മാമൻ എന്നെ തൊട്ടു കിടക്കുവാണ്; മാമൻ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു... പക്ഷേ പിൻ കഴുത്തിലെ ആ പൊള്ളൽ ഇത് എഴുതുമ്പോഴും വന്നു...

അന്തരിച്ച കവി എ അയ്യപ്പനെതിരെയുള്ള മീ ടൂ ആരോപണങ്ങൾ വീണ്ടും കുത്തിപ്പൊക്കി സോഷ്യൽ മീഡിയ. പല മീ ടൂ ആരോപണങ്ങളും പ്രമുഖർക്കെതിരെ തിരിയുമ്പോഴാണ് കവി അയ്യപ്പനെതിരെയുള്ള ആരോപണങ്ങൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പത്താം വയസില്‍ തനിക്ക് അയ്യപ്പനില്‍ നിന്നും ലൈഗീകാതിക്രമം നേരിട്ടെന്നും അന്ന് ഞാന്‍ ശ്വാസം അടക്കി അനങ്ങാതെ കിടന്നെന്നും എന്നാല്‍ പിന്‍ കഴുത്തിലെ ആ പൊള്ളല്‍ ഇതെഴുതുമ്പോഴും വന്നെന്നും നിംനഗ കൂടു എന്ന യുവതി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. അതേസമയം ലോകത്തെ വീടാക്കിയ നിഷ്‌കളങ്കനായ കുട്ടി എന്ന് വിളിപ്പേരുള്ള അയ്യപ്പനെതിരെ ഉയര്‍ന്നിരിക്കുന്ന ഈ ആരോപണം ഉള്‍ക്കൊള്ളാനാവാതെ വിഷമിക്കുകയാണ് ഇപ്പോഴും കവിയുടെ ആരാധകര്‍.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ...
കവി എ അയ്യപ്പൻ #metoo
*Child Sexual Abuse
ഏകദേശം പത്ത് വയസ് കാണും എനിക്കന്ന്. ഒരു വൈകുന്നേരം അയ്യപ്പൻ മാമൻ വീട്ടിൽ വരുന്നുണ്ടെന്നു പറഞ്ഞു അച്ഛൻ. കവിതകളെഴുതുന്ന മാമനാണ്. കുട്ടികളെ വല്യ ഇഷ്ടാണ്. കവിതകൾ ചൊല്ലിത്തരും. പഠിപ്പിച്ചു തരും. കവിതകളെഴുതുന്ന അച്ഛന് കവിതകളെഴുതുന്ന കൂട്ടുകാർ കുറേയുണ്ട്.
അന്ന് വരുന്നത് ചില്ലറക്കാരനല്ലാന്ന് അച്ഛന്റെ സംസാരത്തിൽ നിന്ന് പിടി കിട്ടി. ഞങ്ങൾ അയ്യപ്പൻ മാമനെ കാത്തിരുന്നു. ഇരുട്ടായപ്പോൾ അച്ഛന്റെ കൂടെ വീട്ടിൽ കയറി വന്നു. കള്ളിന്റെ മണമുള്ള നരച്ച കുറ്റിത്താടിയുള്ള ചപ്രത്തലയുള്ള ചിരിക്കുമ്പോൾ കണ്ണ് വരപോലെ കാണുന്ന അയ്യപ്പൻ മാമൻ.
ഞങ്ങൾക്ക് കുട്ടിക്കവിതകൾ താളത്തിൽ ചൊല്ലിത്തന്നു മാമൻ. ഞങ്ങളെയും പഠിപ്പിച്ചു. താളം തെറ്റിച്ചപ്പോൾ വഴക്കു പറഞ്ഞു. കവിതയും പാട്ടുമൊക്കെയായി എപ്പോളോ ഉറങ്ങിപ്പോയ ഞാൻ ഉറക്കം ഉണരുമ്പോൾ അയ്യപ്പൻ മാമന്റെ അടുത്താണ്.
മാമൻ എന്നെ തൊട്ടു കിടക്കുവാണ്. മാമന്റെ കൈ എന്റെ തുടകൾക്കിടയിലാണ്. വിരലുകൾ കൊണ്ട് അമർത്തുന്നുണ്ട് . എന്റെ ശബ്ദം പുറത്തു വരുന്നില്ല. കുതറാൻ നോക്കിയപ്പോൾ "ഇപ്പൊ കഴിയും ഇപ്പൊ കഴിയൂട്ടോ " എന്ന് വാത്സല്യത്തോടെ പറഞ്ഞു.
എന്റെ പിൻകഴുത്ത് പൊള്ളി വിയർത്തു. ശ്വാസം അടക്കി അനങ്ങാതെ കിടന്നു. മാമൻ പറഞ്ഞ പോലെ എല്ലാം പെട്ടെന്ന് കഴിഞ്ഞു. പക്ഷേ പിൻ കഴുത്തിലെ ആ പൊള്ളൽ ഇതെഴുതുമ്പോളും വന്നു.
https://www.facebook.com/Malayalivartha
























