ശബരിമല സമരം ദക്ഷിണേന്ത്യയിലേക്ക് വ്യാപിക്കുകയാണ്; പിടിവാശി അവസാനിപ്പിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും പിണറായി സര്‍ക്കാര്‍ നേരിടാന്‍ പോകുന്നതെന്ന് കെ. സുരേന്ദ്രന്‍

ശബരിമല യുവതി പ്രവേശനത്തിനെതിരായ സമരം ദക്ഷിണേന്ത്യയിലേക്ക് വ്യാപിക്കുകയാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ദക്ഷിണേന്ത്യന്‍ സര്‍ക്കാരുകളൊന്നും ശബരിമല യുവതി പ്രവേശനം അംഗീകരിക്കില്ല. സമരം ദക്ഷിണേന്ത്യയിലേക്കും വ്യാപിക്കുകയാണ്. പിടിവാശി അവസാനിപ്പിച്ചില്ലെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതമായിരിക്കും പിണറായി സര്‍ക്കാര്‍ നേരിടാന്‍ പോകുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ കണ്ണുരിൽ നടത്തിയ പ്രസംഗത്തെ തുടർന്ന് സുരേന്ദ്രൻ പിണറായി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്. അതിനർത്ഥം ഫിസിക്കലി കസേരയിൽ നിന്ന് വലിച്ചിടുമെന്നല്ല. അധികാരത്തിൽ നിന്ന് താഴെ ഇറക്കുമെന്ന് തന്നെയാണ് പറഞ്ഞത്. ത്രിപുരയിൽ വലിച്ച് താഴെ ഇറക്കിയിട്ടുണ്ടെങ്കിൽ കേരളത്തിൽ അതൊരു പ്രശ്നമേ അല്ല. അമിത് ഷായുടെ വാക്കുകൾ ഇതുവരെ തെറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഈ വെപ്രാളത്തിനു കാരണവും മറ്റൊന്നുമല്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാവുക പിണറായി വിജയൻ. ഞങ്ങൾ റെഡി. ഇനി ഗോദയിൽ കാണാം. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
https://www.facebook.com/Malayalivartha
























