട്ടുണ്ടോ?’ എന്നാണ് രാധാകൃഷ്ണന്റെ പരാമര്‍ശം.
ഇതുപോലെത്തൊരു മരമണ്ടന്‍ മുഖ്യമന്ത്രി കേരളത്തിലുണ്ടോയെന്നും രാധാകൃഷ്ണന്‍ ചോദിക്കുന്നുണ്ട്. ശബരിമലയിലേക്ക് സ്വന്തം നാട്ടിൽ നിന്നും മേരി സ്വീറ്റി എന്ന സ്ത്രീയെ എത്തിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മാമാപണിയാണന്നും എ.എൻ രാധാകൃഷ്ണൻ പറയുന്നു.
https://www.facebook.com/Malayalivartha
























