മുഖ്യമന്ത്രി വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗത്തിൽ മന്ത്രിമാർ എത്തിയില്ല; മണ്ഡലകാലത്ത് ശബരിമലയിൽ തദ്ദേശിയരും ഇതര സംസ്ഥാനക്കാരുമായ തീർത്ഥാടകരുടെ എണ്ണത്തിൽ വൻതോതിൽ കുറവുണ്ടാകുമോ എന്ന് ആശങ്ക

ഇക്കുറി മണ്ഡലകാലത്ത് ശബരിമലയിൽ തദ്ദേശിയരും ഇതര സംസ്ഥാനക്കാരുമായ തീർത്ഥാടകരുടെ എണ്ണത്തിൽ വൻതോതിൽ കുറവുണ്ടാകുമെന്ന് സംശയം മുഖ്യമന്ത്രി വിളിച്ചു ചേർത്ത ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ദേവസ്വം മന്ത്രിമാരുടെ യോഗത്തിലേക്ക് ഒരു മന്ത്രി പോലും എത്താത്തതോടെയാണ് കേരള സർക്കാർ സംശയത്തിലായത്.
ഇന്നുരാവിലെ തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത യോഗത്തിൽ മന്ത്രിമാർ എത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. യോഗത്തെ രാവിലെ അഭിസംബോധന ചെയ്യേണ്ടിയിരുന്നത് മുഖ്യമന്ത്രിയാണ്. എന്നാൽ മന്ത്രിമാർ വരാത്തതിനാൽ മുഖ്യമന്ത്രി യോഗത്തിനെത്താൻ വിസമ്മതിച്ചു. പകരം ദേവസ്വം മന്ത്രി ചെല്ലണം എന്നാണ് ലഭിച്ച നിർദ്ദേശം.
താൻ വിളിച്ച യോഗത്തിൽ മന്ത്രിമാർ എത്താത്തത് എന്തു കൊണ്ടാണെന്ന് അന്വേഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. എത്തിയ ഉദ്യോഗസ്ഥരാകട്ടെ ഐ. എ എസുകാരല്ല. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ഇതര സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ യോഗം വിളിക്കുമ്പോൾ അവർ വരാതിരുന്നാൽ അതിനെ ബഹിഷ്ക്കരണം എന്നാണ് വിളിക്കുന്നത്.
ശബരിമലയിലെ അവസ്ഥ കലാപകലുഷിതമാണെന്നും ക്രമസമാധാന വിഷയമുണ്ടെന്നും എന്ന തരത്തിലുള്ള പ്രചരണം ബിജെപി നേതാക്കൾ മറ്റ് സംസ്ഥാനങ്ങളിൽ നടത്തുന്നതായി വിവരം ലഭിച്ചു. കലാപത്തിന്റെ വ്യാജ സന്ദേശം നൽകി ശബരിമലയിലെത്തുന്ന ഭക്തരെ പിന്തിരിപ്പിക്കാനുള്ള ഹീനശ്രമമാണ് നടത്തുന്നത്. ഈ കഴിഞ്ഞ തീർത്ഥാടന കാലത്ത് ശബരി മലയിൽ ദേവസ്വം ബോർഡിന്റെ ഭണ്ഡാരങ്ങളിൽ കാണിക്ക സമർപ്പിക്കരുതെന്നും അപ്പവും അരവണയും വാങ്ങരുതെന്നും തമിഴ്നാട്ടിലെ ഭക്തരുടെ ബസുകളിൽ ചിലർ പ്രചരണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ കേരളത്തിൽ വാട്ട്സ് ആപ്പിലും മറ്റും പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരം ഹീനതകൾക്കെതിരെ സർക്കാരിന് ഒരു നടപടിയും സ്വീകരിക്കാൻ കഴിയുന്നില്ല.
സർക്കാർ തീർത്തും നിസഹായരാണ്. കോടതി വിധിയിൽ നിന്നും പിന്തിരിയാൻ സർക്കാർ ഒരുക്കമില്ല. ആന്ധ്രാ തെലുങ്കാന, കാർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ശബരിമലക്ക് വലിയ പ്രാധാന്യമാണ് കൽപ്പിക്കുന്നത്. സർക്കാർതലത്തിൽ തന്നെയാണ് അവിടങ്ങളിൽ പ്രചരണങ്ങൾ നടക്കാറുള്ളത് . 41 ദിവസവും പ്രതമെടുതാണ് അവിടെത്തെ ഭക്തർ ശബരിമലയിലെത്തുന്നത്. 41 ദിവസം വ്രതമെടുക്കണമെങ്കിൽ ഇതിനകം വ്രതം തുടങ്ങിയിരിക്കണം. മന്ത്രിമാർ എത്താതായതോടെ ഭക്തരുടെ വരവിൽ കുറവുണ്ടാകുമെന്ന് തന്നെയാണ് കരുതുന്നത്.
അതിനിടെ ശബരി മല വിഷയത്തിൽ 3632 പേരെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. 542 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിനെല്ലാം മറ്റ് സംസ്ഥാനങ്ങളിൽ വലിയ വാർത്താ പ്രാധാന്യമാണ് ലഭിക്കുന്നത്. മൊത്തത്തിൽ ശബരിമലയിൽ എന്തൊക്കെയോ സംഭവിക്കുന്നു എന്ന പ്രീതീതി ജനിപ്പിക്കാൻ ഇത്തരം സംഭവങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യൻ മാധ്യമങ്ങൾ ശബരിമല വിഷയം കൈകാര്യം ചെയ്യുന്നത് കേരളത്തിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് പോലെ തന്നെയാണ്. ഭക്തരാകട്ടെ ശബരി മലയിലെ വാർത്തകൾക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. ശരിക്കും നാണം കെട്ട അവസ്ഥയിലാണ് ദേവസ്വം ബോർഡ്. കാരണം അവരാണ് യോഗം വിളിച്ചുകൂട്ടിയത്. അതിനാൽ സർക്കാരിനോട് അവർക്ക് മറുപടി പറയേണ്ടി വരും.
https://www.facebook.com/Malayalivartha
























