ഇവിടെ പാലുകാച്ചൽ, അവിടെ കല്യാണം; വെറും 20കോടി ചെലവിൽ സംസ്ഥാന സർക്കാർ കടലിന്റെ മക്കൾക്ക് പണിതത് 192 ഫ്ലാറ്റുകൾ; പട്ടിണിയുള്ള ഗുജറാത്തില്‍ 3000 കോടി മുടക്കി പ്രധാനമന്ത്രി സമർപ്പിച്ചത് ലോകത്തിലെ ഏറ്റവും വലിയ സര്‍ദാര്‍ പ്രതിമ-എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇവിടെ പാലുകാച്ചൽ, അവിടെ കല്യാണം, ഇന്ന് രാജ്യത്ത് രണ്ട് ഉദ്ഘാടനങ്ങള്‍ നടക്കുന്നുണ്ട്. ഒന്ന് വെറും ഇരുപത് കോടി ചിലവില്‍ സംസ്ഥാന സര്‍ക്കാര്‍ കടലിന്റെ മക്കള്‍ക്കായി നിര്‍മ്മിച്ച് രണ്ട് ബെഡ്‌റൂമുകളുള്ള ഫ്ലാറ്റുകൾ 192 കുടുംബങ്ങള്‍ക്ക് കൈമാറുന്നതാണ്. രണ്ടാമത്തത് ഇപ്പോഴും പട്ടിണിയുള്ള ഗുജറാത്തില്‍ 3000 കോടി മുടക്കി നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ സര്‍ദാര്‍ പ്രതിമ പ്രധാനമന്ത്രി ഇന്ന് നാടിന് സമര്‍പ്പിക്കുമെന്നുള്ളതാണ്. ഇതായിരുന്നു വൈദ്യുതി മന്ത്രി എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും വന്നിട്ടുണ്ട്.എന്തുകൊണ്ട് ഇടതുപക്ഷം ജനപക്ഷമാകുന്നുവെന്ന് ഇതിലും നന്നായി പറയാന്‍ കഴിയില്ലെന്ന് അനുകൂലികള്‍ പറയുമ്ബോള്‍ അങ്ങനെ നോക്കുകയാണെങ്കില്‍ എന്തെങ്കിലും നമ്മുടെ രാജ്യത്ത് ചെയ്യാന്‍ പറ്റുമോ. അത് വെറും പ്രതിമയല്ല ഇന്ത്യയിലെ തന്നെ ടോപ്പ് ടൂറിസ്റ്റ് കേന്ദ്രമാകുന്ന ഒന്നാണെന്നാണ് എതിരാളികളുടെ മറുപടി.
സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ പുതിയ ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദന വേളയില്‍ പറഞ്ഞത്. ഇന്ത്യയെ ഇന്നത്തെ നിലയിലേക്ക് എത്തിച്ചത് പട്ടേലാണ്, ഗോത്ര വിഭാഗത്തിന്റെ ത്യാഗമാണ് പ്രതിമയെന്നും പ്രധാനമന്ത്രി.
ഗുജറാത്തിലെ കെവാദിയയിലാണ് ഒരുമയുടെ പ്രതിമ എന്ന് പേരിട്ടിരിക്കുന്ന പട്ടേല്‍ പ്രതിമ നിര്‍മിച്ചിരിക്കുന്നത്. 182 മീറ്റര്‍ ഉയരമുള്ള വെങ്കലപ്രതിമ ലോകത്തിലെ ഏറ്റവും ഉയരം കൂടിയതെന്നാണ് കണക്കാക്കപ്പെടുന്നത്. നിര്‍മാണച്ചെലവ് 2900 കോടി രൂപ. ഏകതാ ദിവസ് ആയി ആചരിക്കുന്ന സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനത്തിലാണ് പ്രതിമയുടെ അനാച്ഛാദനം.
വല്ലഭായിപട്ടേലിന്റെ 143 ആമത് ജന്‍മശതാബ്ദി ദിനത്തിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തത്. 182 മീറ്റര്‍ ഉയരത്തില്‍ ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് അഭിമുഖമായാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.
https://www.facebook.com/Malayalivartha
























