ശബരിമല റിവ്യൂ ഹർജി ഉടൻ കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; പുനഃപരിശോധന ഹര്‍ജി നവംബര്‍ 13 ന് പരിഗണിക്കും;ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കേണ്ട സാഹചര്യം ഇല്ല എന്ന് ചീഫ് ജസ്റ്റിസ്

ശബരിമല റിവ്യൂ ഹർജി ഉടൻ കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഹര്‍ജി വേഗത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പുനഃപരിശോധന ഹര്‍ജി നവംബര്‍ 13 ന് പരിഗണിക്കും. നവംബര്‍ 5,6 തീയതികളില്‍ നട തുറക്കുന്നതിനാല്‍ ഹര്ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യമാണ് ചീഫ് ജസ്റ്റിസ് തള്ളിയിരിക്കുന്നത്.
ഈ ദിവസങ്ങളില്‍ 24 മണിക്കൂര്‍ സമയത്തേക്ക് മാത്രമേ നട തുറക്കുന്നുള്ളൂ എന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. അതിനാല്‍ ഹര്‍ജികള്‍ ഇപ്പോള്‍ പരിഗണിക്കേണ്ട സാഹചര്യം ഇല്ല. നവംബര്‍ 13 ന് മാത്രമേ പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കൂ. അഖില ഭാരതീയ മലയാളി സംഘമാണ് ഹര്‍ജികള്‍ വേഗത്തില്‍ പരിഗണിക്കണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്.
അതേസമയം മണ്ഡല മകരവിളക്ക് തിര്‍ത്ഥാടനം മുന്‍പില്‍ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ ദേവസ്വം മന്ത്രിമാരുടെ അവലോകന യോഗത്തില്‍ നിന്ന് മന്ത്രിമാര്‍ വിട്ടു നിന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി നിന്നുള്ള ദേവസ്വം മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരുന്നത്. മന്ത്രിമാര്‍ക്ക് പകരം ഉദ്യോഗസ്ഥരാണ് യോഗത്തിനെത്തിയത്. മന്ത്രിമാര്‍ എത്താത്തതിനെ തുടര്‍ന്ന് യോഗത്തിന് അദ്ധ്യക്ഷത വഹിക്കാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തില്‍ പങ്കെടുക്കില്ല. യോഗത്തിന് ചിഫ് സെക്രട്ടറിയും എത്തില്ല എന്നാണ് സൂചന. ഇക്കാര്യം ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡ് അധികൃതരെ അറിയിച്ചതായാണ് വിവരം.
https://www.facebook.com/Malayalivartha
























