സാമൂഹ്യ പരിഷ്കര്‍ത്താക്കളെയും നവോത്ഥാന നായകരെയും ആക്ഷേപിക്കുന്നത്തിന് പിന്നിൽ കാലാന്തരങ്ങളായി ഇവിടെയുള്ള ചാണക ബുദ്ധി; സ്വാമി സന്ദീപാനന്ദഗിരി

സാമൂഹ്യ പരിഷ്കര്‍ത്താക്കളെയും നവോത്ഥാന നായകരെയും ആക്ഷേപിക്കുന്നത്തിന് പിന്നിൽ കാലാന്തരങ്ങളായി ഇവിടെയുള്ള ചാണക ബുദ്ധിയാണെന്ന് സ്കൂള്‍ ഒഫ് ഭഗവത് ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി. ശബരിയുടെ വംശക്കാരായ മലയരയര്‍ക്ക് ശബരിമലയില്‍ തേന്‍ അഭിഷേകം നടത്താനുള്ള അവകാശം പുന:സ്ഥാപിക്കണമെന്ന് അഭിപ്രായപ്പെട്ട പി.കെ സജീവിന്റെ സഹോദരനാണ് താനെന്ന് സ്ഥാപിച്ചാണ് ചില ബി.ജെ.പി നേതാക്കളും ശബരിമലയുടെ പേരില്‍ പ്രകോപനം സൃഷ്ടിച്ചതിന് അറസ്റ്റിലായ ഒരാളുടെ ബന്ധുവും ഭാരതീയ വിചാര കേന്ദ്രത്തിന്റെ മുന്‍ ഭാരവാഹിയും ചേര്‍ന്ന് തനിക്ക് പി.കെ ഷിബുവെന്ന വട്ടപ്പേര് നൽകിയതെന്ന് സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. തുളസീദാസ് എന്നാണ് പൂര്‍വ്വാശ്രമത്തിലെ എന്റെ പേര് എന്ന് സന്ദീപാനന്ദഗിരി വ്യക്തമാക്കി.
തന്റെ ആശ്രമത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പൊലീസ് അന്വേഷണം ശരിയായ വിധത്തിലാണ് മുന്നേറുന്നത്. അന്വേഷണത്തില്‍ വിശ്വാസമുണ്ട്. പരമാവധി തെളിവുകള്‍ ശേഖരിച്ചശേഷം പൊലീസിന്റെ ഭാഗത്തുനിന്ന് ഉചിതമായ നടപടിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. തന്റേതുള്‍പ്പെടെ ആശ്രമവാസികളുടെ മൊഴികള്‍ കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നിലപാട് മാത്രമായിരിക്കില്ല ആക്രമണത്തിന് പിന്നിലെ പ്രകോപനത്തിന് കാരണം. ആശയപരമായ പല വിയോജിപ്പുകളുമുണ്ടാകാം. സംഘപരിവാറിന്റെ ഹിന്ദൂയിസം തീര്‍ത്തും സങ്കുചിതമാണ് എന്ന് അദ്ദേഹം പറഞ്ഞു.
ആശ്രമത്തിലെ രണ്ട് കാറുകളും സ്കൂട്ടറും പൂര്‍ണമായും അഗ്നിക്കിരയാക്കിയതിലൂടെ ആശ്രമത്തിന്റെ കെട്ടിടത്തിനുണ്ടായ വിള്ളലുകളും ബലക്ഷയവും കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗീതാ ക്ഷേത്രത്തിനും ഒക്കെചേര്‍ത്ത് ഒരു കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായിട്ടുള്ളതായി സന്ദീപാനന്ദഗിരി പറഞ്ഞു.
https://www.facebook.com/Malayalivartha
























